Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 07, 2026

ഉറങ്ങാൻ തുടങ്ങുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ?


*سُورَةُ الْإِخْلَاصُ (۳) سُورَةُ الْفَلَقِ (۱) سُورَةُ النَّاسُ (۱)*

*آيَةُ الْكُرْسِيُّ (۱) آمَنَ الرَّسُولُ(۱)*

 *سُبْحَانَ اللهِ (۳۳)*

*الْحَمْدُ لِلَّهِ (۳۳) اللهُ أَكْبَرُ (۳۳)*

*أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ غَضَبِهِ وَعَقَابِهِ وَشَرَ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونَ بِاسْمِكَ رَبِّي وَضَعْتُ جَنْبِي وَبِكَ أَرْفَعُهُ إِنْ أَمْسَكْتَ نَفْسِي فَارْحَمْهَا وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ*

*ഉറക്കം വരുന്നില്ലെങ്കിൽ...*

*اللَّهُمَّ غَازَتِ النُّجُومُ وَهَدَأَتِ الْعُيُونُ وَأَنْتَ حَيَّ قَيُّومُ لَا تَأْخُذُهُ سِنَةٌ وَلَا نَومٌ يَا حَيُّ يَا قَيُّومُ أَهْدِ لَيْلِي وَأَنِمْ عَيْنِي )*

*ഉറക്കത്തിൽ ഭയപ്പെട്ടാൽ....*

*أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ غَضَبِهِ وَعِقَابِهِ وَشَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونِ*

*ദുആ വസിയ്യത്തോടെ...*

🤲🤲🤲🤲🤲

ഖബറില്‍ വെച്ച് നബിﷺയെ കണ്ട് സന്തോഷിക്കാന്‍..

സഹോദരങ്ങളെ ചൊല്ലാതെ ഉറങ്ങല്ലേ.

ഖബറില്‍ വെച്ച് നബിﷺയെ കണ്ട് സന്തോഷിക്കാന്‍ 

*اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَآلِهِ صَلاَةً تَكُونُ لَكَ رِضَاءً وَلِحَقِّهِ أَدَاءً*

 നബി ﷺ പറഞ്ഞു: ഈ സ്വലാത്ത് എല്ലാ ദിവസവും 33 പ്രാവശ്യം ചൊല്ലിയാല്‍ അവന്റെ ഖബറിന്റെയും നബിﷺയുടെ ഖബറിന്റെയും ഇടയില്‍ ഒരു കവാടം തുറക്കപ്പെടും. പുനര്‍ ജീവിതനാള്‍ വരെ അവന് അവിടെ നിന്നും നബി ﷺ തങ്ങളെ കാണാം...

 (സആദത്തുദ്ദാറൈനി 2/43)

🤲🤲🤲🤲🤲🤲

ബുധനാഴ്‌ച, ജൂലൈ 29, 2026

ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കൂട്ടി; ആഴ്ചയിൽ 5 ദിവസവും ഡ്രൈവിങ് ടെസ്റ്റ്.?

 കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റുകൾ വൈകുന്നതിനെത്തുടർന്നുണ്ടായ പരാതികളിൽ സർക്കാർ ഇടപെടൽ. ഇതിന്റെ ഭാഗമായി അടുത്ത മൂന്നു മാസത്തേക്ക് ആഴ്ചയിൽ അഞ്ച് പ്രവർത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്താൻ തീരുമാനമായി. നിലവിൽ ഒരു ദിവസം അനുവദിച്ചിരുന്ന സ്ലോട്ടുകളുടെ എണ്ണം 50 ആക്കി ഉയർത്തിയിട്ടുണ്ട്. മുൻപ് കെ.ബി. ഗണേഷ് കുമാർ ഗതാഗത മന്ത്രിയായിരുന്ന സമയത്ത് ഒരു ദിവസം 60 പേർക്കുണ്ടായിരുന്ന സ്ലോട്ടുകൾ 40 ആയി കുറച്ചിരുന്നു, ഇതാണ് ഇപ്പോൾ 50 ആയി വർധിപ്പിച്ചത്.

പുതിയ പരിഷ്കാരം അനുസരിച്ച് 50 സ്ലോട്ടുകളിൽ 28 എണ്ണം പുതിയ ഡ്രൈവിങ് ടെസ്റ്റുകൾക്കായും 20 എണ്ണം റീടെസ്റ്റിനായും നീക്കിവെക്കും. ബാക്കിയുള്ള രണ്ട് സ്ലോട്ടുകൾ വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകേണ്ടവർക്ക് മുൻഗണന നൽകുന്നതിനായി മാറ്റിവെച്ചിട്ടുണ്ട്. സബ് ആർടിഒ ഓഫീസുകളിൽ നിലവിൽ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമുണ്ടായിരുന്ന ടെസ്റ്റുകൾ ഇനി മുതൽ അഞ്ച് ദിവസവും നടത്തും. അപേക്ഷകൾ വലിയ തോതിൽ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണ് താൽക്കാലികമായി ഇത്തരം ഒരു ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.

ഡ്രൈവിങ് ടെസ്റ്റിന് പുറമെ ലേണേഴ്സ് ലൈസൻസിനുള്ള കാത്തിരിപ്പും കുറയ്ക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്. ലേണേഴ്സ് ടെസ്റ്റിന് അപേക്ഷിച്ച് എട്ടു ദിവസത്തിനുള്ളിൽ സ്ലോട്ടുകൾ ലഭ്യമാക്കണമെന്നാണ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. അടുത്ത മൂന്ന് മാസത്തെ ഈ മാറ്റങ്ങൾ കൃത്യമായി പഠിച്ചതിനുശേഷം മാത്രമേ ദീർഘകാലാടിസ്ഥാനത്തിലുള്ള തീരുമാനങ്ങൾ കൈക്കൊള്ളുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി. 

തിങ്കളാഴ്‌ച, ജൂലൈ 27, 2026

മരിച്ച് കഴിഞ്ഞാല്‍ ചെയ്യേണ്ട 7 കാര്യങ്ങള്‍?

ഇത് വായിച്ചു കഴിഞ്ഞാൽ സേവ്ചെയ്തു സൂക്ഷിക്കുക. എല്ലാവർക്കും ആവശ്യം വരുന്നതാണ്. ഉപകാരപ്പെടും.

1. കണ്ണ് അടച്ചു കൊടുക്കുക.

2. താടിയും തലയും കെട്ടുക

3. അവയവങ്ങള്‍ മടക്കി നിവര്‍ത്തുക.

4. ഉടുത്തിരുന്ന വസ്ത്രം മാറ്റി വേറെ ധരിപ്പിക്കുക.

5. നേരിയ തുണികൊണ്ട് ആകെ മൂടുക.

6. വയറിന്മേല്‍ എന്തെങ്കിലും വെക്കുക.

7. ഖിബ്‌ലക്ക് അഭിമുഖമായി കിടത്തുക.


കുളിപ്പിക്കുമ്പോള്‍ ആദ്യമായി ചെയ്യേണ്ട 7 കാര്യങ്ങള്‍

1. എഴുന്നേല്‍പ്പിച്ച് ഇരുത്തി വയര്‍തടവുക.

2. ഇടത് കൈകൊണ്ട് ഗുഹ്യാവയവം വൃത്തിയാക്കുക.(കയ്യിൽ തുണി ചുറ്റുക )

3. പല്ല് വൃത്തിയാക്കുക..(കയ്യിൽ തുണി ചുറ്റുക )

4. മൂക്ക് വൃത്തിയാക്കുക.

5. പൂര്‍ണമായി വുളൂഅ് എടുത്ത് കൊടുക്കുക.

6. താടിയും തലയും സോപ്പോ താളിയോ ഉപയോഗിച്ച് കഴുകിവൃത്തിയാക്കുക.

7. മുടിചീകുക (സ്ത്രീകളാണെങ്കില്‍ മുടി 3 ആക്കി മെടഞ്ഞിടുക)

കുളിപ്പിക്കല്‍

1. വലത് ഭാഗം കഴുത്ത്മുതല്‍ കാലറ്റം വരെ 3 പ്രാവശ്യം വെള്ളം ഒഴുക്കുക.

2. ഇടതു ഭാഗം കഴുത്ത്മുതല്‍ കാലറ്റം വരെ 3 പ്രാവശ്യം വെള്ളം ഒഴുക്കുക.

3. വലത് ഭാഗം ചരിച്ച് കിടത്തി വശവും പുറംഭാഗവും 3 പ്രാവശ്യം വെള്ളം ഒഴുക്കുക.

4. ഇടതു ഭാഗം ചരിച്ച് കിടത്തി വശവും പുറംഭാഗവും 3 പ്രാവശ്യം വെള്ളം ഒഴുക്കുക.

5. ശരീരത്തിന്റെ വലത്തും ഇടത്തും പുറവും കഴുത്ത് മുതല്‍ കാലറ്റംവരെ മുഴുവന്‍ ഭാഗങ്ങളിലും സോപ്പോ താളിയോ ഉപയോഗിക്കുക.

6. ആദ്യം വലത് ഭാഗം വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)

7. പിന്നെ ഇടത് ഭാഗം വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)

8. പിന്നെ വലത് വശവും പുറവും വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)

9. പിന്നെ ഇടത് വശവും പുറവും വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)

10. സുഗന്ധമോ കര്‍പ്പൂരമോ കലര്‍ത്തിയ വെള്ളം ആദ്യം വലത് ഭാഗത്ത് ഒഴിക്കുക. ( 3 പ്രാവശ്യം)

11. പിന്നെ 3 പ്രാവശ്യം ഇടത് ഭാഗത്ത് ഒഴിക്കുക.

12. വലത് ഭാഗം ചെരിച്ച് കിടത്തി 3 പ്രാവശ്യം വലതു വശത്തും പുറം ഭാഗത്തും ഒഴുക്കുക.

13. പിന്നെ ഇടത് ഭാഗം ചെരിച്ച് കിടത്തി 3 പ്രാവശ്യം വശവും പുറം ഭാഗവും വെള്ളം ഒഴുക്കുക.

14. തോര്‍ത്തോ തുണിയോ ഉപയോഗിച്ച് എല്ലാഭാഗത്തെയും വെള്ളം തുടച്ച് കളഞ്ഞ് മുണ്ട് ഉടുപ്പിക്കുക.

കഫന്‍ ചെയ്യല്‍

1. കണ്ണ്, മൂക്ക്, സുജൂദിന്റെ സ്ഥാനങ്ങള്‍ എന്നിവടങ്ങളില്‍ സുഗന്ധം പുരട്ടിയ പഞ്ഞിവെക്കാം (സുന്നത്തോ ഫര്‍ദോ ഇല്ല).

2. കഫന്‍ ചെയ്യാന്‍ ഒരു വസ്ത്രം മതി. (ഫര്‍ദ്)

3. പുരുഷന് സുന്നത്ത് 3 വസ്ത്രം.

4. സ്ത്രീക്ക് സുന്നത്ത് 5 വസ്ത്രം.

5. പുരുഷന് - ഷര്‍ട്ട്, മുണ്ട്, തുണി

6. സ്ത്രീക്ക് - മുണ്ട്, കുപ്പായം, മുഖമക്കന, 2തുണി എന്ന രീതി സ്വീകരിക്കാം.

7. തുണികള്‍ മാത്രമാണെങ്കില്‍ ആദ്യം ഇടത് ഭാഗത്ത് നിന്ന് മടക്കി നമസ്‌കാരത്തില്‍ കൈകെട്ടുന്നത് പോലെ വലത് മുകളില്‍ വരുന്ന രീതിയില്‍ മടക്കണം.

8. തുണികള്‍ അഴിയാതിരിക്കാന്‍ 3 കെട്ടുകള്‍ കെട്ടണം. അത് ഖബറില്‍ വെക്കുമ്പോള്‍ അഴിക്കണം.


അവലംബം :

1. മുഗ്‌നി

2. മിന്‍ഹാജുത്ത്വാലിബീന്‍

3. തുഹ്ഫ

4. മഹല്ലി

5. സ്വഹീഹ് ബുഖാരി

6. സ്വഹീഹ് മുസ്‌ലിം

7. ഫതുഹുല്‍ ബാരി

8. സുനന്‍ അഹ്മദ്

9. സുനന്‍ അബൂദാവൂദ്

10. സുനന്‍ ഇബ്‌നുമാജ

11. ശറഹുല്‍ മുഹദ്ദബ്

*صلى الله على محمد صلى الله عليه وسلم*

ഗർഭിണികൾ ഓതേണ്ട സൂറത്തുകളും ദിക്റുകളും..

അംഗവൈകല്യങ്ങളില്ലാത്ത മക്കളെ കിട്ടാനും സുഖപ്രസവത്തിനും വേണ്ടി ഗർഭകാലത്ത് ഓതേണ്ട സൂറത്തുകൾ_ :

👉🏻  സൂറത്തുൽ ഇൻശിഖാഖ്  (سورة الانشقاق) : എല്ലാ ദിവസവും മഗ്‌രിബിന് ശേഷം ഈ സൂറത്ത് പതിവാക്കുക ആദ്യത്തെ 5 ആയത്തുകൾ ഓതിയ ശേഷം അത് വെള്ളത്തിൽ ഊതി കൂടിക്കുക.

👉🏻 സൂറത്തു ശംസ് (سورة الشمس)

👉🏻സൂറത്തു ഹാഖഃ (سورة الحاقّة)

▪️ _അംഗവൈകല്യങ്ങളില്ലാത്ത നല്ല കുട്ടികൾക്കായി ആയിശ(റ) ഓതാൻ നിർദേശിച്ച സൂറത്തുകൾ_ :


👉🏻 5ാം മാസം മുതൽ - സൂറത്തുന്നസ്വർ (سورة النصر)


👉🏻 6ാം മാസം - സൂറത്തു മർയം (سورة المريم)


👉🏻7ാം മാസം - സൂറത്തുൽ കൗസർ (سورة الكوثر) 

( *ഇത് കുട്ടിക്ക് പ്രവാചകസ്നേഹം വർദ്ധിക്കാൻ കാരണമാകും*)


👉🏻 8ാം മാസം - സുറത്തുൽ ഖദ്ർ (سورة القدر)


 *നിങ്ങളുടെ രണ്ട് കൈകളും വയറിനു മുകളിൽ വെച്ച് കൊണ്ട് പാരായണം ചെയ്യുക (ഇത് കുട്ടിക്ക് ഉമ്മയോടുള്ള സ്നേഹത്തിന് കാരണമാകും)*


👉🏻 9ാം മാസം -

 സൂറത്തു യാസീൻ (سورة يٓس) അത് നമുക്ക് രക്ഷയാണ്


സൂറത്തു വാഖിഅ

(سورة الواقعة)



▪️സൗന്ദര്യമുള്ള കുഞ്ഞിന് വേണ്ടി :

 

👉🏻 സൂറത്ത് യൂസുഫ് (سورة اليوسف) പാരായണം ചെയ്യുക


▪️ ഗർഭകാലത്ത് ആയത്തുൽ കുർസിയ്യ് , നാരിയ്യത്ത് സ്വലാത്തും വർദ്ധിപ്പിക്കുക അത് സുഖപ്രസവത്തിന് സഹായിക്കും.


▪️സുബ്ഹിക്കും മഗ്‌രിബിനും ശേഷം 10 തവണ ദുആഉൽ കർബ് (دعاء الكرب) ഭാര്യയും ഭർത്താവും ചൊല്ലുക


▪️ അഞ്ച് വഖ്ത് നിസ്കാര ശേഷം അസ്മാഉൽ ഹുസ്ന ഒരു തവണയും 

لا اله الا انت سبحانك اني كنت من الظالمين

എന്ന ദിക്ർ 10 തവണയും ചൊല്ലുന്നത് നല്ലതാണ്

▪️ ഉറങ്ങാൻ കിടക്കുമ്പോൾ അസ്മാഉൽ ഹുസ്ന 3 തവണ ചൊല്ലി വയറ്റിൽ ഊതുക.

🌷🌷🌷🌷🌷🌷🌷🌷🌷

അല്ലാഹു അംഗവൈകല്യങ്ങളില്ലാത്ത സ്വാലിഹീങ്ങളായ ഇരു ലോകത്തും നമ്മുക്ക് ഉപകാരമുള്ള നല്ല മക്കളെ നൽകി സന്തോഷിപ്പിക്കട്ടെ...  പ്രസവസമയത്തെ എല്ലാ പ്രയാസങ്ങളും ലഘുകരിച്ച് സുഖ പ്രസവം നൽകി സന്തോഷിപ്പിക്കട്ടെ...

آمين آمين يارب العالمين🤲🏻

أوصيكم بالدعاء

ചൊവ്വാഴ്ച, ജൂലൈ 21, 2026

ഇസ്ലാമിക സംശയങ്ങളും മറുപടിയും

 ചോ :ഇസ്ലാമിൽ വിവാഹത്തിന് പ്രത്യേക മാസം ഉണ്ടോ?

ഉ :ഉണ്ട്. ശവ്വാൽ (തുഹ്ഫ 7/253)

ചോ :നബി(സ) ശവ്വാലിലാണോ വിവാഹിതനായത്?

ഉ : അതെ. ആയിഷാബീവിയും നബി(സ)യും തമ്മിലുള്ള

വിവാഹം ശവ്വാൽ മാസത്തിലായിരുന്നു.

 (തുഹ്ഫ 7/255)

ചോ :ഇരുപത്തഞ്ചുകാരനായ നബി(സ) നാൽപ്പതുകാരിയായ ഖദീജ(റ)യെയാണല്ലോ ആദ്യമായി വിവാഹം ചെയ്തത് അതുപോലെ തന്നേക്കാൾ പ്രായക്കൂടുതലുള്ള സ്ത്രീകളെ വിവാഹം ചെയ്യൽ സുന്നത്തുണ്ടോ?

ഉ: ഇല്ല. തന്നെക്കാൾ പ്രായക്കുറവുള്ളവരെ വിവാഹം ചെയ്യലാണ് ഉത്തമം. എന്നാൽ പ്രായക്കൂടുതലുള്ള വരെയും വിവാഹം ചെയ്യാം.

ചോ :ജ്യേഷ്ഠൻ മരിച്ചാൽ അവന്റെ ഭാര്യയെ അനിയന് വിവാഹം ചെയ്യാമോ?

ഉ : ചെയ്യാം.

ചോ :അപ്പോൾ വീണ്ടും മഹർ കൊടുക്കേണ്ടതുണ്ടോ?

ഉ: ഉണ്ട്.

ചോ :നികാഹ് കഴിഞ്ഞ്

ഇണ ചേരുന്നതിന്റെ മുമ്പ് ത്വലാഖ്

ചൊല്ലുകയാണെങ്കിൽ മഹർ തിരിച്ചു വാങ്ങാമോ?

ഉ :പകുതി തിരിച്ചു വാങ്ങാം. (ഫത്ഹുൽ മുഈൻ 266)

ചോ :ഇണ ചേർന്നതിന്റെ ശേഷമാണെങ്കിലോ?

ഉ: അപ്പോൾ ഒന്നും തിരിച്ചു വാങ്ങാൻ പാടില്ല.

ചോ: ഭാര്യയുടെ കാരണം കൊണ്ടാണ് ത്വലാഖ്

ചൊല്ലുന്നതെങ്കിലോ?

ഉ :എങ്കിലും അങ്ങനെ തന്നെ. (ഫത്ഹുൽ മുഈൻ 266)

ചോ :ഭർത്താവിനുവേണ്ടി ഭാര്യ കിടപ്പറയിൽ അണിഞ്ഞൊരുങ്ങി ഭർത്താവിനെ ആകർഷിക്കണം. അതുപോലെ ഭർത്താവ് ഭാര്യക്കുവേണ്ടി അണിഞ്ഞൊരുങ്ങേണ്ടതുണ്ടോ?

ഉ: ഉണ്ട്. ഇബ്നു അബ്ബാസ് (റ) പറയുന്നു: “പുരുഷന്മാരുടെ അതേ അവകാശം സ്ത്രീകൾക്കുമുണ്ട് " എന്ന ആയത്തു കാരണം ഞാൻ എന്റെ ഭാര്യക്കു വേണ്ടി അണിഞ്ഞൊരുങ്ങാറുണ്ട്.

അവൾ എനിക്കു വേണ്ടി

അണിഞ്ഞൊരുങ്ങുന്നതു പോലെ, (തുഹ്ഫ 7/256)

ബെഡ്റൂമിൽ ഒന്നും “വൺവേ ആവാതിരിക്കലാണ്

ഇസ്ലാമിക തത്വം. 

ചോ :ഖിബ്ലക്ക് നേരെ കിടന്ന്

ഇണ ചേരുന്നതിൽ തെറ്റുണ്ടോ?

ഉ: കറാഹത്തില്ല. (തുഹ്ഫ 7/256)

ചോ :വിവാഹം നിശ്ചയിച്ചു. നിക്കാഹ് കഴിഞ്ഞിട്ടില്ല വരൻ വധുവിന് മൊബൈൽ ഫോൺ, ആഭരണങ്ങൾ തുടങ്ങിയ സമ്മാനങ്ങളും കൊടുത്തു.

പിന്നീട് ഇരുകൂട്ടരിലാരോ വിവാഹം വേണ്ടെന്നുവെച്ചു എന്നാൽ ആ സമ്മാനങ്ങൾ തിരിച്ചു വാങ്ങാമോ?

ഉ :വാങ്ങാം.

 (ഫത്ഹുൽ മുഈൻ 379)

ചോ :സ്വർണ്ണം തന്നെ മഹർ കൊടുക്കണമെന്നുണ്ടോ?

ഉ: ഇല്ല. വില മതിക്കുന്ന എന്ത് വസ്തുക്കളും കൊടുക്കാം. നബി(സ)യുടെ പെൺമക്കൾക്ക് 500 ദിർഹം വെള്ളിയാണ്

മഹറായി കിട്ടിയത്.

(ഫത്ഹുൽ മുഈൻ 374)

ചോ :എനിക്ക് മഹർ വേണ്ട എന്നു പറയാൻ പ്രായപൂർത്തിയായ സ്ത്രീകൾക്ക് അവകാശമുണ്ടോ?

ഉ :ഉണ്ട്. അപ്പോൾ പുരുഷന്

മഹർ കൊടുക്കാതെ

അവളെ വിവാഹം കഴിക്കാം. (ഫത്ഹുൽ മുഈൻ 267)

ചോ :വിവാഹസദ്യ നൽകൽ രാത്രിയാണോ

പകലാണോ ഉത്തമം?


ഉ :രാത്രിയാണ് സുന്നത്ത്

(തുഹ്ഫ 7/498, ഫത്ഉൽ മുഈൻ 267) പണ്ട് കാലത്തൊക്കെ രാത്രിയായിരുന്നല്ലോ കല്യാണം


ചോ :വിവാഹത്തിന് സദ്യ കൊടുക്കാൻ സാധിച്ചില്ല എങ്കിൽ പിന്നീട് ഒരു ദിവസം കൊടുക്കൽ സുന്നത്തുണ്ടോ?


ഉ : തീർച്ചയായും സുന്നത്തുണ്ട്. ഇന്ന് മരിച്ചുപോവുകയോ ത്വലാഖ് ചൊല്ലി പിരിയുകയോ ചെയ്താൽ പോലും വിവാഹസദ്യയുടെ സുന്നത്ത് ബാക്കിയായി കിടക്കും. അത് വീട്ടുകയും ചെയ്യാം.

 (തുഹ്ഫ 7/496)


ചോ :നമുക്ക് സുന്നത്ത് നോമ്പ് ഉണ്ടെങ്കിൽ ക്ഷണിച്ച വിവാഹത്തിനോ മറ്റോ നാം പങ്കെടുക്കേണ്ടതുണ്ടോ?


ഉ: ഉണ്ട്. മാത്രമല്ല വീട്ടുകാരനുവേണ്ടി നോമ്പ് മുറിക്കലും ഭക്ഷണം കഴിക്കലും സുന്നത്താണ്. മുറിക്കുന്നില്ലെങ്കിൽ അവിടെ പങ്കെടുക്കുകയും ബറകത്തിനു വേണ്ടി പ്രാർത്ഥിക്കുകയും വേണം. (തുഹ്ഫ 7/508)


ചോ :വിവാഹ ദിവസം വരന്റെ കൂടെ സൽക്കാരത്തിന് പോകുന്ന ചില വിരുതന്മാർ തമാശക്കായി അവിടെ നിന്ന് വാഴക്കുല, ഫ്രൂട്ട്സ് തുടങ്ങിയവ എടുത്തു

കൊണ്ടു പോരുന്നതിൽ തെറ്റുണ്ടോ?


ഉ: ഉണ്ട്. അഥിതിയായി വരുന്ന ആൾക്ക് വിളമ്പിക്കൊടുത്ത ഭക്ഷണം കഴിക്കാം. ഒന്നും കൊണ്ടുവരികയോ പൂച്ചക്കോ മറ്റോ ഇട്ട് കൊടുക്കുകയോ പോലും ചെയ്യാൻ പാടില്ല. അതിന് വീട്ടുകാരന്റെ സമ്മതം വേണം. (തുഹ്ഫ 7/509)


ചോ :ഭക്ഷണം ടാബിളിൽ വെച്ചതിനുശേഷമാണോ

ഇരിക്കേണ്ടത്. അതോ ഇരുന്നതിന് ശേഷമാണോ വെക്കേണ്ടത്?


ഉ: ഇരുന്നതിനുശേഷമാണ് ഭക്ഷണം കൊണ്ടുവെക്കേണ്ടത്. അത് ഭക്ഷണത്തോടുള്ള ബഹുമാനമാണ്. പാത്രങ്ങൾ എടുത്തതിനുശേഷമാണ് എണീക്കേണ്ടത്.

(ഇഹ്യാ ഉലൂമിദ്ധീൻ 2/36)


ചോ :ഫ്രൂട്ട്സ് ഭക്ഷണത്തിന്റെ മുമ്പോ പിമ്പോ ഉത്തമം?


ഉ :ആദ്യം ഫ്രൂട്ട്സ് പിന്നെ മാംസം പിന്നെ മധുരം ഇതാണ്

ശരിയായ ക്രമം.

(ശർവാനി 7/512,ഇഹ്യാഉലൂമിദ്ധീൻ 2/344)


ചോ :സൗഹൃദത്തിലുള്ള അമുസ്ലിംകളെ വിവാഹത്തിന്

ക്ഷണിക്കാമോ ?


ഉ :ക്ഷണിക്കാം.


ചോ :ഒരാൾ തന്റെ ഭാര്യയുടെ ഉമ്മയെ (അമ്മായിഉമ്മ)

തൊട്ടാൽ വുളു മുറിയുമോ?


ഉ: ഇല്ല. കാരണം അമ്മായുമ്മയും വിവാഹബന്ധം ഹറാമായവരിൽ പെടുന്നവരാണ്.


ചോ :വിവാഹ സദ്യ നൽകേണ്ടതെപ്പോഴാണ്?


ഉ :വിവാഹസദ്യയുടെ ഏറ്റവും ഉത്തമമായ സമയം

ഭാര്യ ഭർത്താക്കന്മാർ സംയോഗത്തിലേർപ്പെട്ട ശേഷമാണ്. അതാണ് നബിചര്യ. നികാഹ് മാത്രം കഴിഞ്ഞ ശേഷ മാണെങ്കിൽ വിവാഹസദ്യയുടെ അടിസ്ഥാന സുന്നത്ത്

മാത്രം ലഭിക്കും.

(ഫത്ഹുൽ മുഈൻ 378)

കല്ല്യാണ ത്തിന്റെ വിഭവങ്ങൾ വിളമ്പുന്നതിന്റെ മുമ്പ് തന്നെ നികാഹ് നടത്തലാണ് വിവാഹസദ്യയുടെ സുന്നത്ത് ലഭി ക്കാനുള്ള ഏക പോംവഴി. ചിലർ ചെയ്യുന്നതുപോലെ സദ്യയും സൽക്കാരവും എല്ലാം കഴിഞ്ഞ് നിക്കാഹ് നടത്തിയാൽ

ആ സദ്യക്ക് "വിവാഹ സദ്യ'

എന്ന പുണ്യം ലഭിക്കില്ല. മാത്രമല്ല, നികാഹിന്റെ തൊട്ടു മുമ്പ്

വധൂവരന്മാരാരെങ്കിലും നികാഹിൽ നിന്ന് പിൻമാറുകയോ മരിക്കുകയോ ചെയ്താൽ

ആ സദ്യ അസ്ഥാനത്തായില്ലേ ? ഇനി, നികാഹ് നടന്നു. അന്നു രാത്രി മണിയറയിൽ വന്നപ്പോൾ രണ്ടിലൊരാൾ തനിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും മാതാപിതാക്കൾ നിർബന്ധിച്ചിട്ടാണ്

ഞാനിതിന് സമ്മതിച്ചതെന്നും പറഞ്ഞാലോ !? ഇത്തരം

സംഭവങ്ങൾ എത്രയോ ഉണ്ടായിട്ടുണ്ട്. കുഞ്ഞ് ജനിച്ചാലല്ലേ നാം മധുരം വിതരണം ചെയ്യാറുള്ളൂ. അല്ലാതെ ഭാര്യയെ പ്രസവ മുറിയിൽ കയറ്റിയ ഉടനെയല്ലല്ലോ എന്നതു പോലെ വിശേഷം ഉണ്ടായതിന് ശേഷമാണ് മധുരവും സദ്യയുമൊക്കെ കൊടുക്കേണ്ടത്. അതുകൊണ്ടാണ്

ഇണ ചേർന്നതിന് ശേഷമാണ് വിവാഹ സദ്യ കൊടുക്കേണ്ടതെന്ന് നബി(സ്വ) പഠിപ്പിച്ചത്. അപ്പോഴാണ് വിവാഹം കൺഫോമാവുന്നുള്ളൂ. മിക്കയാളുകളും മനസ്സിലാക്കാത്ത ഒരു വിഷയമാണിത്.


ചോ : വിവാഹം വൈകുന്നത് കാരണം മക്കൾ ഹറാമിൽ വീണാൽ മാതാപിതാക്കൾ കുറ്റക്കാരാകുമോ?


ഉ :ആകും. മക്കളെ പട്ടിണിക്കിടുന്നതിനേക്കാളും വലിയ തെറ്റാണ് അവരെ ലൈംഗിക പട്ടിണിക്കിടൽ.

കോഴ്സിന്റെ, ജോലിയുടെ, ഗൾഫ് യാത്രയുടെയൊക്കെ പേര് പറഞ്ഞ് ഈ പട്ടിണിക്കിടൽ ഇന്ന് പതിവാണ്. ഭക്ഷണം കിട്ടിയില്ലെങ്കിൽ കൂട്ടുകാരോ നാട്ടുകാരോ കൊടുക്കും. അല്ലെങ്കിൽ സ്വന്തമായി അദ്ധ്വാനിച്ചും നേടിയെടുക്കും. എന്നാൽ ഇണ ചേരാനുള്ള അവസരം ആരു കൊടുക്കും? ആരോട് ചോദിക്കും ? മാതാപിതാക്കൾ ശരിക്ക് മറുപടി പറയേണ്ടിവരുന്ന വിഷയമാണിത്. 

ചോ : പെണ്ണ് കാണാൻ പോകുമ്പോൾ കൂടെ കൂട്ടുകാരെ കുട്ടാമോ?

ഉ :കൂടെക്കൂട്ടാം പക്ഷെ അവർക്ക് പെണ്ണിനെ കാണിച്ചുകൊടുക്കൽ ഹറാമാണ്

ചോ :സാധനം ചെലവാകാൻ വേണ്ടി കളവ് പറയൽ ഹറാമല്ലേ?

ഉ : ഹറാമാണ്. ഭൂമി, വാഹനക്കച്ചവടക്കാർ, ബ്രോക്കർമാർ, മരക്കച്ചവടക്കാർ, മത്സ്യ-മാംസ കച്ചവടക്കാര,

ഷോപ്പുകളിൽ നിൽക്കുന്ന സെയിൽസ്മാൻമാർ

തുടങ്ങിയവരൊക്കെ കച്ചവടം നടക്കാൻ വേണ്ടി കളവ് പറയുന്നു എങ്കിൽ അതെല്ലാം ഹറാം തന്നെ. “കളവ് പറയൽ ചരക്ക് വേഗം ചിലവാക്കിത്തരും, ബറക്കത്തിനെ നശിപ്പിക്കുകയും ചെയ്യുമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്.

 (ബുഖാരി)

ചോ :മണൽ, മെറ്റൽ തുടങ്ങിയ നിർമ്മാണ വസ്തുക്കൾ, ലോറിക്കാർ അളവ് കൂട്ടി പറയാറുണ്ട്. (ഉദാ: 80 ഫൂട്ട്, 100 ഫുട്ട് ഉണ്ട് എന്ന് പറയും)

ഇത് ഹറാമല്ലേ?

ഉ: തീർച്ചയായും ഹറാമാണ്.

ചോ :വിൽക്കാൻ പാടില്ലാത്ത വസ്തുക്കൾ ഏതെല്ലാം?

ഉ :മദ്യം. കഞ്ചാവ്, പാൻപരാഗ് തുടങ്ങിയ ലഹരിവസ്തുക്കൾ, നജസുകൾ, ഹറാമായ ഉപകരണങ്ങൾ പുസ്തകങ്ങൾ, സി.ഡികൾ തുടങ്ങിയവ.

ചോ : ലോഡ്ജ്, ക്വാട്ടേഴ്സ് തുടങ്ങിയവ അനാശ്യാസത്തിന് വിട്ടുകൊടുത്താൽ ഉടമസ്ഥനും കുറ്റക്കാരനാവില്ലേ?

ഉ :ആവും. തെറ്റിന് സൗകര്യമൊരുക്കി കൊടുക്കുന്നതും തെറ്റ് തന്നെ.

ചോ :കളവ് പറയാതെ കച്ചവടം നടക്കില്ല. എന്നാണല്ലോ എല്ലാവരും പറയുന്നത്?

ഉ :അത് ശരിയല്ല. സത്യം പറഞ്ഞാൽ ഉള്ള ലാഭത്തിൽ അല്ലാഹു ബറക്കത്ത് ചെയ്യും.

ചോ :അമിതമായ കൊള്ളലാഭം എടുക്കാൻ പാടുണ്ടോ?

ഉ: ഇല്ല എന്ന നിയമമില്ലെങ്കിലും തന്നോട് മറ്റൊരാൾ എടുക്കാമെന്ന് നമുക്ക് ഉൾക്കൊള്ളാവുന്ന ലാഭമേ നാം മറ്റു ള്ളവരോട് എടുക്കാവൂ (ഇഹ്യാഉലൂമിദ്ധീൻ 2/98)

ഒരു ലക്ഷത്തിന് വാങ്ങിയ വസ്തു കുറഞ്ഞകാലയളവിനുള്ളിൽ പത്ത് ലക്ഷത്തിന് നമുക്കൊരാൾ മറിച്ചുവിറ്റാൽ ഒമ്പത് ലക്ഷം അയാൾ ലാഭം എടുക്കുന്നത് നമുക്ക് ഉൾക്കാള്ളാനാവില്ല. അതുപോലെ നമ്മളും

ഒരു ലക്ഷത്തിന്റെ മുതൽ പത്ത് ലക്ഷത്തിന് വിൽക്കരുത്. ഇതാണ് തഖ് വ . കുറഞ്ഞ ലാഭം കൊണ്ട് തൃപ്തിപ്പെടുന്നവർക്ക് കച്ചവടം കൂടുകയും ബറക്കത്ത് ലഭിക്കുകയും ചെയ്യുമെന്നും ഇമാം ഗസ്സാലി (റ) പറഞ്ഞിട്ടുണ്ട്. ഈ തത്വം തന്നെയാണ് ഇന്നും മികച്ച ബ്രാൻഡുകൾ പിൻതുടരുന്നതും പ്രാവർത്തികമാക്കുന്നതും.

ചോ :സത്യസന്ധനായ കച്ചവടക്കാരന്റെ പ്രതിഫലം എന്താണ്?

ഉ: ശുഹദാക്കളുടെയും സിദ്ധീഖീങ്ങളുടെയും കൂടെ നാളെ പരലോകത്ത് അല്ലാഹു അയാളെ ഒരുമിച്ച് കൂട്ടും. എന്ന് നബി (സ) പ്രസ്താവിച്ചിരിക്കുന്നു.

 (തുർമുദി, ഹാകിം)

ചോ :ഏറ്റവും നല്ല ഭക്ഷണം ഏതാണ്?

ഉ :സ്വന്തം കൈ കൊണ്ട് അദ്ധ്വാനിച്ചുണ്ടാക്കിയത് എന്നാണ് ഹദീസിൽ പറഞ്ഞത്

(അഹ്മദ്) എന്നാൽ പണ്ഡിതർ, മുസ്ലീംങ്ങളുടെ പൊതുപ്രവർത്തകർ തുടങ്ങിയവർ ഉള്ള സമയം മറ്റുള്ളവർക്ക്

അറിവ് പഠിപ്പിക്കാനും മറ്റും

ഉപയോഗിക്കണമെന്ന് ഇമാം ഗസ്സാലി (റ) പറഞ്ഞിട്ടുണ്ട്.

ചോ : ലോട്ടറി എടുക്കൽ ഹറാമാണോ?

ഉ : ഹറാമാണ്.

ചോ :കടകളിൽ നിന്നും മറ്റും ലഭിക്കുന്ന സമ്മാനകൂപ്പൺ വഴി കിട്ടുന്നവ ഹറാമാണോ?

ഉ :അല്ല 

ചോ :ബാങ്ക്, ലോട്ടറി, ബാർ തുടങ്ങിയ ഹറാമിന്റെ സ്ഥാപനങ്ങൾക്ക് കെട്ടിടം വാടകയ്ക്ക് നൽകൽ

ഹറാമല്ലേ?

ഉ :ഹറാമാണ്.

ചോ : ഒരാൾ വില പറഞ്ഞ് ഉറപ്പിച്ചശേഷം മറ്റൊരാൾ വില കുട്ടി പറഞ്ഞ് കച്ചവടം മുടക്കാൻ പാടുണ്ടോ?

ഉ :ഒരാൾ വില പറഞ്ഞു. ആ വില വിൽക്കുന്നവന് തൃപ്തിയുമായി. കച്ചവടം ഉറപ്പിക്കുകയും ചെയ്താൽ. പിന്നെ മറ്റൊരാൾ വില പറയുന്നത് ഹറാമാണ്. ഉറപ്പിച്ചില്ലെങ്കിൽ വീണ്ടും പറയാം (തുഹ്ഫ 4/313)

ചോ :ഭൂമിയോ മറ്റോ വാങ്ങാൻ വേണ്ടി അഡ്വാൻസ് കൊടുത്ത ചെറിയ സംഖ്യ കച്ചവടം നടന്നില്ലെങ്കിൽ എന്തു ചെയ്യണം?

ഉ: തിരിച്ചുകൊടുക്കണം. തിരിച്ചുകൊടുക്കാതിരിക്കൽ

ഹറാമാണ്. (തുഹ്ഫ 4/355)

ചോ :ഖബറിങ്ങലും മറ്റും ഖുർആൻ ഓതാൻ വേണ്ടി ആളെ കൂലിക്ക് വിളിക്കാമോ?

ഉ: വിളിക്കാം. ഹജ്ജ്, സകാത്ത് വിതരണം, ഉളുഹിയ്യത്ത് വിതരണം, മയ്യിത്ത് പരിപാലനം തുടങ്ങിയ

ഇബാദത്തുകൾക്കൊക്കെ

ആളെ കൂലിക്ക് വിളിക്കാം.(തുഹ്ഫ6/180)

ചോ : ഭൂമി, ഖബർസ്ഥാന് വേണ്ടി വാടകക്ക് എടുക്കാമോ?

ഉ: ഇല്ല. (ഫത്ഹുൽ മുഈൻ 282)

നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും

ജീവിതത്തിൽ പകർത്തുകയും, നിങ്ങളോട് ബന്ധപ്പെട്ടവർക്കും, നിങ്ങളുള്ള മറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക..

അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*

*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*


ശനിയാഴ്‌ച, ജൂൺ 13, 2026

നിസ്കാര സമയം ബസ്സ്, ട്രെയിൻ, പ്ലെയിൻ തുടങ്ങിയ വാഹനങ്ങളിൽ ആയാൽ എന്ത് ചെയ്യണം?

ചോദ്യം:  നിസ്കാര സമയം ബസ്സ്, ട്രെയിൻ, പ്ലെയിൻ തുടങ്ങിയ വാഹനങ്ങളിൽ ആയാൽ എന്ത് ചെയ്യണം ❓വാഹനത്തിൽ നിന്നിറങ്ങിയതിന് ശേഷം നിസ്കരിച്ചാൽ മതിയാകുമോ ❓അങ്ങനെ ചെയ്യുന്നതിൽ കുറ്റമുണ്ടോ ❓അതോ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ വെച്ച് നിസ്കരിക്കുകയാണോ വേണ്ടത് ❓

*ഉത്തരം:* ദീർഘ യാത്രയാണെങ്കിൽ 'ജംഅ് ' ചെയ്യാനുള്ള നിബന്ധനകൾ പൂർണ്ണമായിട്ടുണ്ടെങ്കിൽ ളുഹ്റും അസ്വറും ഒന്നിച്ചും മഗ്രിബും ഇശാഉം ഒന്നിച്ചും ജംഅ് ചെയ്തു നിസ്കരിക്കാമല്ലോ അപ്പോൾ ഒന്നാം നിസ്കാരത്തിന്റെ സമയം വാഹനത്തിലാണെങ്കിൽ രണ്ടാം നിസ്കാരത്തിന്റെ സമയം വാഹനത്തിൽ നിന്നിറങ്ങിയതിനു ശേഷം നിസ്കരിക്കാനാകുമെങ്കിൽ നിസ്കാരങ്ങൾ പിന്തിച്ചു ജംഅ് ചെയ്തു നിസ്കരിക്കണം 

ജംഅ് ചെയ്യാവുന്ന ദീർഘ യാത്രയാണെങ്കിലും രണ്ട് നിസ്കാരങ്ങളുടെയും മുഴുവൻ സമയങ്ങളിലും വാഹനത്തിലാണ്; അല്ലെങ്കിൽ സുബ്ഹ് നിസ്കാരത്തിന്റെ സമയത്തിൽ വാഹനത്തിലാണ്; അല്ലെങ്കിൽ ഹ്രസ്വ യാത്രയാണ് എന്നാൽ വാഹനം നിശ്ചലമായിരിക്കുമ്പോൾ ഖിബ്ലയിലേക്ക് മുന്നിട്ട് റുകൂഅ്, സുജൂദ് തുടങ്ങിയ ഫർളുകളെല്ലാം പൂർണ്ണമായി നിർവ്വഹിച്ചു കൊണ്ട് വാഹനത്തിൽ വെച്ചോ വാഹനത്തിൽ നിന്നിറങ്ങിയോ നിസ്കരിക്കാനാകുമെങ്കിൽ അങ്ങനെ നിസ്കരിക്കണം ആ നിസ്കാരം മതിയാകുന്നതാണ് ആ നിസ്കാരം രണ്ടാമത് നിസ്കരിക്കേണ്ടതില്ല 

വാഹനത്തിൽ നിന്നിറങ്ങിയോ വാഹനം നിശ്ചലമായിരിക്കുമ്പോഴോ നിസ്കരിക്കാൻ അവസരമില്ല; പൂർണ്ണമായും ഖിബ്ലയിലേക്ക് മുന്നിട്ട് നിസ്കരിക്കാൻ കഴിയില്ല; റുകൂഅ് സുജൂദ് അടക്കമുള്ള ഫർളുകൾ പൂർണ്ണമായി നിർവ്വഹിക്കാൻ സാധ്യമല്ല; ഇത്തരം സാഹചര്യങ്ങളിലും നിസ്കാരം ഖളാഅ് ആക്കാൻ പറ്റില്ല നിസ്കാരം ഖളാഅ് ആകുമെങ്കിലും വാഹനത്തിൽ നിന്നിറങ്ങിയിട്ട് നിസ്കരിക്കാം എന്ന് കരുതി പിന്തിക്കാൻ പാടില്ല അതിനാൽ സാധിക്കുന്നതിനനുസരിച്ച് സമയത്തിൽ തന്നെ നിസ്കരിക്കണം അത് നിർബന്ധമാണ് അങ്ങനെ കഴിവനനുസരിച്ച് സമയത്തിനുള്ളിൽ നിസ്കരിച്ചാൽ നിസ്കാരം ഖളാഅ് ആക്കിയ കുറ്റമുണ്ടാവുകയില്ല 

ഇമാം റംലി (റ) എഴുതുന്നു: സഹ യാത്രികർ നഷ്ടപ്പെടുന്നത് മൂലം ഒറ്റപ്പെടൽ അനുഭവപ്പെടുക, ധന നഷ്ടം ഭയപ്പെടുക, തുടങ്ങിയ കാരണത്താൽ അതിൽ നിന്നിറങ്ങാൻ കഴിയില്ലെങ്കിൽ അത് സഞ്ചരിച്ചു കൊണ്ടിരിക്കെ തന്നെ ലക്ഷ്യ സ്ഥാനത്തേക്ക് മുന്നിട്ട് നിർബന്ധ ഘടകങ്ങൾ ആംഗ്യത്തിലൂടെ നിർവ്വഹിച്ചു കൊണ്ട് ഫർള് നിസ്കരിക്കാവുന്നതാണ് ആ നിസ്കാരം മടക്കുകയും വേണം (നിഹായ: 1/ 435 കാണുക) 

ഇമാം ഇബ്നു ഹജർ (റ) എഴുതുന്നു: നടന്നു കൊണ്ടിരിക്കുന്ന മൃഗത്തിന്റെ മുകളിൽ വെച്ച് ഫർള് നിസ്കാരം പറ്റില്ല കാരണം ഫർള് നിസ്കാരത്തിൽ സഞ്ചാരമില്ലാതെ അടങ്ങൽ ശർത്വാണ് പക്ഷേ അതിൽ നിന്നിറങ്ങുന്നതിനാൽ ശരീരത്തിന്റെ കാര്യത്തിലോ സമ്പത്തിന്റെ കാര്യത്തിലോ യാത്രയിൽ ഒറ്റപ്പെടുന്നതിനെക്കുറിച്ചോ ഭയമുണ്ടെങ്കിൽ അത് സഞ്ചരിച്ചു കൊണ്ടിരിക്കെ തന്നെ അതിന്റെ മുകളിൽ വെച്ച് ആംഗ്യത്തിലൂടെ ഫർള് നിസ്കരിക്കാവുന്നതാണ് ആ നിസ്കാരം പിന്നീട് മടക്കേണ്ടതാണ് എന്നാൽ സഞ്ചരിക്കാതെ നിൽക്കുന്നതോ ഖിബ്ലയിൽ നിന്ന് തെറ്റാത്ത വിധം ഒരാൾ കടിഞ്ഞാൺ പിടിച്ചിട്ടുള്ളതോ ആയ മൃഗത്തിന്റെ മുകളിൽ വെച്ച് നിർബന്ധ ഘടകങ്ങളെല്ലാം പൂർണ്ണമായി നിർവഹിക്കാനാകുമെങ്കിൽ അതിന് മുകളിൽ വെച്ച് ഫർള് നിസ്കാരം അനുവദനീയമാണ് (ശറഹു ബാഫള്ൽ: 1/ 279) 

അതിൽ നിന്നിറങ്ങാൻ കഴിയാത്തവൻ സാധിക്കുന്ന വിധം അതിൽ വെച്ച് നിസ്കരിക്കണം ആ നിസ്കാരം പിന്നീട് മടക്കേണ്ടതില്ലെന്നാണ് ഖാസി ഹുസൈൻ പറഞ്ഞിട്ടുള്ളത് ആ പറഞ്ഞത് ഖിബിലക്ക് മുന്നിടുകയും നിർബന്ധ ഘടകങ്ങളെല്ലാം പൂർണമായി നിർവഹിക്കുകയും ചെയ്ത രൂപത്തിലേക്കാണെന്ന് പറഞ്ഞേ പറ്റൂ മടക്കേണ്ടതാണെന്ന് നിരുപാധികമായി ശൈഖാനി പറഞ്ഞിട്ടുണ്ട് ഖിബിലക്ക് മുന്നിടാതെയോ നിർബന്ധ  ഘടകങ്ങൾ പൂർണമായി നിർവ്വഹിക്കാതെയോ നിസ്കരിച്ച രൂപങ്ങളിലേക്ക് അതിനെ ചുമത്തപ്പെടേണ്ടതാണ് (തുഹ്ഫ: 1/ 493)

ചോദ്യം:  കോട്ടുവായ ഇടുമ്പോൾ കൈ കൊണ്ട് വായ പൊത്തി പിടിക്കണമെന്നുണ്ടോ ❓ഉണ്ടെങ്കിൽ നിസ്കാരത്തിലും അങ്ങനെ ചെയ്യാമോ ❓*

ഉത്തരം:* കോട്ടുവായ സംഭവിക്കുമ്പോൾ പരമാവധി അതൊഴിവാക്കാൻ ശ്രമിക്കലും നിസ്കാരത്തിലാണെങ്കിലും ഇടത് കൈ കൊണ്ട് വായ മറക്കലും സുന്നത്താണ് (ഫത്ഹുൽ മുഈൻ 466) അബൂസഈദിൽ ഖുദ്രി (റ) റിപ്പോർട്ട് ചെയ്യുന്നു: റസൂലുല്ലാഹി (സ) പറഞ്ഞു: നിങ്ങളിൽ ഒരാൾക്ക് കോട്ടുവായ ഉണ്ടാകുമ്പോൾ അവന്റെ കൈ കൊണ്ട് വായ മറച്ചു പിടിക്കട്ടെ (സ്വഹീഹ് മുസ്ലിം)

*ചോദ്യം: വൈകി എണീറ്റത് കാരണം സുബ്ഹി ഖളാആയ വ്യക്തി ഖളാആയ സുബ്ഹി നിസ്കരിച്ച ശേഷമാണ് മുമ്പുള്ള സുന്നത്ത് നിസ്കരിക്കുന്നതെങ്കിൽ സുബ്ഹിയുടെ മുമ്പുള്ള സുന്നത്ത് നിസ്കാരം ഖളാആയി നിസ്കരിക്കുന്നു എന്നാണോ നിയ്യത് ചെയ്യേണ്ടത് ❓*

*ഉത്തരം:* അതെ, പ്രസ്തുത സുന്നത്ത് നിസ്കാരവും ഖളാആയിട്ടുണ്ട് ഫർള് നിസ്കാരത്തിന്റെ സമയം അവസാനിച്ചതോടെ അതിന്റെ മുമ്പും ശേഷവുമുള്ള സുന്നത്ത് നിസ്കാരങ്ങളുടെയും സമയം അവസാനിക്കുന്നതാണ് അതിനാൽ സുബ്ഹി നിസ്കാരം ഖളാആയതിനു ശേഷം അതിന്റെ മുമ്പുള്ള സുന്നത്ത് നിസ്കരിക്കുമ്പോൾ അത് സുബ്ഹി ഖളാഅ് വീട്ടുന്നതിന് മുമ്പായാലും മേഷമായാലും ഖളാഅ് എന്നു തന്നെയാണ് നിയ്യത്ത് ചെയ്യേണ്ടത് (തുഹ്ഫ: 2/ 236)

*ചോദ്യം:  നാല് റക്അത്തുള്ള നിസ്കാരം അഞ്ചു റക്അത്ത് നിസ്കരിച്ചു പോയാൽ പകരം സഹ് വിന്റെ സുജൂദ് ചെയ്താൽ മതിയാകുമോ ❓*

*ഉത്തരം:* നാലു റക്അത്തുള്ള നിസ്കാരം മറന്നു കൊണ്ട് അഞ്ചു റക്അത്ത് നിസ്കരിച്ചു പോയാൽ നിസ്കാരം ബാഥിലായിട്ടില്ല പരിഹാരമായി സഹ് വിന്റെ സുജൂദ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു സഹ് വിന്റെ സൂജ് ചെയ്യൽ സുന്നത്തുണ്ട് (ഫത്ഹുൽ മുഈൻ പേജ് 86)

*ചോദ്യം:  സുബ്ഹി നിസ്കാരം ഖളാഅ് വീട്ടുമ്പോഴും ബാങ്കും ഇഖാമതും സുന്നത്തില്ലേ ❓എന്നാൽ ഖളാആയ സുബ്ഹി നിസ്കാരത്തിന് ബാങ്ക് വിളിക്കുമ്പോൾ അസ്സ്വലാതു ഖൈറുമ്മിനന്നൗം എന്നു പറയേണ്ടതുണ്ടോ ❓*

*ഉത്തരം:* അതെ , ഖളാആയ സുബ്ഹി നിസ്കാരം നിർവ്വഹിക്കുന്നതിനും ബാങ്കും ഇഖാമത്തും സുന്നത്തുണ്ട് ഖളാആയ സുബ്ഹിയുടെ ബാങ്കിലും അസ്സ്വലാതു ഖൈറുമ്മിനന്നൗം എന്നു പറയൽ സുന്നത്താണ് (ഫത്ഹുൽ മുഈൻ പേജ് 99)


വ്യാഴാഴ്‌ച, ജൂൺ 11, 2026

ജീവികളുടെ രൂപമുണ്ടാക്കൽ, ഫോട്ടോ എടുക്കൽ തുടങ്ങിയവ തെറ്റാണോ ❓

നിവാരണം: 👉🏻ജീവികളുടെ രൂപങ്ങൾ ഉണ്ടാക്കുന്നത് ഇസ്ലാം കർശനമായി വിരോധിച്ച പാപങ്ങളിൽ പെട്ടതാണ് ഇത് സംബന്ധമായി ശക്തമായ താക്കീതുകൾ റസൂൽ കരീം (സ) അറിയിച്ചിരിക്കുന്നു അന്ത്യനാളിൽ അല്ലാഹുവിങ്കൽ ശക്തമായ ശിക്ഷ ലഭിക്കുന്നവരാണ് ഇത്തരം രൂപങ്ങളുണ്ടാക്കുന്നവർ (ബുഖാരി) 

ഈ രൂപങ്ങളുണ്ടാക്കുന്നവർ അന്ത്യനാളിൽ ശക്തമായി ശിക്ഷിക്കപ്പെടും; തീർച്ച ഭൗതിക ലോകത്ത് വെച്ച് നിങ്ങളുണ്ടാക്കിയ രൂപങ്ങൾക്ക് നിങ്ങൾ ജീവൻ നൽകണമെന്ന് അവരോട് പറയപ്പെടും, ജീവൻ നൽകാൻ അവർക്ക് കഴിയില്ലല്ലോ (ബുഖാരി) ശാഫിഈ മദ്ഹബിലെ പ്രാമാണികരായ ഇമാം നവവി (റ) , ഇമാം ഇബ്നു ഹജർ (റ) എന്നിവർ പറയുന്നു: ജീവിയുടെ രൂപമുണ്ടാക്കൽ ഹറാമാണ് അത് തറയിലാണെങ്കിൽ പോലും നിഷിദ്ധം തന്നെ തറയിലെന്നോ നിന്ദിക്കപ്പെടുന്ന വിധത്തിലെന്നോ ഉള്ള വ്യത്യാസങ്ങളെല്ലാം രൂപം നിലനിർത്തുന്നതിലും സൂക്ഷിക്കുന്നതിലുമാണ് നിർമാണത്തിലല്ല അത്തരം രൂപങ്ങളിലും നിറമാണം ഹറാം തന്നെയാണ് ചിറകുള്ള കുതിരയുടെ രൂപമുണ്ടാക്കുന്നതും ഹറാമാണ് കുതിരകൾക്ക് ചിറകില്ല എന്നതിനാൽ ഹറാമല്ലാതാവുകയില്ല ജീവികളുടെ രൂപമുണ്ടാക്കുന്നവർ അന്ത്യനാളിൽ കടുത്ത ശിക്ഷക്ക് വിധേയമാക്കപ്പെടുമെന്നും അവർക്ക് ശാപമുണ്ടെന്നും തുടങ്ങിയ കടുത്ത താക്കീതുകൾ ഹദീസുകളിലുണ്ട് മഹാപാപങ്ങളിൽ പെട്ടതാണിത് എന്നാൽ പെൺകുട്ടികൾക്ക് കളിക്കാനുള്ള 'പാവ'കൾ ഉണ്ടാക്കുന്നതിന് വിരോധമില്ല അത് നബി (സ) അനുവദിച്ചതായി ഇമാം മുസ്ലിം (റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ നിന്ന് വ്യക്തമാണ് 

ഭാവിയിൽ സന്താന പരിപാലനത്തിന് അവ സഹായകമാകും ജീവിയുടെ രൂപം തലയില്ലാതെ നിർമിക്കുന്നതിന് വിരോധമില്ല അപ്രകാരം തന്നെ ജീവനുണ്ടാവാൻ അത്യാവശ്യമുള്ള മറ്റു ബാഹ്യഭാഗങ്ങൾ ഇല്ലാതെ രൂപമുണ്ടാക്കുന്നതും അനുവദനീയമാണ് ജീവനുണ്ടാവാൻ അനിവാര്യമായ ബാഹ്യ ശരീരഭാഗങ്ങളെല്ലാം ഉൾക്കൊള്ളുന്ന വിധമുള്ള രൂപമാണ് നിഷിദ്ധമായത് എന്നാൽ കരൾ പോലെയുള്ള ആന്തരിക അവയവങ്ങൾ ഇല്ലെന്നതിനാൽ അനുവദനീയമാവുകയില്ല (തുഹ്ഫ: 7/ 433, 434) 

ജീവികളുടെ രൂപം ഉണ്ടാക്കൽ മാത്രമല്ല അവ സൂക്ഷിക്കലും നിലനിർത്തലും നിഷിദ്ധം തന്നെയാണ് എന്നാൽ തറ, വിരിപ്പ്, തലയിണ, തുടങ്ങിയവയിലുള്ള രൂപങ്ങൾ നിലനിർത്തുന്നതിൽ വിരോധമില്ല അവയെല്ലാം അനാദരിക്കപ്പെടും വിധത്തിലായതിനാലാണിത് ജീവികളുടെ രൂപങ്ങളുള്ള വീട്ടിലേക്ക് അനുഗ്രഹത്തിന്റെ മലാഇകത്തുകൾ പ്രവേശിക്കുകയില്ലെന്ന് നബി (സ) മുന്നറിയിപ്പ് നൽകിയത് ഇമാം ബുഖാരി (റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട് 

വീടിന്റെ ഗെയ്റ്റുകളിലും മറ്റും ആന, സിംഹം തുടങ്ങിയവയുടെ രൂപങ്ങൾ നിർമ്മിച്ച് വെക്കുന്നവരുണ്ട് അവയുടെ ബൊമ്മകൾ ഷോക്കേഴ്സുകളിൽ പ്രദർശിപ്പിക്കുന്നവരുമുണ്ട് ഇതെല്ലാം ഗൗരവമേറിയ ഹറാമാണെന്നതിൽ അഭിപ്രായ വ്യത്യാസമില്ല ജീവിതത്തിൽ ബറകത് നഷ്ടപ്പെടാനും പരലോകത്ത് ശക്തമായി ശിക്ഷിക്കപ്പെടാനും അത് കാരണമാണ് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർ നിർബന്ധമായും അതൊഴിവാക്കേണ്ടതാണ് 

ജീവിക്കാനാവശ്യമായ ബാഹ്യ ഭാഗങ്ങളെല്ലാമുള്ള ചിത്രം വരയ്ക്കലും തെറ്റ് തന്നെയാണ് ക്യാമറയിലൂടെ എടുക്കുന്ന ഫോട്ടോകളും ഈ ഇനത്തിൽ പെടാനാണ് ഏറെ സാധ്യത എന്നാൽ ഫത്ഹുൽ മുഈൻ വ്യാഖ്യാതാവായ ബഹു ഫാളിൽ അലവി ബ്നു അഹ്മദ് അസ്സഖാഫ് (റ) വരക്കപ്പെട്ട ചിത്രങ്ങളെക്കുറിച്ച് വിവിധ അഭിപ്രായങ്ങളുദ്ധരിച്ച ശേഷം പറയുന്നു ഇന്ന് വ്യാപകമായ ഫോട്ടോഗ്രാഫ് മുഖേന എടുക്കപ്പെടുന്ന ഫോട്ടോകളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട് അവ വരക്കപ്പെട്ട ചിത്രങ്ങളുടെ ഗ്രൂപ്പിൽ പെടാനും കണ്ണാടികളിൽ ദർശിക്കപ്പെടുന്നവയുടെ ഗ്രൂപ്പിൽ പെട്ടതാവാനും സാധ്യതയുണ്ട് കണ്ണാടിയിൽ കാണുന്ന രൂപങ്ങളെ അവിടെ സ്ഥിരപ്പെടുത്താനുള്ള മാർഗമുപയോഗിച്ചുവെന്ന് മാത്രം, ഒന്നാം സാധ്യതയനുസരിച്ച് മുകളിലുദ്ധരിച്ച നാലഭിപ്രായങ്ങൾ ഈ ഫോട്ടോകൾക്കും ബാധകമാകും രണ്ടാം സാധ്യതയനുസരിച്ച് അവ നിരുപാധികം അനുവദനീയമാകുന്നതാണ് അംഗീകൃത മദ്ഹബുകളുടെ ഇമാമുകൾ ഇവയെക്കുറിച്ച് പറഞ്ഞത് ഞാൻ കണ്ടിട്ടില്ല ഏതായാലും ഞാനുദ്ധരിച്ചതിൽ ജനങ്ങൾക്ക് വിശാലതയും ആശ്വാസവുമുണ്ട് (തർശീഹ്: 324) 

ചുരുക്കത്തിൽ ക്യാമറാ ഫോട്ടോകൾ ഇസ്ലാം വിരോധിച്ച രൂപങ്ങളിൽ പെടാനും പെടാതിരിക്കാനും സാധ്യതയുണ്ടെന്നാണ് തർശീഹിന്റെ ഉദ്ധരണിയിൽ നിന്ന് മനസ്സിലാകുന്നത് എന്നാൽ ആവശ്യത്തിനും അല്ലാതെയുമെല്ലാം ഫോട്ടോകൾ എടുക്കുന്നതും അവ പ്രദർശിപ്പിക്കുന്നതും ഒഴിവാക്കലാണ് നല്ലതെന്ന് പറയേണ്ടതില്ല ജീവികളുടെ രൂപമാണ് തെറ്റാകുന്നത് ജീവനില്ലാത്ത വസ്തുക്കളുടെ രൂപമുണ്ടാക്കുന്നതിനും അത് സൂക്ഷിക്കുന്നതിനും വിരോധമില്ല

ബുധനാഴ്‌ച, ജൂൺ 03, 2026

അല്ലാഹ് നൽകാൻ തയ്യാറായിട്ട്… നമ്മൾ വാങ്ങാതിരിക്കുന്നു?

ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണ്? ജീവിച്ചിരിക്കുക എന്നതാണ് 

ജീവിച്ചിരിക്കാൻ ആവശ്യമായ ഏറ്റവും അടിസ്ഥാനപരമായ കാര്യം എന്താണ്?

ശ്വാസം.

ശ്വാസം ഏതാനും നിമിഷങ്ങൾ നിലച്ചാൽ ജീവിതം അവസാനിക്കും.നമ്മുക്കറിയാം 

പക്ഷേ

ആ ശ്വാസത്തിന് വേണ്ടി നമ്മൾ ഒരു പരിശ്രമവും ചെയ്യുന്നില്ല.

ഉറങ്ങുമ്പോഴും അത് നടക്കുന്നു.

കുഞ്ഞായിരിക്കുമ്പോഴും അത് നടക്കുന്നു.

അറിവില്ലാത്ത അവസ്ഥയിലും അത് നടക്കുന്നു.

കാരണം ജീവൻ നിലനിർത്താൻ ആവശ്യമായതെല്ലാം അല്ലാഹു ഓരോ നിമിഷവും നൽകിക്കൊണ്ടിരിക്കുന്നു.

അപ്പോൾ ഒരു ചോദ്യം.


എന്റെ ശ്വാസം പോലും മറക്കാത്ത റബ്ബ്, എന്റെ Rizq മറക്കുമോ?


ഇവിടെയാണ് ഖുർആനിലെ ഒരു അത്ഭുതകരമായ ആയത്ത് നമ്മെ ചിന്തിപ്പിക്കുന്നത്.


وَإِن مِّن شَيْءٍ إِلَّا عِندَنَا خَزَائِنُهُ وَمَا نُنَزِّلُهُ إِلَّا بِقَدَرٍ مَّعْلُومٍ


“ഒരു വസ്തുവും ഇല്ല; അതിന്റെ ഖജനാവുകൾ നമ്മുടെ അടുക്കലല്ലാതെ. നാം അത് ഇറക്കിവിടുന്നത് നിശ്ചിത അളവിൽ മാത്രമാണ്.”

(സൂറത്ത് അൽ-ഹിജ്റ് 15:21)


Rizq ന്റെ ഖജനാവ് അല്ലാഹുവിന്റെ അടുക്കലാണ്.


വിജയത്തിന്റെ ഖജനാവ് അല്ലാഹുവിന്റെ അടുക്കലാണ്.


അവസരങ്ങളുടെ ഖജനാവ് അല്ലാഹുവിന്റെ അടുക്കലാണ്.


അനുഗ്രഹങ്ങളുടെ ഖജനാവ് അല്ലാഹുവിന്റെ അടുക്കലാണ്.


അവൻ നൽകുന്നത് بِقَدَرٍ مَعْلُومٍ — നിശ്ചിത അളവിലും നിശ്ചിത സമയത്തുമാണ്.


ഇവിടെ ഒരു വലിയ ആശ്വാസമുണ്ട്.


അല്ലാഹു ഉദ്ദേശിച്ച തോതിനെക്കാൾ കൂടുതൽ നേടുക എന്നതല്ല നമ്മുടെ ജോലി.


അല്ലാഹു ഉദ്ദേശിച്ച തോത് നഷ്ടപ്പെടുത്താതിരിക്കുക എന്നതാണ് നമ്മുടെ ജോലി.


കാരണം ഖജനാവുകൾ അവന്റെ കൈയിലാണ്.


നമുക്ക് ചെയ്യാനുള്ളത് അവൻ പഠിപ്പിച്ച നിയമങ്ങൾ പാലിക്കുക മാത്രമാണ്.


ഇവിടെ ഞാൻ എപ്പോഴും എന്നോട് തന്നെ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്.


ഈ പ്രപഞ്ചത്തിന്റെ ഉടമയ്ക്ക് എന്റെ ചെറിയ പ്രശ്നം പരിഹരിക്കാൻ എളുപ്പമല്ലേ?


നക്ഷത്രഗണങ്ങളെ നിയന്ത്രിക്കുന്നവൻ.


സൂര്യനെ ഉദിപ്പിക്കുന്നവൻ.


കോടിക്കണക്കിന് ജീവജാലങ്ങൾക്ക് റിസ്ഖ് നൽകുന്നവൻ.


അവന് എന്റെ ബിസിനസിലെ ഒരു പ്രശ്നം പരിഹരിക്കാൻ കഴിയില്ലേ?


അവന് എന്റെ കടം തീർക്കാൻ കഴിയില്ലേ?


അവന് എന്റെ Rizq വർധിപ്പിക്കാൻ കഴിയില്ലേ?


അവന് ഒരു പുതിയ അവസരം തുറന്നുതരാൻ കഴിയില്ലേ?


തീർച്ചയായും കഴിയും.


പ്രശ്നം അവന്റെ കഴിവിലല്ല.


പലപ്പോഴും പ്രശ്നം നമ്മുടെ വിശ്വാസത്തിലും നമ്മുടെ പ്രവർത്തനത്തിലുമാണ്.


അതുകൊണ്ടാണ് അല്ലാഹു വിജയത്തിന്റെ നിയമങ്ങൾ പഠിപ്പിക്കുന്നത്.


ആദ്യ നിയമം:


إِنَّمَا الْأَعْمَالُ بِالنِّيَّاتِ


“പ്രവർത്തനങ്ങൾ നിയ്യത്തിന്റെ അടിസ്ഥാനത്തിലാണ്.”


(സ്വഹീഹുൽ ബുഖാരി)


ലോകം നമ്മുടെ പ്രവൃത്തികൾ കാണും.


അല്ലാഹു നമ്മുടെ നിയ്യത്ത് കാണുന്നു.


നമ്മൾ എന്താകാൻ ആഗ്രഹിക്കുന്നു എന്ന് അവൻ അറിയുന്നു.


നമ്മൾ എന്തിനുവേണ്ടിയാണ് പരിശ്രമിക്കുന്നത് എന്ന് അവൻ അറിയുന്നു.


പക്ഷേ നിയ്യത്ത് മാത്രം മതിയല്ല.


അതുകൊണ്ടാണ് അടുത്ത നിയമം.


فَإِذَا فَرَغْتَ فَانصَبْ


“ഒരു ജോലി പൂർത്തിയാക്കിയാൽ മറ്റൊന്നിൽ കഠിനാധ്വാനത്തോടെ പ്രവേശിക്കുക.”


(94:7)


ഒരു ജോലി കഴിഞ്ഞാൽ മറ്റൊന്ന്.


ഒരു പ്രോജക്ട് കഴിഞ്ഞാൽ മറ്റൊന്ന്.


ഒരു പരാജയം കഴിഞ്ഞാൽ മറ്റൊരു ശ്രമം.


ഒരു വാതിൽ അടഞ്ഞാൽ മറ്റൊന്നിൽ മുട്ടുക.


നിർത്താതെ മുന്നോട്ട് പോകുക.


കാരണം അല്ലാഹു ചലിക്കുന്നവരെ അനുഗ്രഹിക്കുന്നു.


പിന്നീട് അവൻ പറയുന്നു:


وَإِلَىٰ رَبِّكَ فَارْغَبْ


“നിന്റെ രക്ഷിതാവിലേക്കു മാത്രം പ്രതീക്ഷയോടെ തിരിയുക.”


(94:8)


ഇതാണ് വിജയത്തിന്റെ രഹസ്യം.


പരിശ്രമം ലോകത്ത്.


പ്രതീക്ഷ അല്ലാഹുവിൽ.


കൈ ജോലി ചെയ്യട്ടെ.


ഹൃദയം അല്ലാഹുവിലേക്ക് തിരിഞ്ഞിരിക്കട്ടെ.


കാരണം മനുഷ്യരിൽ പ്രതീക്ഷ വെച്ചാൽ നിരാശ വന്നേക്കാം.


അല്ലാഹുവിൽ പ്രതീക്ഷ വെച്ചാൽ സമാധാനം ലഭിക്കും.


അതിനിടയിൽ അല്ലാഹു ഒരു കാര്യം കൂടി മുൻകൂട്ടി പറഞ്ഞിട്ടുണ്ട്.


فَإِنَّ مَعَ الْعُسْرِ يُسْرًا ۝ إِنَّ مَعَ الْعُسْرِ يُسْرًا


“തീർച്ചയായും പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്. തീർച്ചയായും പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്.”


(94:5-6)


ഓരോ വിജയത്തിന്റെയും കൂടെ ഒരു കഷ്ടപ്പാടുണ്ട്.


ഓരോ ഉയർച്ചയുടെയും കൂടെ ഒരു ഞെരുക്കമുണ്ട്.


ഓരോ നേട്ടത്തിന്റെയും പിന്നിൽ ക്ഷമയുണ്ട്.


അതിനാൽ കഷ്ടത വന്നാൽ ഒരു വിശ്വാസി തകരുന്നില്ല.


കാരണം അവൻ അറിയുന്നു.


ഇതും വിജയത്തിലേക്കുള്ള വഴിയുടെ ഭാഗമാണ്.


അപ്പോൾ എന്ത് ചെയ്യണം?


وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ


“ക്ഷമ കൊണ്ടും നിസ്കാരം കൊണ്ടും സഹായം തേടുക.”


(2:45)


കഷ്ടതയിൽ സബ്റ്.


ഭയത്തിൽ നിസ്കാരം.


അനിശ്ചിതത്വത്തിൽ ദുആ.


ഇതാണ് ഖുർആൻ പഠിപ്പിക്കുന്ന വഴി.


പിന്നീട് അല്ലാഹു അനുഗ്രഹം നൽകുമ്പോൾ മറ്റൊരു നിയമം പ്രവർത്തിക്കുന്നു.


لَئِن شَكَرْتُمْ لَأَزِيدَنَّكُمْ


“നിങ്ങൾ നന്ദി കാണിച്ചാൽ ഞാൻ നിങ്ങൾക്ക് വർധിപ്പിച്ചുതരും.”


(14:7)


കൂടുതൽ കിട്ടിയാൽ നന്ദി പറയൂ എന്നല്ല.


നന്ദി പറഞ്ഞാൽ കൂടുതൽ കിട്ടും എന്നാണ്.


അവസാനമായി ഖുർആൻ ഒരു അടിസ്ഥാന നിയമം പ്രഖ്യാപിക്കുന്നു.


وَأَنْ لَيْسَ لِلْإِنْسَانِ إِلَّا مَا سَعَىٰ


“മനുഷ്യന് അവൻ പരിശ്രമിച്ചതല്ലാതെ ഒന്നുമില്ല.”


(53:39)


ഇതാണ് ഖുർആൻ പഠിപ്പിക്കുന്ന വിജയത്തിന്റെ ഫോർമുല.


ശരിയായ നിയ്യത്ത്.


തുടർച്ചയായ പരിശ്രമം.


അല്ലാഹുവിൽ മാത്രം പ്രതീക്ഷ.


കഷ്ടതയിൽ സബ്റ്.


നിസ്കാരത്തിലൂടെ സഹായം തേടൽ.


അനുഗ്രഹത്തിൽ ശുക്റ്.


പിന്നെ ഫലം അല്ലാഹുവിന് വിട്ടുകൊടുക്കുക.


കാരണം ഖജനാവുകൾ അവന്റെ അടുക്കലാണ്.


റിസ്ഖ് അവന്റെ അടുക്കലാണ്.


വിജയം അവന്റെ അടുക്കലാണ്.


അവൻ നൽകുന്നത് بِقَدَرٍ مَعْلُومٍ — നിശ്ചിത അളവിൽ.


നമ്മുടെ ജോലി ഒരു കാര്യം മാത്രം.


അല്ലാഹു ഉദ്ദേശിച്ച തോത് കുറച്ചുകളയാതിരിക്കുക.

അതിന് അവൻ പഠിപ്പിച്ച നിയമങ്ങൾ പാലിക്കുക.

കാരണം പലപ്പോഴും പ്രശ്നം അല്ലാഹു നൽകാത്തതല്ല.

വഴി കാണിച്ചുതന്നിട്ടുണ്ട്.

നിയമങ്ങൾ പറഞ്ഞുതന്നിട്ടുണ്ട്.

ഖജനാവുകൾ തുറന്നുവെച്ചിട്ടുണ്ട്.

എന്നിട്ടും പലപ്പോഴും സംഭവിക്കുന്നത് ഒന്നാണ്.

അല്ലാഹ് നൽകാൻ തയ്യാറായിട്ട്… നമ്മൾ വാങ്ങാതിരിക്കുന്നു.

ഉപകാരമായി എന്ന് തോന്നുന്നുണ്ടങ്കിൽ മറ്റുള്ളവർക്ക് എത്തിക്കുക 

page follow ചെയ്താൽ കൂടുതൽ ജനങ്ങളിലേക്ക് ഈ സദ്ദേശം എത്താനാകും In Sha allah 🫣

പരിചയപ്പെടാം  

സമാനചിന്തകതിക്കാർക്ക് വിളിക്കാം 

Zain Muhammed

QiB Founder | Calicut

(Quran Inspired Business)

+91 9074319983

wa.me/919074319983 (whatsapp )

തിങ്കളാഴ്‌ച, ജൂൺ 01, 2026

മാഉൻ മുത്'ലഖ് എന്നാൽ എന്ത്..?

മറ്റൊരു വസ്തുവിലേക്കോ വിശേഷണങ്ങളിലേക്കോ ചേർക്കാതെ നിരുപാധികം വെള്ളം എന്ന് പറയാൻ പറ്റുന്നതിന് മാഉൻ മുത്'ലഖ് എന്ന് പറയുന്നു. (സ്വയം ശുദ്ധിയുള്ളതും മറ്റൊന്നിനെ ശുദ്ധിയാക്കാൻ കഴിയുന്നതുമായ വെള്ളം)

                     (ഇആനത്ത്: 1/126).

*ചോദ്യം : മുസ്തഅമലായ വെള്ളമെന്നാൽ എന്ത്..?*

ഉത്തരം: ഒരിക്കൽ ഫർളിൽ ഉപയോഗിച്ച വെള്ളമാണ് മുസ്തഅമൽ. 

👉 സ്വയം ശുദ്ധിയുള്ളതാണെങ്കിലും മറ്റൊന്നിനെ ശുദ്ധിയാക്കാൻ മുസ്തഅമലായ വെള്ളത്തിന് സാധിക്കില്ല.

ഒരു വെള്ളത്തെ മുസ്തഅമൽ എന്ന് പറയാൻ നാല് ഉപാധികളുണ്ട്.

(1) വെള്ളം രണ്ട് ഖുല്ലത്തിൽ കുറഞ്ഞതായിരിക്കുക.

(2) ഫർളിൽ ഉപയോഗിച്ചതാവുക.

(3) അവയവത്തിൽ നിന്ന് വിട്ടു പിരിഞ്ഞതാവുക.

(4) മറ്റാവശ്യങ്ങൾക്ക് കോരിയെടുക്കലിനെ കരുതാതിരിക്കുക.


                   (ഇആനത്ത്: 1/28)

*🕋 ഹജ്ജ് 🕋* *മടക്കയാത്രയും മര്യാദകളും

ഹജ്ജ് കർമ്മം കഴിഞ്ഞു നാട്ടിലേക്ക് തിരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

*◆ 01)* യാത്ര തിരിക്കുമ്പോൾ ഭൂമിയിലെ ഉയർന്ന പ്രദേശങ്ങളിൽ എത്തുമ്പോൾ മൂന്നു തവണ തക്ബീർ ചൊല്ലൽ.

*◆ 02)* തക്ബീറുകൾക്കു ശേഷം 

*ﻻ ﺇﻟﻪ ﺇﻻ اﻟﻠﻪ ﻭﺣﺪﻩ ﻻ ﺷﺮﻳﻚ ﻟﻪ ﻟﻪ اﻟﻤﻠﻚ ﻭﻟﻪ اﻟﺤﻤﺪ ﻭﻫﻮ ﻋﻠﻰ ﻛﻞ ﺷﻲء ﻗﺪﻳﺮ ﺁﻳﺒﻮﻥ ﺗﺎﺋﺒﻮﻥ ﻋﺎﺑﺪﻭﻥ ﺳﺎﺋﺤﻮﻥ ﻟﺮﺑﻨﺎ ﺣﺎﻣﺪﻭﻥ ﻟﺮﺑﻨﺎ ﺻﺪﻕ اﻟﻠﻪ ﻭﻋﺪﻩ ﻭﻧﺼﺮ ﻋﺒﺪﻩ ﻭﻫﺰﻡ اﻷﺣﺰاﺏ ﻭﺣﺪﻩ*

എന്നു ചൊല്ലൽ.

*◆ 03)* വീടിൻ്റെ അടുത്ത് എത്തിയാൽ - വരുന്ന വിവരം വീട്ടുകാർ അറിഞ്ഞിട്ടില്ലെങ്കിൽ - അവരെ അറിയിക്കാൻ - വീട്ടിലേക്ക് ആളെ പറഞ്ഞയക്കൽ. വീട്ടുകാർ പെട്ടെന്ന് - ഓർക്കാപ്പുറത്ത് - യാത്രക്കാരനെ കാണാതിരിക്കാനാണത്. 

(ഇന്നു യാത്ര വിവരം വീട്ടുകാർ അറിയുകയും പ്രതീക്ഷിച്ചിരിക്കുകയും വിമാനത്താവളത്തിലേക്ക് സ്വീകരിക്കാൻ പോവുകയും ചെയ്യുന്ന രീതി സാധാരണമാണ്)

*◆ 04)* നാട്ടിൽ പ്രവേശിച്ചാൽ 

  *اﻟﻠﻬﻢ ﺇﻧﻲ ﺃﺳﺄﻟﻚ ﺧﻴﺮﻫﺎ ﻭﺧﻴﺮ ﺃﻫﻠﻬﺎ ﻭﺧﻴﺮ ﻣﺎ ﻓﻴﻬﺎ ﻭﺃﻋﻮﺫ ﺑﻚ ﻣﻦ ﺷﺮﻫﺎ ﻭﺷﺮ ﺃﻫﻠﻬﺎ ﻭﺷﺮ ﻣﺎ ﻓﻴﻬﺎ،* 

എന്നു ചൊല്ലൽ 

*◆ 05)* ചില പണ്ഡിതർ

  *اﻟﻠﻬﻢ اﺟﻌﻞ ﻟﻨﺎ ﺑﻬﺎ ﻗﺮاﺭا ﻭﺭﺯﻗﺎ ﺣﺴﻨﺎ اﻟﻠﻬﻢ اﺭﺯﻗﻨﺎ ﺣﺒﺎﻫﺎ ﻭﺃﻋﺬﻧﺎ ﻣﻦ ﻭﺑﺎﻫﺎ ﻭﺣﺒﺒﻨﺎ ﺇﻟﻰ ﺃﻫﻠﻬﺎ ﻭﺣﺒﺐ ﺻﺎﻟﺤﻲ ﺃﻫﻠﻬﺎ ﺇﻟﻴﻨﺎ*

എന്നു കൂടി ചൊല്ലൽ സുന്നത്താണെന്ന് വിവരിച്ചിട്ടുണ്ട്.

*◆ 06)* സാധിക്കുമെങ്കിൽ പ്രഭാതത്തിലോ അല്ലെങ്കിൽ വൈകുന്നേരമോ വീട്ടിലേക്ക് പ്രവേശിക്കൽ 

*◆ 07)* സാധിക്കുമെങ്കിൽ രാത്രി വീട്ടിലേക്ക് പ്രവേശിക്കാതിരിക്കൽ

*◆ 08)* നാട്ടിലെത്തിയാൽ വീട്ടിൽ പ്രവേശിക്കും മുമ്പ് പുരുഷന്മാർ പള്ളിയിൽ പ്രവേശിച്ച് ''മടക്കയാത്രയുടെ സുന്നത്ത് നിസ്കാരം'' എന്ന നിയ്യത്തോടെ രണ്ടു റക്അത്ത് നിസ്കരിക്കൽ.

*◆ 09)* വീട്ടിൽ പ്രവേശിച്ചാൽ രണ്ടു റക്അത്ത് നിസ്കരിക്കുക. പ്രാർത്ഥിക്കുക, റബ്ബിനു നന്ദി കാണിക്കുക.

*◆ 10)* യാത്ര കഴിഞ്ഞു തിരിച്ചെത്തിയവനെ കണ്ടവൻ സലാം ചൊല്ലി

  *ﻗﺒٍﻞ اﻟﻠﻪ ﺣﺠﻚ ﻭﻏﻔﺮ ﺫﻧﺒﻚ ﻭﺃﺧﻠﻒ ﻧﻔﻘﺘﻚ* 

എന്നു പ്രാർത്ഥിക്കൽ.

*◆ 11)* യാത്രക്കാരൻ വീട്ടിൽ തിരിച്ചെത്തിയ ശേഷം

*ﺗﻮﺑﺎ ﺗﻮﺑﺎ ﻟﺮﺑﻨﺎ ﺃﻭﺑﺎ ﻻ ﻳﻐﺎﺩﺭ ﺣﻮبا*

എന്നു പ്രാർത്ഥിക്കുക. 

*◆ 12)* ഹജ്ജ് കർമം കഴിഞ്ഞു തിരിച്ചെത്തിയവൻ മുമ്പെത്തേക്കാൾ മതചിട്ടയിൽ ജീവിക്കൽ.

 അങ്ങനെ ജീവിക്കൽ അവൻ്റെ ഹജ്ജ് സ്വീകാര്യമായി എന്നതിൻ്റെ അടയാളമാണ്. നന്മ കൂടുതൽ ചെയ്ത് ജീവിക്കൽ.

*◆ 13)* യാത്ര കഴിഞ്ഞു വീട്ടിലേക്ക് തിരിക്കുമ്പോൾ വീട്ടുകാർക്ക് എന്തെങ്കിലും സമ്മാനം കൊണ്ടു പോകൽ. 

*◆ 14)* യാത്രക്കാരനു വേണ്ടി വീട്ടുകാർ സദ്യ ഉണ്ടാക്കുക. അതിന് ''നഖീഅത്ത്'' എന്നാണ് പേര്.

*◆ 15)* യാത്രക്കാരൻ സദ്യ ഒരുക്കൽ സുന്നത്താണ്. 

*◆ 16)* യാത്രക്കാരൻ്റെ കൂട്ടുകാർ സദ്യ ഉണ്ടാക്കൽ സുന്നത്തുണ്ട്.

*◆ 17)* ഹാജി മറ്റുള്ളവർക്കു പാപമോചനത്തിനു വേണ്ടി പ്രാർത്ഥിക്കൽ സുന്നത്താണ്.

*◆ 18)* ഹാജിയോട് മറ്റുള്ളവർ മഗ്ഫിറത്തിനു വേണ്ടി പ്രാർത്ഥിക്കാൻ  ആവശ്യപ്പെടൽ സുന്നത്താണ്.

*◆ 19)* ഹാജിയെ കണ്ടുമുട്ടിയാൽ സലാം പറയലും ഹസ്തദാനവും കവിളുകൾ പരസ്പരം ചേർത്തു അണഞ്ഞുകൂട്ടി പിടിക്കലും (മുആനഖത്ത്) സുന്നത്താണ്.

*◆ 20)* യാത്ര കഴിഞ്ഞു വരുന്നവർ, ദീർഘകാലം കാണാത്തവർ എന്നിവർക്കല്ലാതെ മുആനഖത്ത് കറാഹത്താണ്.

  (അസ്നാ: 3/114, ജമൽ: 2/487)

*ജലീൽ സഖാഫി*

        *☝🏼അല്ലാഹു അഅ്ലം☝🏼*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*

*وَبَارِكْ وَسَلِّمْ عَلَيْه* 🌹

രണ്ട് ഖുല്ലത്ത് വെള്ളം എന്നാൽ എത്രയാണ്...?

ഉത്തരം :  ശുദ്ധീകരണത്തിനുപയുക്തമായ വെളളവും അല്ലാത്ത വെള്ളവും തമ്മിൽ വേർതിരിക്കുന്നതിൽ പരിഗണിക്കപ്പെടുന്ന ഒരു പ്രധാന മാനദണ്ഡമാണ് വെള്ളം രണ്ട് ഖുല്ലത്ത് തികഞ്ഞിട്ടുണ്ടോ ഇല്ലയോ എന്നത്.

                            അളവ്.

⏩️ചതുരത്തിലുള്ള പാത്രമാണെങ്കിൽ ഒന്നേകാൽ മുഴം നീളവും വീതിയും ആഴവുമുള്ള പാത്രത്തിൽ നിറയെ  കൊള്ളുന്ന വെള്ളമാണ് രണ്ട് ഖുല്ലത്ത്.

⏩️വൃത്തത്തിലുള്ള പാത്രമാണെങ്കിൽ ഒരു മുഴം വ്യാസവും രണ്ടര മുഴം ആഴമുള്ളതുമായ പാത്രത്തിൽ നിറയെ കൊള്ളുന്ന വെള്ളമാണ് രണ്ട് ഖുല്ലത്ത്.

⏩️ത്രികോണ രൂപത്തിലുള്ള പാത്രമാണെങ്കിൽ ഒന്നര മുഴം നീളവും വീതിയും രണ്ടര മുഴം ആഴവുമുള്ള പാത്രത്തിൽ നിറയെ കൊള്ളുന്ന വെള്ളമാണ് രണ്ട് ഖുല്ലത്ത്.

⏩️അത് ഏകദേശം 191 ലിറ്റർ വരും.

⏩️രണ്ട് ഖുല്ലത്തിൽ കുറഞ്ഞ വെള്ളത്തിൽ നജസ് തട്ടിയാൽ തന്നെ അത് അശുദ്ധമാവും.

⏩️രണ്ട് ഖുല്ലത്തുള്ള വെള്ളം അശുദ്ധമാവണമെങ്കിൽ നജസ് വീണ് വെള്ളത്തിന് മാറ്റമുണ്ടെങ്കിൽ മാത്രമേ അശുദ്ധമാവുകയുള്ളൂ.

⏩️നജസായ കുറേ വെള്ളം ശേഖരിച്ചിട്ട് രണ്ട് ഖുല്ലത്തെത്തിയാൽ നജസിന്റെ നിറമോ, രുചിയോ വാസനയോ ഒന്നുമില്ലങ്കിൽ അതു ശുദ്ധീകരണയോഗ്യമാകും

വെള്ളിയാഴ്‌ച, മേയ് 29, 2026

വിശുദ്ധ കഅബയ്ക്ക് മുകളിൽ സൂര്യൻ നേർരേഖയിൽ: നിഴലുകൾ അപ്രത്യക്ഷമായി, ഖിബ്‌ല ദിശ കൃത്യമായി നിർണ്ണയിക്കാൻ അപൂർവ്വ അവസരo.

മക്കയിലെ വിശുദ്ധ കഅബയ്ക്ക് മുകളിൽ ഇന്നലെ അപൂർവ്വവും കൃത്യവുമായ ഖഗോള പ്രതിഭാസം ദൃശ്യമായി. പ്രാദേശിക സമയം ഉച്ചയ്ക്ക് 12:18-ഓടെയാണ് സൂര്യൻ കഅബയ്ക്ക് തൊട്ടുമുകളിൽ നേർരേഖയിൽ എത്തിയത്. സൗദി പ്രസ് ഏജൻസിയാണ് (SPA) ഈ വാർത്ത പുറത്തുവിട്ടത്.

കൃത്യം ദുഹ്ർ (ഉച്ചയ്ക്കുള്ള) ബാങ്ക് വിളിയുടെ സമയത്താണ് ഈ പ്രതിഭാസം ഉണ്ടായത്. ലോകമെമ്പാടുമുള്ള മുസ്‌ലിംകൾക്ക് പ്രാർത്ഥനാ ദിശയായ ഖിബ്ല കൃത്യമായി മനസ്സിലാക്കാനും ഉറപ്പുവരുത്താനും പ്രകൃതിദത്തമായ ഏറ്റവും മികച്ച അവസരമാണ് ഇതിലൂടെ ലഭിച്ചത്.

സൂര്യൻ കഅബയ്ക്ക് മുകളിൽ ഏതാണ്ട് പൂർണ്ണമായും നേർരേഖയിൽ (89.94 ഡിഗ്രി ഉയരത്തിൽ) എത്തിയതായി ജിദ്ദ അസ്ട്രോണമി സൊസൈറ്റി ഡയറക്ടർ മാജിദ് അബു സാഹിറ വ്യക്തമാക്കി. പൂർണ്ണമായ നേർരേഖയുമായി വെറും 0.06 ഡിഗ്രിയുടെ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. ലംബമായി നിൽക്കുന്ന വസ്തുക്കളുടെ നിഴലുകൾ നോക്കി ഖിബ്ല ദിശ നിർണ്ണയിക്കാൻ ഈ സമയം ഉപയോഗിക്കാം. സൂര്യരശ്മികൾ ഭൂമിയിലേക്ക് കുത്തനെ പതിച്ചതിനാൽ, ആ കൃത്യം മിനിറ്റിൽ മക്കയിലെ വിശുദ്ധ കഅബയുടെയും മറ്റ് ലംബമായ വസ്തുക്കളുടെയും നിഴലുകൾ പൂർണ്ണമായും അപ്രത്യക്ഷമായി.

ഉത്തരായന രേഖയ്ക്കും ദക്ഷിണായന രേഖയ്ക്കും ഇടയിലുള്ള സൂര്യൻ്റെ സഞ്ചാരപഥം കാരണം വർഷത്തിൽ രണ്ടുതവണയാണ് ഇത്തരമൊരു പ്രതിഭാസം ഉണ്ടാകാറുള്ളത്. ചരിത്രപരമായി, ദൂരദേശങ്ങളിലെ പള്ളികളുടെ ഖിബ്ല ദിശ

ശരിയാക്കാൻ ഈ 'നിഴലില്ലാത്ത'

സാങ്കേതികവിദ്യയാണ്

പണ്ഡിതന്മാർ ഉപയോഗിച്ചിരുന്നത്.

ഞായറാഴ്‌ച, മേയ് 17, 2026

ദുനിയാവ് ചോദിക്കാത്ത ആ വിശന്ന വയറ്

 

മുത്ത് നബിﷺയുടെ വീട്ടിൽ  

മൂന്ന് ചന്ദ്രൻ ഉദിച്ചുമറഞ്ഞിട്ടും  

അടുപ്പിൽ തീ പുകഞ്ഞില്ല  

ഖദീജ ബീവിرضي الله عنهاയുടെ പെട്ടി കാലിയായി  

എന്നിട്ടും ആ ചുണ്ടുകൾ ഒന്നും ചോദിച്ചില്ല


കല്ല് കെട്ടി നടന്ന വയറുമായി  

മസ്ജിദുന്നബവിയിൽ ഇരിക്കുമ്പോൾ  

സമ്പന്നരായ സ്വഹാബികൾ മുന്നിൽ  

"യാ റസൂലല്ലാഹ്ﷺ, ഒന്ന് കൽപ്പിക്കൂ" എന്ന് നിന്നു  

എന്നിട്ടും മുത്ത് നബിﷺ ചോദിച്ചത്:  

"ആരെങ്കിലും വിശക്കുന്നുണ്ടോ മക്കളേ?"  

തൻ്റെ വിശപ്പ് മറച്ചുവെച്ചു


ഖൻദഖിൻ്റെ കിടങ്ങ് കുഴിക്കുമ്പോൾ  

വയറിൽ രണ്ട് കല്ല് കെട്ടിയ മുത്ത് നബി  ﷺ

പണിയെടുക്കുന്ന സ്വഹാബിയുടെ  

വയറിൽ ഒറ്റ കല്ല് കണ്ടപ്പോൾ  

കണ്ണ് നിറഞ്ഞു: "നീയൊരു കല്ലോ?  

എനിക്ക് രണ്ടെണ്ണം വേണ്ടി വന്നല്ലോ"  

എന്ന് പറഞ്ഞ് ചിരിച്ചു

*ദുനിയാവിൻ്റെ താക്കോൽ വന്നു മുന്നിൽ*  

ജിബ്രീൽ ع മലക്ക് ചോദിച്ചു:  

"യാ മുഹമ്മദ്ﷺ, റബ്ബ് ചോദിക്കുന്നു  

മലകൾ മുഴുവൻ സ്വർണ്ണമാക്കി തരട്ടെ?  

രാജാവായ നബിയാവണോ?  

അടിമയായ നബിയാവണോ?"

നബിﷺ പുഞ്ചിരിച്ചു:  

"അടിമയായ നബിയായി ജീവിക്കട്ടെ യാ ജിബ്രീൽ 

ഒരു നേരം തിന്നു റബ്ബിനെ സ്തുതിക്കാം  

ഒരു നേരം പട്ടിണി കിടന്ന് റബ്ബിനോട് കരയാം  

ദുനിയാവ് വേണ്ട, ആഖിറത്ത് മതി"


ആഇശാ ബീവി പറയുന്നു:  

"നബിﷺയുടെ വീട്ടിൽ ബാർലി മാവ് പോലുമില്ലാത്ത  

ദിവസങ്ങൾ ഉണ്ടായിരുന്നു  

എന്നിട്ടും ആരെങ്കിലും വന്ന് ചോദിച്ചാൽ  

വീട്ടിലുള്ള ഈന്തപ്പഴം മുഴുവൻ  

എടുത്തു കൊടുക്കും  

എന്നിട്ട് ഞങ്ങൾ പട്ടിണി കിടക്കും"

*യാ റസൂലല്ലാഹ്ﷺ...*

കിസ്റയുടെ കൊട്ടാരം വാഗ്ദാനം ചെയ്തിട്ടും  

ഖൈസറിൻ്റെ ഖജനാവ് കാൽക്കൽ വെച്ചിട്ടും  

"ഫഖിർ ആയി ജീവിച്ച് ഫഖിർ ആയി മരിക്കണം"  

എന്ന് കൊതിച്ച ആ തിരു മനസ്സ്ﷺ

ഒടുവിൽ മരണക്കിടക്കയിൽ  

പടച്ചട്ട പണയം വെച്ച നിലയിൽ  

ഒരു യഹൂദൻ്റെ കയ്യിൽ  

കുറച്ച് ബാർലിക്ക് വേണ്ടി  ...

എന്നിട്ടും പരാതി ഇല്ല, ദുആ മാത്രം:  

اللَّهُمَّ اجْعَلْ رِزْقَ آلِ مُحَمَّدٍ قُوتًا

"റബ്ബേ, മുഹമ്മദിൻ്റെ കുടുംബത്തിന്  

ആവശ്യത്തിന് മാത്രം കൊടുത്താൽ മതി"

മുത്ത് നബിയേﷺ, അങ്ങ് പഠിപ്പിച്ചു:  

വിശപ്പ് സഹിക്കാം, പക്ഷേ ഹറാം തൊടരുത്  

ദാരിദ്ര്യം സഹിക്കാം, പക്ഷേ ദുനിയാവിന് വേണ്ടി  

റബ്ബിനെ മറക്കരുത്  

കീറിയ വസ്ത്രം ഉടുക്കാം, പക്ഷേ  

ഹൃദയം വൃത്തിയായിരിക്കണം

ഇന്ന് നമ്മൾ...  

ഒരു നേരം ഭക്ഷണം മുടങ്ങിയാൽ  

ലോകം ഇടിഞ്ഞു വീണ പോലെ  

ഫ്രിഡ്ജ് നിറഞ്ഞിട്ടും "ഇല്ല" എന്ന് പറയും  

അങ്ങയുടെ ﷺആ വിശന്ന വയറിനെ ഓർക്കുമ്പോൾ  

നാണം കൊണ്ട് തല കുനിയുന്നു മുത്ത് നബിയേﷺ

*ദുആ ചെയ്യണേ ഹബീബേﷺ*  

ഞങ്ങളുടെ ഹൃദയത്തിൽ നിന്ന്  

ദുനിയാവിൻ്റെ സ്നേഹം എടുത്തു മാറ്റണേ  

അങ്ങയെﷺ പോലെ പട്ടിണി കിടന്നിട്ടും  

"الحمد لله" 

പറയുന്ന  

മനസ്സ് ഞങ്ങൾക്ക് തരണേ

صلى الله على محمد صلى الله عليه وسلم

> WORDS OF MAJITHA ABDU

മുത്ത് നബി ﷺ ചിരിക്കുന്നു...

 ‎‎‎‎‎‎‎‎‎‎‎‎‎‎‎‎       *18🌸 നല്ല കഥകൾ 🌸*

       ✍🏼റമളാനിന്റെ പകല്‍ വേളയില്‍ ഭാര്യയോടൊത്ത് ശയനം ചെയ്ത് വ്രത ഭംഗം വന്നതിനു പ്രായശ്ചിത്തം തേടി ഒരു മനുഷ്യന്‍ പ്രവാചകന്റെ (ﷺ) സദസ്സില്‍...

 അടിമമോചനമാണ് പ്രായശ്ചിത്തം.

 അതയാളെക്കൊണ്ടാവില്ല. 

 എങ്കില്‍ അറുപതു നോമ്പ് നോല്‍ക്കണം. 

 അതിനും പ്രയാസമാണ്. 

 പിന്നെ അറുപതു അഗതികള്‍ക്ക് അന്നം നല്‍കിയേ തീരൂ.

 പക്ഷേ, എവിടെയാണ് ദരിദ്രനായ അയാള്‍ക്കതിനു ശേഷി..? 

  എന്നാല്‍ പ്രവാചകന്റെ (ﷺ) സദസ്സില്‍ ആവശ്യക്കാരനും ചോദിച്ചു വരുന്നവനും ഒരിക്കലും വിലക്കപ്പെടുന്നില്ല. 

 ആരോ ഒരാള്‍ അറുപത് അഗതികള്‍ക്കുള്ള ഭക്ഷണം അയാള്‍ക്ക് ‌സമ്മാനമായി നൽകി.

 ഇനി അയാള്‍ക്ക് ‌ചെയ്യാനുള്ളത് ഇത്രമാത്രം. താന്‍ പ്രായശ്ചിചിത്തമായി നൽകുന്ന ഈ ഭക്ഷണം സ്വീകരിക്കാന്‍ യോഗ്യനായ ഒരു അഗതിയെ കണ്ടെത്തണം.

 എന്നാല്‍ അയാളുടെ ഗ്രാമത്തില്‍ അയാളോളം ദരിദ്രനായ മറ്റാരുമില്ല.

 എങ്കില്‍ പിന്നെ അതാര്‍ക്ക്..?

 പ്രവാചകന് (ﷺ) ഒരു സംശയവുമുണ്ടായില്ല.

 "അതയാള്‍ക്കും കുടുംബത്തിനും തന്നെ."

 ഈ ചരിത്ര മുഹൂര്‍ത്തത്തെ അതിന്റെ യഥാര്‍ത്ഥ മൂല്യത്തില്‍ അവരോധിച്ചുകൊണ്ട് എപ്പോഴെങ്കിലും നമ്മള്‍ അപഗ്രഥിച്ചു നോക്കിയിട്ടുണ്ടോ..? 

 പാപത്തിന്റെ ചുമടുമായി, പശ്ചാതാപത്തിന്റെ കനല്‍ പഥങ്ങള്‍ ചോദിച്ചു വന്നവനു നിര്‍ണ്ണയിച്ചു കിട്ടിയ പ്രായശ്ചിത്തം, അയാള്‍ക്കും കുടുംബത്തിനും അറുപതു നാളത്തേക്കുള്ള ഭക്ഷണം..!!

 സൂചിക്കുഴയുടെ ഇടുക്കങ്ങളിലേക്ക് മതത്തെ നയിച്ചുകൊണ്ടുപോയി മറുപുറം കടത്താന്‍ ശ്രമിക്കുന്ന എല്ലാ മതമേധാവികളുടെയും പിരടിയിലാണ് പ്രവാചകന്‍ (ﷺ) പിടിച്ചത്. 

 അയാളുടെ അവസാന ഉത്തരം – എന്നോളം ദരിദ്രന്‍ എന്റെ നാട്ടില്‍ ഇല്ലെങ്കിലോ..?- കേട്ട് അണപ്പല്ലുകള്‍ തെളിയുവോളം പ്രവാചകന്‍ ﷺ ചിരിച്ചുവെന്നാണ് സംഭവം സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ നാം വായിക്കുന്നത്. 

 അറുപത്തിമൂന്ന് കൊല്ലത്തെ ജീവിതത്തില്‍ പുഞ്ചിരിക്കുകയല്ലാതെ പലതവണയൊന്നും പൊട്ടിച്ചിരിച്ചതായി ചരിത്രത്തില്‍ നാം വായിക്കുന്നില്ല. 

 ഭക്ഷണച്ചുമടുമായി സഭ വിട്ടിറങ്ങിയ ആ മനുഷ്യന്‍ മദീനയുടെ ഏതോ തെരുവിന്റെ തിരിവില്‍ മറയുവോളം പ്രവാചകന്റെ (ﷺ) മുഖത്ത് ആ ചിരി കത്തിനിന്നിരിക്കണം.

 പ്രത്യയശാസ്ത്രത്തെ വിശാല മാനവികതയുടെ കാന്‍വാസിലേക്ക് പകര്‍ത്തിക്കൊണ്ട് തന്റെ വചനങ്ങളെ അതിമനോഹരമായി വ്യാഖാനിച്ച ആ നിമിഷങ്ങളോടുള്ള നന്ദിസൂചകമെന്നോണം. 

 അന്ന് രാത്രി, ചാട്ടവാറടിയുടെ നൊമ്പരപ്പാടുകളുമായി വരുന്ന തന്റെ പ്രിയതമനെ തഴുകിത്തലോടി ആശ്വസിപ്പിക്കാന്‍ കാത്തിരുന്ന ഒരു കുടുംബിനിയും അവളുടെ കുട്ടികളും മാറോടു ചേര്‍ത്തുറങ്ങിയ ഒരു ഇസ്‌ലാമുണ്ടല്ലോ, അതല്ലേ റമളാനില്‍ നാം അന്വേഷിക്കേണ്ടത്..?

ലേഖകൻ: (ബുഖാരിയിൽ പഠിക്കുന്ന കാലത്തു രിസാലയിൽ എഴുതിയ ഒരു ലേഖനത്തിന്റെ ഭാഗം. കർമശാസ്ത്ര വിശകലനം ചെയ്തിട്ടില്ല. പ്രസ്തുത സംഭവത്തെ അപ്പടി ചിത്രീകരിച്ചതാണ്)

          *☝🏼അല്ലാഹു അഅ്ലം☝🏼*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*

*وَبَارِكْ وَسَلِّمْ عَلَيْه* 🌹

⚜⚜⚜⚜⚜⚜⚜⚜⚜⚜

ഒരു ദിവസം എങ്ങനെ തുടങ്ങണം?

 *💚✨️اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)* 

     *وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ💚✨️*

••===••===••===••===••===

*🌹ഉറക്കിൽ നിന്നും ഉണരുമ്പോൾ ഉള്ള സുന്നത്തുകൾ🌹*

*1️⃣. ഇന്നത്തെ എന്റെ ദിവസം ഞാൻ ഇബാദത്താക്കി മാറ്റുന്നു എന്ന് കരുതുക*

*2️⃣. اَلْحَمْدُ للّٰهِ الَّذِي أَحْيَانِي بَعْدَ مَا أَمَاتَنِي وَإِلَيْهِ النُّشُورُ*

*3️⃣. بِسْمِ اللَّهِ الرَّحْمَنِ الرَّحِيمْ*

*4️⃣.സ്വലാത്ത് 3 എണ്ണം*

*اللّٰهُمَّ صَلِّى عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَاَزْوَاجِهِ وَذُرِّيَّتِهِ وَأَهْلِ بَيْتِهِ عَدَدَ مَا فِي عِلْمِكَ صَلَاةً دَا ئِمَةً بِدَوَامِ مُلْكِكَ(3)* ﷺ


*5️⃣. താഴെ കൊടുത്തിരിക്കുന്ന ദുആ 1️⃣7️⃣ പ്രാവശ്യം ചൊല്ലുക.*


* رَبَّنَآ اٰتِنَا فِي الدُّنْيَا حَسَنَةً وَّفِي الْاٰخِرَةِ حَسَـنَةً وَّقِنَا عَذَابَ النّٰارْ (17)*

*6️⃣ താഴെ കൊടുത്തിരിക്കുന്ന ദിക്‌ർ 3 തവണ ചൊല്ലിയാൽ 70,000 പരീക്ഷണങ്ങൾ റബ്ബ് ചൊല്ലിയവനെ തൊട്ട് ഉയർത്തുന്നതാണ്... 🤲🏻🤲🏻🤲🏻🤲🏻*

*6️⃣  بِسْمِ الله الرَّحْمَنِ الرَّحِيمْ*

   *اَلْحَمْدُ للّٰهِ رَبِّ الْعَالَمِين حَمْدًا كَثِيرًا طَيِّبً مُبَارَكً فِيهِ*   *3️⃣തവണ* 

*🌹ഇന്നത്തെ നിയ്യത്ത്🌹*

*بسم الله الرحمن الرحيم*

*അല്ലാഹ് .. ഞാൻ ഉണർന്ന ഈ നിമിഷം തൊട്ട് إن شاء الله ഞാൻ ഉറങ്ങുന്നത് വരെ ഉള്ള ഞങ്ങളുടെ എല്ലാ അമലുകളും ജോലികളും നിൻ്റെ തൃപ്ത്തിക്കും പൊരുത്തത്തിനും വേണ്ടി ചെയ്യുന്നു അല്ലാഹ് . ഞങ്ങളുടെ കൈ കൊണ്ട് ഞാൻ ഉണ്ടാക്കുന്ന ഭക്ഷണം ആരെല്ലാം ഭക്ഷിക്കുന്നുവോ അവരുടെ രക്തകണികകൾക്കനുസരിച്ച് നീ ഞങ്ങൾക്ക് പ്രതി ഫലം രേഖപ്പെടുത്തണേ റഹ്മാനെ . ഞങ്ങളുടെ പാപങ്ങൾ എല്ലാം പൊറുക്കുന്ന അമലുകൾ ആക്കി നീ ഉയർത്തേണമേياالله* 


*എനിക്ക് ഇന്നത്തെ ദിവസം നിനക്ക് കൂടുതൽ ഇഷ്ടമുള്ള അമലുകൾ കൂടുതൽ ചെയ്യാൻ തൗഫീഖ് ചെയ്യണം അല്ലാഹ് .ആമീൻ*

*الحمدلله على كل حال ألف مرة*🌹

*ഒരു വിശ്വാസിയുടെ പ്രഭാതം* *എങ്ങനെയായിരിക്കണം..?*

*നല്ല ഒരു ദിവസത്തിന് പ്രഭാതകൃത്യങ്ങള്‍ നന്നായിരിക്കണം.. പ്രഭാത കൃത്യശീലങ്ങള്‍ നന്നായാല്‍ ആ ദിവസം മുഴുവനും തത്ഫലമായി ജീവിതം മുഴുക്കെയും നന്നാവാന്‍ സഹായകരമാകും..*

🌹

*بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّه اَلـلَّهـُـمَّ صَــلِّ عَـلــَى سَـيِّـدِنَـا مـُحـَمَّـدٍ عَـدَدَ مَـا فِـي عِـلْـمِ الله صَـلاَةً دَائِـمَةً بِـدَوَامِ مُـلْـكِ الله*

സങ്കടം അൻക്സൈറ്റീ ഫീൽ ചെയ്യുമ്പോൾ??

 ഇന്നത്തെ തലമുറയിൽ കൂടുതലും പല ആളുകൾക്കും ഒരു ഹാർട്ട്‌ബ്രേക്ക് വന്നാലോ, സങ്കടം വന്നാലോ, ആങ്ക്‌സൈറ്റി അല്ലെങ്കിൽ ഡിപ്രഷൻ തോന്നിയാലോ... എന്താ ചെയ്യാ?

സമാധാനം തേടി നിസ്കാരത്തിലേക്കോ ഖുർആനിലേക്കോ പോവുന്നതിന് പകരം, ഫോൺ എടുത്ത് സോഷ്യൽ മീഡിയയിൽ കയറും.

രാത്രി ഒറ്റയ്ക്കിരുന്ന് റീൽസിന് മേലെ റീൽസ് സ്ക്രോൾ ചെയ്യും.

സാഡ് എഡിറ്റ്സ്. ഹാർട്ട്‌ബ്രേക്ക് കോട്ട്സ്. ഡിപ്രഷൻ കണ്ടന്റ്.

"എന്നെ ആരും മനസ്സിലാക്കുന്നില്ല" എന്ന വീഡിയോസ്. കാണുന്ന ഓരോ റീലും "ഇത് ഞാൻ തന്നെ" എന്ന് തോന്നും.

പിന്നെ എന്താ? വീണ്ടും കാണും.

റീപോസ്റ്റ് ചെയ്യും.

സേവ് ചെയ്യും.

ഇനിയും സ്ക്രോൾ ചെയ്യും.

ഉറക്കം കളയും.

പക്ഷെ ഹീൽ ആവുന്നതിന് പകരം, പതിയെ പതിയെ കൂടുതൽ തളർന്നു പോകും.

സങ്കടം കൂടും.

ഓവർതിങ്കിങ് ഡബിൾ ആകും.

ആളുകളിൽ നിന്ന് മാറി നടക്കാൻ തുടങ്ങും.

ആരോടും ഒന്നും തുറന്നു പറയാതെയാകും.

എല്ലാരേം തള്ളിമാറ്റും, എന്നിട്ട് സ്വയം പറയും:

"എന്നെ ആർക്കും മനസ്സിലാവില്ല."  

"ഞാൻ തനിച്ചായതാ നല്ലത്."  

"എല്ലാം തീർന്നില്ലേ."

പതുക്കെ, അറിയാതെ തന്നെ, സ്വയം തകർക്കാൻ തുടങ്ങും. ഇമോഷണലി.

പക്ഷെ ഇസ്ലാം നമ്മളെ വേദനയെ ഇങ്ങനെ നേരിടാൻ പഠിപ്പിച്ചിട്ടില്ല.

അതെ, ഹാർട്ട്‌ബ്രേക്ക് വേദനിക്കും.

ചതിക്കപ്പെടുന്നത് വേദനിക്കും.

ഏകാന്തത വേദനിക്കും.

ആരെയെങ്കിലും നഷ്ടപ്പെടുന്നത് വേദനിക്കും.

ജീവിതത്തിൽ എല്ലാരും പ്രയാസങ്ങളിലൂടെ കടന്നുപോകും.

പക്ഷെ വേദന എന്ന് പറയുന്നത് ജീവിതം തീർന്നു എന്നതിന്റെ സൈൻ അല്ല.

അല്ലാഹു ഈ ദുനിയാവ് ഈസി ആയിരിക്കും എന്ന് ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ല. ഈ ജീവിതം ഒരു പരീക്ഷയാണ്. ഓരോരുത്തരെയും പല രീതിയിൽ പരീക്ഷിക്കും - ഹാർട്ട്‌ബ്രേക്കിലൂടെ, ഏകാന്തതയിലൂടെ, ദുഃഖത്തിലൂടെ, നിരാശയിലൂടെ, ആങ്ക്‌സൈറ്റിയിലൂടെ, നഷ്ടങ്ങളിലൂടെ.

പ്രധാനം നമ്മൾ ആ പരീക്ഷകളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ്...

ഇന്ന് പലരും ചെയ്യുന്നത്:

•  സ്വയം ഒറ്റപ്പെടുത്തും

•  നിർത്താതെ സ്ക്രോൾ ചെയ്യും

•  സങ്കടത്തിന് മേലെ സങ്കടം കൂട്ടും

•  ആളുകളിൽ നിന്ന് അകലും

•  ഏറ്റവും സങ്കടകരം... അല്ലാഹുവിൽ നിന്ന് പോലും അകന്നു പോകും

പക്ഷെ ഇസ്ലാമിൽ, ജീവിതത്തിൽ വേദന വരുമ്പോൾ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കണം, അകലരുത്.


നമ്മുടെ പ്രിയപ്പെട്ട നബി ﷺ യുടെ ജീവിതം നോക്കൂ.

നമുക്ക് സങ്കൽപ്പിക്കാൻ പോലും പറ്റാത്ത വേദനകളിലൂടെ അവിടുന്ന് ﷺകടന്നുപോയി. സ്നേഹിച്ചവരെ നഷ്ടപ്പെട്ടു. തിരസ്കരിക്കപ്പെട്ടു, കളിയാക്കപ്പെട്ടു, മുറിവേറ്റു,. എന്നിട്ടും അവിടുന്ന് ﷺഎല്ലാരിൽ നിന്നും മാറി നിന്ന് സങ്കടത്തിൽ മുങ്ങിയില്ല.

അല്ലാഹുവിലേക്ക് തിരിഞ്ഞു.

കൂടുതൽ സമയം നിസ്കാരത്തിൽ ചെലവഴിച്ചു.

ദുആ ചെയ്തു.

അല്ലാഹുവിൽ ഭരമേല്പിച്ചു.

ലോകത്തിൽ നിന്ന് പൂർണമായി അടച്ചുപൂട്ടിയില്ല.

അതൊരു വലിയ പാഠമാണ്.

ഹീലിംഗ് വരുന്നത് നിർത്താതെ സങ്കടം കണ്ടിട്ടല്ല.

എല്ലാ ദിവസവും ഹൃദയത്തിന് ഇരുട്ട് കൊടുത്ത് കൊടുത്ത് അത് ഹീൽ ആവില്ല.

ചിലപ്പോൾ "റിലേറ്റബിൾ" ആയി തോന്നുന്ന റീൽസ് ആണ് നിന്റെ സങ്കടം കൂട്ടുന്നത്.

ഇസ്ലാം പഠിപ്പിക്കുന്നത് ബാലൻസ് ആണ്.

കരയണമെങ്കിൽ കരഞ്ഞോ.

റെസ്റ്റ് വേണമെങ്കിൽ എടുത്തോ.

വിശ്വസിക്കാൻ പറ്റിയ ഒരാളോട് സംസാരിച്ചോ.

പക്ഷെ നിന്നെത്തന്നെ ഉപേക്ഷിക്കരുത്.  

നിസ്കാരം ഉപേക്ഷിക്കരുത്.  

ഖുർആൻ ഉപേക്ഷിക്കരുത്.  

നിന്നെ കെയർ ചെയ്യുന്ന ആളുകളെ ഉപേക്ഷിക്കരുത്.  

ഏറ്റവും പ്രധാനം, അല്ലാഹുവിനെ ഉപേക്ഷിക്കരുത്.

കാരണം നിന്റെ ഹൃദയം സൃഷ്ടിച്ചവന് മാത്രമേ  

അത് ശരിക്കും ഹീൽ ചെയ്യാൻ പറ്റൂ.

സത്യം പറഞ്ഞാൽ... 6 മണിക്കൂർ തുടർച്ചയായി സാഡ് റീൽസ് റീപോസ്റ്റ് ചെയ്തിട്ട്  

ഇത് വരെ ആരുടെയും ജീവിതം ശരിയായിട്ടില്ല.

പകരം അല്ലാഹുവിന്റെ കൂടെ കുറച്ച് സമയം കൂടി ചെലവഴിച്ച് നോക്ക്.

ആദ്യം കുറച്ച് ബുദ്ധിമുട്ടായി തോന്നും. സങ്കടം ഒറ്റ രാത്രി കൊണ്ട് പോവില്ല. പക്ഷെ പതിയെ, നിന്റെ ഹൃദയം ലൈറ്റ് ആയി തുടങ്ങും. മനസ്സ് ശാന്തമാകും. നീ വീണ്ടും സമാധാനം അറിയാൻ തുടങ്ങും.

ഹീലിംഗിന് സമയം എടുക്കും.

പക്ഷെ യഥാർത്ഥ ഹീലിംഗ് എപ്പോഴും അല്ലാഹുവിനോട് അടുക്കുമ്പോഴാണ്... നിർത്താതെയുള്ള സ്ക്രോളിംഗിൽ അല്ല.

*ഇത് ആർക്കു വേണ്ടിയാണ്?*  

വേദന വരുമ്പോൾ എല്ലാരിൽ നിന്നും പതിയെ മാറി നിൽക്കുന്നവർക്ക്. എല്ലാം ഉള്ളിൽ ഒതുക്കി വെക്കുന്നവർക്ക്. നിർത്താതെയുള്ള സ്ക്രോളിംഗിലും സാഡ് കണ്ടന്റിലും രക്ഷ തേടുന്നവർക്ക്.

ഇമോഷണൽ പെയിൻ റിയൽ ആണെന്ന് എനിക്കറിയാം. കഷ്ടപ്പെടുന്ന ആരെയും കളിയാക്കാൻ അല്ല ഇത്. നിസ്കാരത്തിൽ ആര് കരയുന്നു, ആര് കരയുന്നില്ല എന്ന് ജഡ്ജ് ചെയ്യാനും അല്ല. എല്ലാരുടെയും ഹൃദയം അല്ലാഹുവിനാണ് നമ്മളെക്കാൾ നന്നായി അറിയാ.

എന്റെ ചുറ്റും ഞാൻ കണ്ടതിന്റെ അടിസ്ഥാനത്തിൽ എഴുതിയതാണ്, എല്ലാവരെ കുറിച്ചും പറയാൻ അല്ല. എന്റെ ഒരേയൊരു ഉദ്ദേശ്യം - നിങ്ങൾ ഇത് ഒറ്റയ്ക്ക് ചുമക്കേണ്ട ആവശ്യമില്ല, അല്ലാഹു നിങ്ങളെ ഉപേക്ഷിച്ചിട്ടില്ല എന്ന് ഓർമ്മിപ്പിക്കാൻ മാത്രമാണ് 🤍♥️

🌿ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങളെ ആദരിക്കുന്നവർക്ക് ലഭിക്കുന്ന പത്ത് നേട്ടങ്ങൾ🌿


*മദ്ഹാണെന്റെ ലോകം...🤍*

شرة أكرمه الله تعالى بعشر كرامات: البركة فى عمره، والزيادة فى ماله، والحفظ لعياله، والتكفير لسيئاته، والتضعيف لحسناته، والتسهيل لسكراته، والضياء لظلماته، والتثقيل لميزانه، والنجاة من دركاته، والصعود على درجاته.

(غنية :٤٢)

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദർ ജീലാനി (റ) പറയുന്നു: ആരെങ്കിലും ഈ പത്ത് ദിനങ്ങളെ (ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങൾ)  ആദരിച്ചാൽ അല്ലാഹു ﷻ അവനെ പത്ത് നേട്ടങ്ങൾ കൊടുത്ത് ആദരിക്കും


*1- ആയുസ്സിൽ ബറകത്തുണ്ടാവും.*


*2- സമ്പത്തിൽ വർദ്ധനവുണ്ടാവും.*


*3- കുടുംബത്തെ സംരക്ഷിക്കപ്പെടും.*


*4- തെറ്റുകൾ പൊറുക്കപ്പെടും.*


*5- നന്മകൾക്ക് ഇരട്ടി പ്രതിഫലം ലഭിക്കും.*


*6- മരണവേദന ലഘൂകരിക്കപ്പെടും.*


*7- (നന്മതിന്മകൾ തൂക്കപ്പെടുന്ന) തുലാസിൽ നന്മകൾക്ക് തൂക്കം കൂടും.*


*8- ഖബ്റിലെ ഇരുളിൽ പ്രകാശം ലഭിക്കും.*


*9- പദനങ്ങളിൽ (നരകത്തിൽ ) നിന്ന് രക്ഷ ലഭിക്കും*


*10- സ്ഥാനക്കയറ്റം ലഭിക്കും.*

  (ഗുൻയത്ത്: 42)

         *''☝🏼അല്ലാഹു അഅ്ലം☝🏼''*

*(നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)*

🔹🔸🔹🔸🔹🔸🔹🔸🔹🔸🔹

*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*

*وَبَارِكْ وَسَلِّمْ عَلَيْه* 🌹

*ഉള്ഹിയ്യത്ത് മസ്അലകൾ*‼️


1️⃣ സാധിക്കുന്ന വർക്ക് അതി പ്രധാന സുന്നത്താണ് ഉള്ഹിയ്യത്ത്

2️⃣ എല്ലാ വർഷവും ഉള്ഹിയ്യത്ത് സുന്നത്ത് മുഅക്കദയാണ്

3️⃣ ഉള്ഹിയ്യത്ത് ഉദ്ധേശിക്കുന്നവൻ ദുൽ ഹിജ്ജ ഒന്നു മുതൽ അറവ് നടക്കുന്നത് വരെ മുടി, നഖം രക്തം എന്നിവ നീക്കരുത് തുഹ്ഫ, 9 ,346 (കറാഹത്ത് )

4️⃣ രക്തം നീക്കലും കറാഹത്ത് എന്നാണ് പ്രഭല അഭിപ്രായം

5️⃣ ഒന്നിൽ കൂടുതൽ മൃഗങ്ങൾ ഉണ്ടങ്കിൽ എല്ലാത്തിനെയും അറുക്കുന്നത് വരെ നഖം മൂടി നീക്കൽ പിന്തിക്കലാണ് ഉത്തമം

6️⃣ ഒട്ടകം മാട് ആട് എന്നിവ മാത്രമെ ഉള്ഹിയ്യത്തിന് പറ്റു

7️⃣ കോഴി പോലുള്ളതും പറ്റുമെന്ന് അപ്രഭലമായ അഭിപ്രായം ചിലർ ഉദ്ധരിച്ചിട്ടുണ്ട്

8️⃣ ഒരു ജീവിയെ ഒരാൾ അറുക്കലാണ് ഏറ്റവും ഉത്തമം (മാടിലും, ഒട്ടകത്തിലും ഷെയർ പറ്റുമെങ്കിലും )

9️⃣ ഒരു വർഷം ഷെയർ കൂടി അറുത്താൽ തുടർച്ചയായ ഏഴ് വർഷം അറുക്കണ മെന്ന ധാരണ.പിഴവാണ് (തെറ്റായ ധാരണ )

🔟 ഒട്ടകം മാട് എന്നിവയിൽ 7 വരെ ഷെയർ പറ്റും (ഒരു മൃഗത്തിൽ ഏഴിൽ കൂടുതൽ പേർ ഷെയർ പറ്റില്ല)

1️⃣1️⃣ രണ്ടാൾ ചേർന്ന് രണ്ട് ആടിൽ ഷെയർ കൂടി അറുത്താൽ രണ്ടാൾക്കും ഉള്ഹിയ്യത് ലഭിക്കില്ല ,14 ആൾ കൂടി രണ്ട് മാടിൽ ഒന്നിച്ച് ഷെയർ കൂടി അറുത്താലും സ്വഹീഹല്ല


1️⃣2️⃣ ഒരു ആടിൽ അഖീഖയും ഉള്ഹിയ്യതും കൂടി കരുതിയാൽ രണ്ടും ലഭിക്കില്ല ( ലഭിക്കുമെന്നാണ് റംലി (റ)പക്ഷം)


1️⃣3️⃣ മാടിന്റെ ഏഴിൽ ഒന്ന് ഒരാൾക്ക് മാത്രമേ പറ്റുകയുള്ളൂ , അതിൽ രണ്ടാൾ ഷെയർ പറ്റില്ല.


1️⃣4️⃣ പ്രതിഫലത്തിൽ ആരെയും എത്രപേരേയും ഉൾപ്പെടുത്താം (ഉദാഹരണം :മരണപ്പെട്ട പിതാവിനെ യും മാതാവിനെയുംകൂലിയിൽ ഉൾപ്പെടുത്താം)


1️⃣5️⃣ പെരുന്നാൾ ദിവസത്തിന്റെ സൂരോദ്യയ ശേഷം രണ്ട് റക്അത്ത് നിസ്കാരം, രണ്ട് ഖുതുബ " നിർവ്വഹിക്കാനുള്ള സമയം കഴിഞ്ഞാൽ അറവിന്റെ സമയം ആരംഭിച്ചു ,13ന്റെ മഗ് രിബ് വരെ അറുക്കാം ,


1️⃣6️⃣ സുന്നത്തായ ഉള്ഹിയ്യത്തിൽ ഖളാഅ് ഇല്ല


1️⃣7️⃣ നേർച്ചയാക്കപ്പെട്ട ഉള്ഹിയ്യത്ത് ഖളാ ആയാലും (പതിമൂന്നിന്റെ ശേഷവും )അറക്കൽ നിർബന്ധമാണ് 


1️⃣8️⃣ ഉള്ഹിയ്യത്ത് മൃഗം വയസ്സ് തികയൽ നിർബന്ധമാണ്. മാടിനും കോലാടിനും രണ്ട് വയസ്സ് തികയണം. ( നമ്മുടെ നാട്ടിൽ ഉള്ള ആട് കോലാട് വർഗത്തിൽ പെട്ടതാണ്)


1️⃣9️⃣  ന്യൂനത ഇല്ലാതിരിക്കണം


2️⃣0️⃣ ചെവി മുറിഞ്ഞ് കഷ്ണം പോയത് , പറ്റില്ല.


2️⃣1️⃣ കഷ്ണം പോകാതെ ചെവിക്ക് കീറൽ /ദ്വാരം/ ഓട്ട മാത്രം  ഉള്ളത് പറ്റും


2️⃣2️⃣ ഗർഭിണിയെ ഉള്ഹിയ്യത്ത് അറുക്കരുത് ,


2️⃣3️⃣ ഷെയർ ആയി അറുക്കുമ്പോൾ ഏഴ് 

ആളുകളെ നിർണയിച്ച് മൃഗത്തെ നിജപ്പെടുത്തി ഉടമപ്പെടുത്തികൊടുക്കണം


2️⃣4️⃣ മൃഗത്തിന്റെ ഉടമയോ വക്കീലോ ആണ് നിജപ്പെടുത്തേണ്ടത്


2️⃣5️⃣ ഒരു മൃഗത്തിൽ ഷെയർ 7 പേര് തന്നെ വേണമെന്നില്ല ,ഏഴിലേറെ ആളുകൾ കൂടരുത് എന്നേയുള്ളൂ ,അതിൽ എത്രയും കുറവ് ആവാം രണ്ട് പേർക്കും ഒരു മാടിൽ ഷെയർ ആവാം പകുതിയും പകുതിയും ലഭിക്കും


2️⃣6️⃣ സുന്നത്തായ ഉള്ഹിയ്യത്ത് ആണങ്കെൽ അൽപ്പമെങ്കിലും (അര Kg) ആ നാട്ടിലെ ഫഖീർ / മിസ്കീൻ ന്ന് കൊടുക്കൽ നിർബന്ധമാണ്


2️⃣7️⃣ ഒരു മാടിൽ ഒരാൾപല ഷയറുളും എടുത്ത് വ്യത്യസ്ത ആവശ്യങ്ങൾ കരുതി അറുത്താൽ ആ മാടിൽ നിന്ന് ഒരൽപ്പം മാത്രം അയാൾ ദാനം ചെയ്താൽ മതിയാകുന്നതാണ്


2️⃣8️⃣ ഒരു റാത്തൽ (500 ഗ്രാം) ആണ് അൽപ്പം എന്നത് കൊണ്ട് ഉദ്ധേഷ്യം 


2️⃣9️⃣ സുന്നത്തായ ഉള്ഹിയ്യത്തിൽ അൽപ്പം മിസ് കീന് ദാനം ചെയ്തു ബാക്കി മുഴുവനുംഅവന് എടുക്കാവുന്നതാണ്


3️⃣0️⃣  നേർച്ചയാക്കപ്പെട്ട ഉള്ഹിയ്യത്താണങ്കിൽ അവനോ അവന്റെ ആശ്രിതരോ ഒന്നുംതിന്നാൻ പാടില്ല, മുഴുവനും ആ നാട്ടിൽ സാധുക്കൾക്ക് ദാനം ചെയ്യണം


3️⃣1️⃣ നേർച്ചയാക്കപ്പെട്ട അറവ് ആ നാട്ടിൽ തന്നെ ദാനം ചെയ്യണം


3️⃣2️⃣ ഫഖീർ,മിസ്കീൻ നാട്ടിൽ ഇല്ലെങ്കിൽ ഉളള തൊട്ടടുത്ത നാട്ടിലേക്ക് കൊടുക്കേണ്ടതാണ്.


3️⃣3️⃣ നേർച്ചയാക്കപ്പെട്ട മൃഗത്തിൽ നിന്ന് സയ്യിദുമാർക്ക് കൊടുക്കാൻ പാടില്ല


3️⃣4️⃣ നേർച്ചയാക്കപ്പെട്ട ഉള്ഹിയ്യത്തിൽ നിന്നും കഴിവുള്ളവർക്കും കൊടുക്കാൻ പാടില്ല


3️⃣5️⃣ നേർച്ചയാക്കപ്പെട്ട ഉള്ഹിയ്യത്ത് മാംസം ലഭിച്ച ഫഖീർ മിസ്കീന് അത്  ഉപയോഗിക്കലും മറ്റുള്ളവർക്ക് ദാനം കൊടുക്കലും വിൽക്കലും അനുവദനീയമാണ്. (കാഫിറിന് കൊടുക്കാനോ വിൽക്കാനോ പറ്റില്ല)


3️⃣6️⃣ നേർച്ചയാക്കപ്പെട്ട വ്യക്തി ഷെയർ കൂടി അറുക്കുകയാണങ്കിൽ ആ കാര്യം കമ്മിറ്റിയെ അറിയിക്കുകയും അവർ അത് ശ്രദ്ധിക്കുകയും വേണം


3️⃣7️⃣ ഈ മൃഗം ഉള്ഹിയ്യത്താണ് എന്നോ ഉള്ഹിയ്യത്താക്കി എന്നോ പറഞ്ഞാൽ അത് നിർബന്ധമാകുന്നതാണ്.


3️⃣8️⃣ നേർച്ചയാക്കപ്പെട്ട ഉള്ഹിയ്യത്തിൽ നിന്നും മറ്റൊരു നാട്ടിലേക്ക് കൊടുക്കാൻ പാടില്ല. ദരിദ്രർ ഇങ്ങോട്ട് വന്നാൽ, അവർക്ക് കൊടുക്കാവുന്നതാണ്


3️⃣9️⃣ ഉള്ഹിയ്യത്തിന് നിയ്യത്ത് നിർബന്ധമാണ് (നിയ്യത് ഉൾപ്പെടെ എല്ലാം വക്കീലിനെ ഏൽപ്പിക്കാവുന്നതാണ്)

4️⃣0️⃣ നവയ്തുൽ ഉള്ഹിയ്യത്തൽ മൻദൂബത്ത (സുന്നത്തായ ഉള്ഹിയ്യത്തിനെ ഞാൻ കരുതി )

നിർബന്ധമാണെങ്കിൽ നിർബന്ധമായ ഉള്ഹിയത്ത് എന്ന് കരുതണം.

4️⃣1️⃣ വക്കാലത്ത് പ്രകാരം ഉള്ഹിയ്യത്ത് അറുക്കാം വിദേശത്തുള്ളവർക്ക് നാട്ടിലുള്ളവരെ വക്കാലത്താക്കാം  (സമയം ഒന്നാവണം)

ഞായറാഴ്‌ച, മേയ് 10, 2026

മുഹമ്മദ് അൽ ബിറൂണി (973-1048)

 അൽ ബിറൂണി (973–1048) ഇസ്ലാമിക സ്വർണ്ണയുഗത്തിലെ ഏറ്റവും മഹത്തായ പണ്ഡിതന്മാരിൽ ഒരാളായിരുന്നു. ഗണിതം, ജ്യോതിശാസ്ത്രം, ഭൂമിശാസ്ത്രം, ചരിത്രം, സംസ്കാരപഠനം തുടങ്ങി നിരവധി മേഖലകളിൽ സംഭാവനകൾ നൽകിയ ബഹുമുഖ പ്രതിഭ.

🧠 ആരായിരുന്നു?

റൈഹാൻ മുഹമ്മദ് അൽ-ബിറൂണി

ജനിച്ചത്: ഇന്നത്തെ ഉസ്ബെക്കിസ്ഥാൻ/തുർക്ക്മെനിസ്ഥാൻ ഭാഗങ്ങളിലുള്ള ഖ്വാരസ്മ് പ്രദേശം

ജീവിച്ച കാലം: ഇസ്ലാമിക സ്വർണ്ണയുഗം

മഹ്മൂദ് ഗസ്നവിയുടെ കാലത്തും പ്രവർത്തിച്ചു

🔬 പ്രധാന സംഭാവനകൾ

1. ജ്യോതിശാസ്ത്രവും ഗണിതവും

ഭൂമിയുടെ അരയാളം അതിശയകരമായ കൃത്യതയോടെ കണക്കാക്കി

അക്ഷാംശ-രേഖാംശ നിർണ്ണയ മാർഗങ്ങൾ വികസിപ്പിച്ചു

ത്രികോണമിതിയിലും വലിയ സംഭാവനകൾ നൽകി

2. ഇന്ത്യയെക്കുറിച്ചുള്ള പഠനം

പ്രശസ്ത ഗ്രന്ഥം: “കിതാബുൽ ഹിന്ദ്”

ഇന്ത്യൻ മതം, സംസ്കാരം, ശാസ്ത്രം, സാമൂഹിക ജീവിതം എന്നിവ പഠിച്ചു

സംസ്കൃതം പഠിച്ച ശേഷം ഇന്ത്യൻ ഗ്രന്ഥങ്ങൾ നേരിട്ട് പഠിച്ചു

3. ശാസ്ത്രീയ സമീപനം

നിരീക്ഷണം, പരീക്ഷണം, തെളിവ് എന്നിവയ്ക്ക് പ്രാധാന്യം നൽകി

അന്ധവിശ്വാസത്തെക്കാൾ യുക്തിചിന്തയെ മുൻനിർത്തി

📚 എന്തുകൊണ്ട് പ്രധാനമാണ്?

അൽ ബിറൂണി ഒരു ശാസ്ത്രജ്ഞൻ മാത്രമല്ല, വ്യത്യസ്ത സംസ്കാരങ്ങളെ പക്ഷപാതമില്ലാതെ പഠിച്ച ആദ്യകാല ഗവേഷകരിൽ ഒരാളാണ്. അതുകൊണ്ട് ചിലർ അദ്ദേഹത്തെ “ആദ്യ മനുഷ്യശാസ്ത്രജ്ഞൻ” എന്നും വിളിക്കുന്നു.

🌍 പാരമ്പര്യം

ഇസ്ലാമിക ശാസ്ത്രചരിത്രത്തിലെ വലിയ വ്യക്തിത്വം

പിന്നീട് യൂറോപ്യൻ ശാസ്ത്രജ്ഞരെയും സ്വാധീനിച്ചു

ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ രേഖകൾ ഇന്നും ചരിത്രപരമായി വിലപ്പെട്ടവയാണ്

https://youtu.be/WQSvdVIpffo?si=Dd2qndd889hsTVXL

https://www.facebook.com/share/v/1XoPjQxJGb/


അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത