ഞായറാഴ്‌ച, ഓഗസ്റ്റ് 09, 2015
ഷേവിംഗ് ചെയ്യുന്നത് അനിസ്ലാമികമെന്ന് ഫത്‌വ !!
തിങ്കളാഴ്‌ച, ജൂൺ 11, 2012
As we are approaching April 2013, We need to remind ourselves... ......... ......... .....!!!
വെള്ളിയാഴ്‌ച, മാർച്ച് 30, 2012
ചിന്തിക്കുവിന്‍ ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ട്ടന്തങ്ങളുണ്ട് - Quran . !!
ചൊവ്വാഴ്ച, മാർച്ച് 27, 2012
മുസ്ലീം ദമ്പതികളെ ബോധവത്കരിക്കാന്‍ വേണ്ടി പുറത്തിറക്കിയ പുസ്തകം വിവാദമാകുന്നു.!!
മുസ്ലീം ദമ്പതികളെ ബോധവത്കരിക്കാന്‍ വേണ്ടി പുറത്തിറക്കിയ പുസ്തകം വിവാദമാകുന്നു. പ്രശസ്ത മുസ്ലീം പണ്ഡിതനായ മൗലവി അഷ്‌റഫ് അലി തന്‍വി എഴുതിയ 'എ ഗിഫ്റ്റ് ഫോര്‍ മുസ്ലീം കപ്പിള്‍' പുസ്തകത്തിലെ ഉപദേശങ്ങള്‍ പലതും സ്ത്രീവിരുദ്ധമാണ്.മുസ്ലീം ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യയെ കൈ കൊണ്ടോ വടികൊണ്ടോ മര്‍ദ്ദിക്കാനും കാതില്‍ പിടിച്ചുതള്ളാനും അവകാശമുണ്ട്.ഭാര്യ അനുസരണക്കേട് കാണിക്കുകയാണെങ്കില്‍ അവര്‍ക്കെതിരേ ബലം പ്രയോഗിക്കുന്നതിലും ശകാരിക്കുന്നതിലും തെറ്റില്ല. ഭാര്യയുടെ സൗന്ദര്യം ഭര്‍ത്താവിന് മാത്രം ആസ്വദിക്കാനുള്ളതാണ്. സമ്മതം കൂടാതെ വീടുവിട്ടിറങ്ങുന്ന ഭാര്യയെ ശിക്ഷിക്കുന്നതില്‍ യാതൊരു തെറ്റുമില്ല.ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കുവെച്ച പുസ്തകത്തിന്റെ ടാഗാണ് ഏറ്റവും രസകരം. മുസ്ലീം ദമ്പതികള്‍ക്കുള്ള 'മികച്ച വിവാഹ സമ്മാനം' എന്ന വിശേഷണമാണ് പുസ്തകത്തിനുള്ളത്.
ശനിയാഴ്‌ച, മാർച്ച് 17, 2012
യൂറോപ്പിന്‍െറ ഇസ്ലാം പേടി അജ്ഞതകൊണ്ട് -കര്‍ദിനാള്‍ !! (Madhyamam)
വലതുപക്ഷ ചിന്താഗതിക്കാരുടെ സംഘങ്ങളോട് നിങ്ങള്‍ ചോദിച്ചുനോക്കൂ, അവരിലൊരാളും ജീവിതത്തില്‍ ഖുര്‍ആന്‍ തുറന്നു നോക്കുകയോ ഒരു മുസ്ലിമിനെ കണ്ടുമുട്ടുകയോ ചെയ്തിട്ടുണ്ടാവില്ല. ഇവരെ അത് ബോധ്യപ്പെടുത്തുക അത്ര എളുപ്പമല്ല. പശ്ചിമേഷ്യയിലെ ചില വിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങളില്‍ ക്രിസ്തുമത വിശ്വാസികളെ അവിശ്വാസികളായാണ് പരിചയപ്പെടുത്തുന്നത് -കര്‍ദിനാള്‍ പറഞ്ഞു.
അറബ്വസന്തത്തെക്കുറിച്ച ചോദ്യത്തിന് അന്തസ്സും സ്വാതന്ത്ര്യവും തൊഴിലും ആവശ്യപ്പെട്ട് ചെറുപ്പക്കാര്‍ മുന്നോട്ട് വരുന്നത് സ്വാഗതാര്‍ഹമാണെന്ന് പറഞ്ഞ കര്‍ദിനാള്‍ മുസ്ലികളും ക്രിസ്ത്യാനികളും ആ മൂല്യങ്ങള്‍ പങ്കുവെക്കണമെന്നും അഭിപ്രായപ്പെട്ടു. വസന്തം ശിശിരമായി മാറാതിരിക്കട്ടെയെന്നും ഗ്രീഷ്മത്തിലേക്ക് നയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് വത്തിക്കാന്‍െറ പ്രതിനിധി ചാനലിലൂടെ അറബ് ലോകത്തെ അഭിമുഖീകരിക്കുന്നത്. ശനിയാഴ്ച അല്‍ ജസീറ അഭിമുഖം സംപ്രേഷണം ചെയ്യും. 130 രാജ്യങ്ങളില്‍ ഈ അഭിമുഖം കാണാം.
ചൊവ്വാഴ്ച, ഡിസംബർ 27, 2011
തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅത്ത് ഗള്‍ഫ് പ്രവാസി സംഗമം സംഘടിപ്പിക്കുന്നു !!
അല്‍ഗുറൈര്‍ സെന്ററില്‍ വെച്ച് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡണ്ട് യു.പി. മുഹമ്മദ് സഹീര്‍ അദ്ധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി സലാം തട്ടാനിച്ചേരി ഗള്‍ഫ് സംഗമത്തിന്റെ രൂപ രേഖ യോഗത്തില്‍ വിശദീകരിച്ചു. മെഡിറ്റ് പ്രവര്‍ത്തന റിപ്പോര്‍ട്ട് ജന: കണ്‍വീനര്‍ ടി. മുഹമ്മദ് അവതരിപ്പിച്ചു. മെഡിറ്റ് ചെയര്‍മാന്‍ ടി.പി. സിറാജ്, ഡി.ടി.എം.ജെ, ട്രഷറര്‍, എന്‍.പി. ഹമീദ് ഹാജി, ടി. ഹമീദ്, എന്‍. അബ്ദുള്ള, കെ.വി.വി. അബ്ദുള്‍ റഹിമാന്‍, സി.റഹീം, എം. അബ്ദുള്ള, ടി. മൊയ്തീന്‍, വി.പി.പി. അബ്ദുള്‍ റഹിമാന്‍, എന്‍. ഷബീര്‍, ഒ.ടി. അബ്ദുള്ള, എ.കെ. മുത്തലിബ്, സുനീര്‍.എന്‍.പി. എന്‍. ആഷിഖ് കൂലേരി, എ.കെ. അബ്ദുള്‍ സത്താര്‍, അനസ് വി.പി. തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. എം. അബ്ദുള്‍ സലാം നന്ദി പറഞ്ഞു.
ബുധനാഴ്‌ച, ഡിസംബർ 14, 2011
പുസ്തകമേളയില്‍ വിജ്ഞാനലോകത്തിന്‍െറ വാതില്‍ തുറന്നിട്ട് ഐ.പി.എച്ച് സ്റ്റാള്‍ !!
ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതര്‍ രചിച്ച വിവിധ വിഷയങ്ങളിലുളള ഗ്രന്ഥങ്ങള്‍ മുതല്‍ ആധുനികലോകത്തിന്‍െറ വര്‍ത്തമാനം വരെ ചര്‍ച്ച ചെയ്യുന്ന മുന്നൂറിലധികം ഗ്രന്ഥങ്ങളാണ് നമ്പര്‍ ബി. 68 ല്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാളില്‍ വില്‍പ്പനക്കുള്ളത്. 20ാം നൂറ്റാണ്ടിലെ ഇസ്ലാമിക നവോത്ഥാന നായകന്‍ അബുല്‍ അഅ്ല മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍, പത്താന്‍കോട്ടിലെ പ്രഭാഷണങ്ങള്‍, ഇസ്ലാംമതം തുടങ്ങിയ ഗ്രന്ഥങ്ങളും ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവിയുടെ ആധുനിക വിഷയങ്ങളിലുള്ള രചനകളും സ്റ്റാളില്‍ ലഭ്യമാണ്. കഴിഞ്ഞ വര്‍ഷം ഐ.പി.എച്ച് പ്രസിദ്ധീകരിച്ച രാം പുരിയാനിയുടെ ‘വര്‍ഗീയ രാഷ്ട്രീയം: മിത്തും യാഥാര്‍ത്ഥ്യവും', രവീന്ദ്രന്‍ രാവണേശ്വരം എഴുതിയ ‘കാവിപ്പശു', ടി.കെ. അബ്ദുല്ലയുടെ ‘ഇഖ്ബാലിനെ കണ്ടെത്തല്‍’, ബാബു ഭരദ്വാജിന്‍െറ ‘പ്രവാസിയുടെ വഴിയമ്പലങ്ങള്‍’, പി.കെ ബാലക്യഷ്ണന്‍െറ ‘വേറിട്ട ചിന്തകള്‍', ബഷീര്‍ എഴുത്തിന്‍െറ അറകള്‍, മാപ്പിള ഖലാസി കഥപറയുന്നു, ഖുര്‍ആന്‍ ബോധനം, തുടങ്ങിയവയും സ്റ്റാളിലെ പുസ്തക ശേഖരത്തിലുണ്ട്.
ഇമാം ഗസ്സാലി, ഇസ്സത്ത് ബെഗോവിച്ച്, സയ്യിദ് സാബിഖ്, കെ.സി അബ്ദുല്ല മൗലവി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, വാണിദാസ് എളയാവൂര്, ടി.കെ ഉബൈദ്, കെ.ജി രാഘവന്‍ നായര്‍ തുടങ്ങിയവര്‍ രചിച്ച ഗ്രന്ഥങ്ങള്‍ക്ക് പുറമെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍, ഹദീസ് വിശദീകരണങ്ങള്‍ , ഫിഖ്ഹ് ഗ്രന്ഥങ്ങള്‍, ചരിത്രം, ബാലസാഹിത്യം, ജീവചരിത്രം, ആനുകാലികം തുടങ്ങിയ വിഷയങ്ങളിലുളള പുസ്തകങ്ങളും ലഭ്യമാണ്. 30 ശതമാനം വരെ വിലക്കിഴിവുമുണ്ട്.
ഇസ്ലാമിക പ്രഭാഷണങ്ങളുടെ സി.ഡികള്‍, ഡി.വി.ഡികള്‍ എന്നിവയുടെ ശേഖരവും മാധ്യമം, പ്രബോധനം, ആരാമം, തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ നാട്ടില്‍ ലഭ്യമാക്കാനുളള സൗകര്യവും സ്റ്റാളില്‍ ലഭ്യമായിരിക്കും. ഉദ്ഘാടന ദിവസം ഖത്തര്‍ കലാ, സാംസ്കാരിക, പൈതൃക വകുപ്പ് മന്ത്രി ഡോ. ഹമദ് ബിന്‍ അബുദുല്‍ അസീസ് അല്‍ കുവാരി ഐ.പി.എച്ച് സ്റ്റാള്‍ സന്ദര്‍ശിച്ചിരുന്നു.
വ്യാഴാഴ്‌ച, മേയ് 05, 2011
എൻഡോസൾഫാൻ നിരോധനം മനുഷ്യരെല്ലാം മരിച്ചു തീർന്നിട്ടാവരുത്-കാന്തപുരം
ശനിയാഴ്ച, ഏപ്രിൽ 30, 2011
വിദേശ വാര്‍ത്തകള്‍ - ഖലീജ് ഒണ്‍ലി !!!
അബുദാബി നഗരത്തില്‍ നിന്നും ചെറുകിട സ്ഥാപനങ്ങള്‍ മുസഫയിലേക്കു മാറ്റാനുളള കാലാവധി ഈ മാസം 30ന് അവസാനിക്കും. വാഹനങ്ങള്‍, സ്പെയര്‍ പാര്‍ട്സുകള്‍, അലുമിനിയം, സ്റ്റീല്‍, ഇരുമ്പ് തുടങ്ങിയ കടകള്‍, വാഹന ശുചീകരണ സര്‍വീസ് സ്റ്റേഷനുകള്‍ തുടങ്ങിയവയാണ് അബുദാബി നഗരത്തില്‍ നിന്നു ഇന്‍ഡസ്ട്രിയല്‍ ഏരിയ മുസഫിലേക്കു മാറ്റണമെന്ന നിയമം വന്നത്. വാഹനങ്ങളുമായി ബന്ധപ്പെട്ട പുതിയ ചെറുകിട സ്ഥാപനങ്ങളെ പുതിയ നിയമത്തിനു കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പു തന്നെ ഇവര്‍ക്കു നോട്ടീസ് നല്‍കിയിരുന്നു. പൊതു പാര്‍ക്കിങ് ഏരിയകള്‍ കൈയേറിയായിരുന്നു മിക്ക വര്‍ക്ഷോപ്പുകളും പ്രവര്‍ത്തിച്ചിരുന്നത്. ഇവ പുറപ്പെടുവിക്കുന്ന പുകകയും മാലിന്യങ്ങളും നഗരഭംഗിക്കു കോട്ടം വരുത്തുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടി. (30-04-2011-6.00 IST) (കടപ്പാട്: ഗൂഗിള്‍ ന്യൂസ് ഓണ്‍ലൈന്‍ )
ÕÞÙÈÕáÎÞÏß ÌtæMG ÎáÝáÕX æºùáµß¿ ØÞçCÄßµ æÄÞÝßW Øí@ÞÉÈBæ{ÏᢠÈßÏÎJßæa ÉøßÇßÏßW æÉ¿áJßÏßGáIí. §Äá Ø¢Ìtß‚ ØÞOJßµ ÎdLÞÜÏ¢ ¥¿AÎáU ²ìçÆcÞ·ßµ µÞøcÞÜB{áÎÞÏß ØÙµøß‚í 2010 çÎÏßÜÞÃá È·øØÍ ȿɿߵZ ¦ø¢Íß‚Äí. ²øá ÕV×Jßȵ¢ ÎáØËÏßçÜAá ÎÞùÃæÎKÞÃí µ¿Ïá¿ÎµZAí ÈWµßÏ ÈßVçÆÖ¢. ¦çøÞ·cÕá¢ ÉøßØí@ßÄß ØáøfÏᢠȷøÍ¢·ßÏᢠآøfßAáµÏÞÃí æºùáµß¿ Øí@ÞÉÈBæ{ È·øJßWÈßKá ÉáùJÞAáKÄßÜâæ¿ ÜfcÎß¿áKÄí. æÉÞÄá ÉÞVAßBáµ{ᢠȿMÞĵ{ᢠµç‡ùßÏÞÃí ÉÜ ÕVµíç×ÞMáµ{ᢠdÉÕVJ߂߸áKÄí. §Jø¢ Øí@ÞÉÈBZ ÉáùLUáK øÞØÕØíÄáAZ µÜVK ÎÞÜßÈcB{ᢠÉáµÉ¿ÜB{ᢠÉÞøßØí@ßÄßµ ÎÜßÈàµøÃJßÈß¿ÏÞAáKÄÞÏß È·øØÍ µæIJßÏßøáKá.
dÉçÄcµ ØÎßÄßÏáæ¿ ÉÀÈJßÈá çÖ×ÎÞÃí æºùáµß¿ ÕÞÃß¼c Øí@ÞÉÈBæ{ È·øJßÈá ÉáùçJAá ÈàAÞX ÄàøáÎÞÈß‚Äí. §Jø¢ Øí@ÞÉÈB{áæ¿ çØÕÈ¢ ²øá çζÜÏßW ÉøßÎßÄæM¿áJÞX §ÄßÜâæ¿ ØÞÇßAáæÎKÞÃí ÕßÜÏßøáJW. ÉáÄßÏ çζÜÏßW ¦çøÞ·c¢, ɸߨí@ßÄß, ØáøfÞ µÞøcBZ ÉÞÜß‚á dÉÕVJßAÃæÎKí Øí@ÞÉÈÏá¿ÎµZAí ÈßVçÆÖ¢ ÈWµßÏßGáIí. ÄÜØí@ÞÈ ®ÎßçùxßæÈ ÎÇcçζÜ, ¥d·ç릆 ®KßBæÈ È·øØÍ Õßͼ߂ßGáIí. çµÞVÃß×í, ¥WËÜÞÙí çùÞÁí, ÎßÈ ÎáÄW ¥WÌáÄbàX ÕæøÏÞÃíí ÎÇcçζÜÏÞÏß ÈßÖíºÏß‚Äí. §ì çζܵZAí ÉáùçÎÏáU Øí@ÜBæ{ÜïÞ¢ ¥ÌáÆÞÌß ÆbàÉßa ¥d·ÍÞ·ÎÞÏÞÃá çÕVÄßøß‚Äí.
(കടപ്പാട് : മനോരമ ഓണ്‍ലൈന്‍.കോം)
അറബി നാടുകളിലെ കൂടുതല്‍ വാര്‍ത്തകള്‍ അറിയാനായി example: ഖത്തര്‍ ,ബഹ്‌റൈന്‍, യു. എ .ഇ .,സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ് ഇവിടെ കിഴി വച്ച് നോക്കുക !!
ശനിയാഴ്‌ച, ഏപ്രിൽ 23, 2011
പ്രവാസികളെ “സില്‍സിലാടികള്‍ “ ആക്കരുത് പ്ലീസ്
ആരാധനാലയമല്ല വേണ്ടത് ആഹാരമാണ് !
മതസൌഹാര്‍ദം ഊട്ടി ഉറപ്പിക്കുവാന്‍ എന്ന രീതിയില്‍ അടുത്തിടെ ചിലയിടങ്ങളില്‍ അന്യമതസ്ഥരുടെ ആരാധനലായങ്ങള്‍ നിര്‍മ്മിക്കുവാന്‍ ചിലര്‍ മുന്നോട്ട് വരുന്നതായുള്ള വാര്‍ത്തകള്‍ കണ്ടു. പ്രത്യക്ഷത്തില്‍ ഇതിനെ പലരും സ്വാഗതം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തേക്കാം. എന്നാല്‍ കേരളത്തില്‍ ഏതെങ്കിലും വിഭാഗത്തിന് ആരാധനലയങ്ങള്‍ക്ക് എന്തെങ്കിലും വിധത്തില്‍ ഉള്ള ദൌര്‍ലഭ്യം ഇന്നില്ല. മറിച്ച് ആവശ്യത്തിലധികം ആണെന്നതാണ് നിലവിലുള്ള യാദാര്‍ഥ്യം. മാത്രമല്ല നിലവില്‍ ഉള്ള ആരാധനാലയങ്ങള്‍ ഇടയ്ക്കിടെ പുതുക്കി പണിതും നവീകരിച്ചും കൊണ്ടിരിക്കുന്നു. സമുദായത്തില്‍ നിന്നും സമൂഹത്തിലേക്ക് ഇറങ്ങിയ ഒരു തലമുറയുടെ പിന്മുറക്കാര്‍ സമൂഹത്തില്‍ നിന്നും സമുദായത്തിലേക്ക് പിന്‍വലിയുന്നതിനും സമുദായത്തിന്റെ “ഉന്നമന”ത്തെ പറ്റി മാത്രം സദാ സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. സമുദായത്തിന്റെ ആസ്ഥാനമന്ദിരങ്ങളും ആരാധനാലയങ്ങളും കെട്ടിപ്പടുക്കുവാനായി ഉത്സാഹപൂര്‍വ്വം പ്രവര്‍ത്തിക്കുന്നവര്‍ പക്ഷെ സമൂഹത്തിലും എന്തിനു സ്വ സമുദായത്തില്‍ തന്നെ ഉള്ളവരുമായ പാവപ്പെട്ടവരുടെ പ്രശ്നങ്ങളെ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നു.
ആരാധനാലയം നിര്‍മ്മിച്ചാല്‍ അതിന്റെ ചുവരുകളിലുള്‍പ്പെടെ സ്വന്തം പേര്‍ ആലേഖനം ചെയ്യുകയും കൂടാതെ മാധ്യമങ്ങളില്‍ ലഭിക്കുന്ന പ്രശസ്തിക്കും വേണ്ടിയാണ് പലരും ഈ പുതിയ മാര്‍ഗ്ഗം സ്വീകരിച്ചിരിക്കുന്നതെന്ന് തോന്നുന്നു. അന്യമതസ്ഥര്‍ക്കായി ആരാധനാലയം നിര്‍മ്മിക്കുന്നതിനു പകരം പൊതു ജനത്തിനു പ്രയോജനകരമാകും വിധത്തില്‍ എന്തെങ്കിലും ചെയ്യുന്നതിനെ പറ്റി ആലോചിക്കുവാന്‍ തക്ക വിവേകവും വിശാലമായ ചിന്തയും ഉണ്ടാകട്ടെ.അല്ലാത്ത പക്ഷം പൊതു സമൂഹത്തിനു ഗുണകരമല്ലാത്ത ഇത്തരം പ്രവര്‍ത്തികളെ പൊതുസമൂഹം തന്നെ നിരുത്സാഹപ്പെടുത്തിയില്ലെങ്കില്‍ ഇനി പലരും ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു വരും. പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് കഷ്ടപ്പെടുന്നവര്‍ക്ക് ആഹാരവും,മരുന്നും, പാര്‍പ്പിടവും നല്‍കുവാനാണ്. അതിലൂടെ മതസൌഹാര്‍ദവും പരസ്പര വിശ്വാസവും സ്നേഹവും ഊട്ടി ഉറപ്പിക്കാവുന്നതേ ഉള്ളൂ. ഈ ലേഖനം പാഥേയം എന്ന ഓണ്‍ലൈന്‍ മാർച്ച് ലക്കം എഡിറ്റോറിയലാണ്.
