Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

ചൊവ്വാഴ്ച, ഡിസംബർ 02, 2014

നാം ചെയ്യേണ്ടത് .... !!

സഹോദരിമാരേ നാം ഇസ്ലാമിനു നല്കിയതും നൽകേണ്ടതും
ഇസ്ലാമിലെ സ്ത്രീയെ കുറിച്ച് നിങ്ങളുടെ കാഴ്ച്ചപ്പാട് ഇങ്ങനെയാണോ ?

• സ്വാതന്ത്ര്യ മില്ലാത്തവൾ 
• പർധ അണിയേണ്ടവൾ
• സഹപത്നിമാരെ സഹിക്കേണ്ടവൾ 
• പിതാവിന്ടെ സ്വത്തിൽ പാതി മാത്രം ലഭിക്കേണ്ടവൾ
• ഇസ്ലാമിന്ടെ മുഴുവൻ മേഘലയും പുരുഷൻ കയ്യേറുന്നത് നിസ്സഹായതയോടെ നോക്കിക്കാണേണ്ടവൾ.

ഇത് ഇസ്ലാമിനെ അറിയാത്തവർ നമുക്ക് നൽകിയ ‘ഐഡൻന്ടിറ്റി' യാണ്.
ഇങ്ങനെ ഇസ്ലാം വിരുദ്ധർ സൃഷ്ടിച്ച സകലവിധ അപകർഷത ബോധത്തിലും പെട്ട് മുസ്ലിമാണെന്ന് പറയാൻ അറച്ചും അമുസ്ലിമാവാൻ ധൈര്യമില്ലാതെയും നരകവാരിധിയുടെ നടുവിലാണ് നാമിന്നു.
ഇസ്ലാം നമുക്ക് നൽകിയത് എന്താണെന്നു അറിയണമെങ്കിൽ, ഇസ്ലാം അവതരിക്കുന്ന കാലത്തെ പെണ്ണിന്ടെ പദവി എന്താണെന്നു നാം അറിയണം .
• യവനന്മാർ പിശാചിന്ടെ പ്രതിരൂപമായിട്ടായിരുന്നു പെണ്ണിനെ കണ്ടിരുന്നത്.
• പത്നിയെ അറുകൊല നടത്താൻ സ്വാതന്ത്ര്യം നല്കുന്നതായിരുന്നു റോമൻ നിയമ വ്യവസ്ഥ .
• ഭർത്താവിന്റെ ചിതയിൽ ചാടി മരിക്കാനായിരുന്നു ഭാരത സ്ത്രീകളോട് മതത്തിന്ടെ കൽപന .
• സ്ത്രീകൾക്ക് ആത്മാവുണ്ടോ എന്നായിരുന്നു പതിനാറാം നൂറ്റാണ്ടിൽ പാതിരിമാരുടെ ചർച്ച
• പ്രസവിക്കപ്പെട്ടത് പെണ്ണാണെങ്കിൽ ജീവനോടെ കുഴിച്ചു മൂടിയിരുന്നു അറബികൾ
ഇസ്ലാം ആദ്യമായി പെണ്ണിനു നല്കിയത് ജീവിക്കാനുള്ള അവകാശമാണ്.(16:59).പുരുഷനെ പോലെ അവൾക്കും സംബാധിക്കാനുള്ള അവകാശം നല്കുമ്പോഴും, പണിയെടുത്തു സ്വന്തത്തെയോ മറ്റുള്ളവരെയോ സംരക്ഷിക്കേണ്ട നിർബന്ധ ബാധ്യതയിൽ നിന്ന് അവൾ ഒഴിവാക്കപ്പെട്ടിരിക്കുന്നു. മറ്റൊരു മത ഗ്രന്ഥവും തന്നെ സ്ത്രീക്ക് അനന്തര സ്വത്തിൽ അവകാശമുണ്ടെന്ന് പ്രഖ്യാപിച്ചിട്ടില്ല(4:7). ഇണയെ തിരഞ്ഞെടുക്കുവാനും, വിവാഹ മൂല്യത്തിനും, വിവാഹമോചനത്തിനും ഇസ്ലാം സ്ത്രീക്ക് സ്വാതന്ത്ര്യം നല്കി. പഠിക്കുവാനും ചിന്തിക്കുവാനും സ്വാതന്ത്ര്യം നൽകപ്പെട്ടവളാണ് ഒരു മുസ്ലിം സ്ത്രീ.
കർമങ്ങൾക്കുള്ള പ്രതിഫലത്തിലും കരുണാമയനായ നാഥൻ ഒരു കുറവും വരുത്തിയിട്ടില്ല . പ്രവാചകൻ അരുളി " ഒരു സ്ത്രീ 4 കാര്യങ്ങൾ ശ്രദ്ധിച്ചാൽ അവൾ സ്വര്ഗതിന്ടെ എല്ലാ കവാടങ്ങളിലൂടെയും സ്വാഗതം ചെയ്യപ്പെടുന്നതായിരിക്കും”
കൃത്യമായ നമസ്കാരം
റമദാനിലെ ഒരു മാസക്കാല വ്രതാനുഷ്ടാനം
ഭർത്താവിനെ അനുസരിക്കുക
രണ്ടു തുടയെല്ലുകൾക്കിടയിലുള്ളതിനെയും രണ്ടു താടി എല്ലുകൾക്കിടയിലുള്ളതിനെയും സൂക്ഷിക്കുക
.............................................................................

o നമ്മുടെ മക്കളെ 7 വയസ്സു മുതൽ നമസ്കാരം ശീലി പ്പിക്കുക 
അള്ളാഹുവിനു ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് കൃത്യസമയത്തെ നമസ്കാരം. പരലോകത്ത് വെച്ച് നാം ആദ്യമായി വിചാരണ ചെയ്യപ്പെടുക നമസ്കാരത്തെ കുറിച്ചായിരിക്കും. ഇതു മക്കളെ ബോധ്യപ്പെടുത്തുക.അവർക്കു വിശ്വാസം വരാനായി നമ്മളും ഇക്കാര്യത്തിൽ കൃത്യത പാലിക്കുക
o റമദാനിനു വേണ്ടി ഉമ്മ ഒരുങ്ങുമ്പോൾ മക്കളും കൂടെ കൂടും. കൂടുതൽ സൂക്ഷ്മത പുലർത്തുന്നത് ആരാണ് എന്നു ഉപ്പയും ഉമ്മയും മക്കളും കൂടി റമദാനിനു മുൻപേ പന്തയം വെക്കാം.
o ഇണയെ അനുസരിക്കുക. ശരി നമ്മുടെ ഭാഗത്ത് ആണെങ്കിലും തർക്കം ഒഴിവാകുവാൻ വേണ്ടി മൌനം പാലിക്കുന്നവരെ അള്ളാഹു ഏറെ ഇഷ്ടപ്പെടുന്നു എന്ന് പ്രവാചക വചനം. അള്ളാഹുവിനു വേണ്ടി നാം നമ്മുടെ ഇണകളെ ഇഷ്ടപ്പെടുക. അല്ലാഹുവിനു വേണ്ടി അവരോടു പിണങ്ങുക. റഹ്മാനായ റബ്ബിന്ടെ അടിമകളുടെ ഒരു ലക്ഷണം അവരുടെ ഈ പ്രാർത്ഥനയാണ് 
“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില് നിന്നും സന്തതികളില് നിന്നും ഞങ്ങള്ക്ക് നീ കണ്കുളിര്മ നല്കുകയും ധര്മ്മനിഷ്ഠ പാലിക്കുന്നവര്ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന് പറയുന്നവരുമാകുന്നു അവര്.”
o നാവിനെ സൂക്ഷിക്കുക. അള്ളാഹു നല്കിയ മഹത്തായ ഈ അനുഗ്രഹം നാളെ നമ്മുടെ നരകപ്രവേശനത്തിന് നിമിത്തമാകാതിരിക്കട്ടെ. പരദൂഷണക്കാർക്കു നാളെ മഹ്ശറിൽ ചെമ്പ്കൊണ്ടുള്ള നഖങ്ങൾ നൽകുകയും അവരതു കൊണ്ട് നെഞ്ചകം മാന്തിപ്പൊളിച്ചു കൊണ്ടിരിക്കുകയും ചെയ്യും. ഖബറിൽ വെച്ചും അത്തരക്കാരെ കാത്തു വൻപിച്ച ശിക്ഷകളുണ്ട്.
o പുരുഷനോട് തന്ടെ കണ്ണുകളെ താഴ്ത്താൻ ഇസ്ലാം കൽപ്പിക്കുന്നു. കയ്യിൽ കാശില്ലാത്തവൻ കണ്ണാടിക്കൂട്ടിലെ പലഹാരം കണ്ടിരുന്നാൽ അവന്റെ വിശപ്പു കൂടും. വികാര ശമനത്തിനായി തങ്ങളുടെ ഇണകളെ പ്രാപിച്ചില്ല എന്നതായിരുന്നു ലൂത്ത് നബിയുടെ ജനതക്കെതിരെ അല്ലാഹു പറഞ്ഞ കാരണം . സഹോദരിമാരെ നാം അത്തരം പലഹാരങ്ങളായി മാറാതിരിക്കുക.
ഇങ്ങനെ നാം ജീവിച്ചു ,നമ്മുടെ മക്കളെയും വളർത്തി നമുക്കു സന്മാർഗം കാണിച്ചു തന്ന ഉടമസ്ഥനായ നാഥനോടുള്ള നമ്മുടെ നന്ദി കാണിക്കുക. പ്രവാചകൻ പറഞ്ഞു " ഈ ദുനിയാവു മുഴുവനും ചരക്കുകളാണ്. അതിലേറ്റവും വിലപിടിപ്പുള്ള ചരക്കു സൽസ്വഭാവിയായ ഒരു പെണ്ണാണ് എന്ന് . അത്തരത്തിലുള്ള അപൂർവ മുത്തുകളാക്കി വളർത്തുക നമ്മുടെ പെണ്മക്കളെ. അങ്ങനെയുള്ള മാതാപിതാക്കൾക്ക് അല്ലാഹു സ്വര്ഗം കൊണ്ട് സാന്തോഷ വാർത്ത അറിയിക്കുന്നു.

വ്യാഴാഴ്‌ച, നവംബർ 06, 2014

ശനിയാഴ്‌ച, ഒക്‌ടോബർ 25, 2014

തര്‍തീല്‍ ‘എക്സ്പോ’ : ഒറ്റപ്പേജ് ഖുര്‍ആന്‍ മുതല്‍ ഉള്ളംകൈയിലേതുവരെ !!


കണ്ണൂര്‍: ഉള്ളംകൈയില്‍ ഒതുങ്ങുന്നത് മുതല്‍ ഒറ്റപ്പേജില്‍ മുഴുസൂക്തങ്ങളും ഉള്‍ക്കൊള്ളുന്ന വിശുദ്ധ ഖുര്‍ആന്‍െറ വിവിധ മോഡലുകള്‍. വിവിധ ലോകഭാഷകളിലെ ഖുര്‍ആന്‍ പ്രതികള്‍ നിരവധി. ഇന്ന് കണ്ണൂരില്‍ ആരംഭിക്കുന്ന ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കേരളയുടെ തര്‍തീല്‍-14ന്‍െറ ഭാഗമായി സ്റ്റേഡിയം കോര്‍ണറില്‍ ആരംഭിച്ച എക്സ്പോയിലാണ് വേദത്തിന്‍െറ വ്യത്യസ്ത ശ്രേണികളുടെ അപൂര്‍വ ശേഖരം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

വെള്ളിയാഴ്‌ച, ഒക്‌ടോബർ 17, 2014

ഖുർആ കഥകൾ കാർട്ടൂണ്‍ ആനിമേഷൻ !!


ഖുർആ കഥകൾ കാർട്ടൂണ്‍ ആനിമേഷൻ രണ്ടാം ഭാഗം പുറത്തിറങ്ങി. ഈ ഭാഗത്തിൽ ഉൾപെടുത്തിയിരിക്കുന്നത് രണ്ട് കഥകൾ. 1) ഇബ്രാഹിം (അ) യും പക്ഷികളും, 2). യൂസുഫ് (അ) യും ചെന്നായയും. ദൈര്ഘ്യം : ഒരു മണിക്കൂർ 10 മിനുട്ട്, വില 99/- . വി.പി.പി സൗകര്യം ലഭ്യമാണ്. വിളിക്കേണ്ട നമ്പര് : 0495-2431981, 9567763813. 
Please see the TRAILER of this film

http://www.youtube.com/watch?v=vU3hcXgojCY


ബുധനാഴ്‌ച, സെപ്റ്റംബർ 10, 2014

ചേരമാന്‍ പെരുമാളിന്‍െറ ജീവിതം സിനിമയാകുന്നു !!

കൊടുങ്ങല്ലൂര്‍: ചേരമാന്‍ പെരുമാളിന്‍െറ ഐതിഹാസിക ജീവിതത്തിന് ചലച്ചിത്രാവിഷ്കാരം. മലയാളിയുടെ പ്രിയനടന്‍ മമ്മൂട്ടി ചേരമാന്‍ പെരുമാളായി വേഷമിടുമ്പോള്‍ ആറ്റന്‍ബറോവിന്‍െറ ഗാന്ധിചിത്രത്തില്‍ ഗാന്ധിജിയെ അനശ്വരനാക്കിയ ബെന്‍കിങ്സിലി തുല്യപ്രാധാന്യമുള്ള മാലിക്ബിന്‍ ദിനാറിനെ അവതരിപ്പിക്കുന്നു.‘ദി കംപാനിയന്‍’എന്ന ബഹുഭാഷാ ബിഗ്ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് പ്രമുഖ ബോളിവുഡ് സംവിധായകന്‍ ഷുജ അലിയാണ്.ചേരമാന്‍ പെരുമാളിന്‍െറ ജീവിതവും മാലിക്ബിന്‍ ദിനാറിന്‍െറ സഞ്ചാരങ്ങളുമാണ് ‘ദി കംപാനിയ’ന്‍െറ പ്രമേയം.

ബുധനാഴ്‌ച, ഓഗസ്റ്റ് 06, 2014

ഹജ്ജ്: കേരളത്തിന് സീറ്റില്ല, രണ്ടാംഘട്ട കേന്ദ്ര ക്വോട്ടയിലും !!

മുന്‍ഗണന ഡല്‍ഹിക്കും ഗുജറാത്തിനും
കൊണ്ടോട്ടി: കേന്ദ്ര സര്‍ക്കാറിന്‍െറ പ്രത്യേക ക്വോട്ടയില്‍ 69 പേര്‍ക്കുകൂടി ഹജ്ജിന് അവസരം. ഡല്‍ഹിയും ഗുജറാത്തും ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ് ഭൂരിഭാഗം സീറ്റും അനുവദിച്ചത്. ലിസ്റ്റില്‍ കേരളത്തില്‍നിന്ന് ആരും ഉള്‍പ്പെട്ടിട്ടില്ല. കേന്ദ്ര സര്‍ക്കാറിന് പ്രത്യേക പരിഗണനയില്‍ 300 സീറ്റുകളിലേക്ക് തീര്‍ഥാടകരെ തെരഞ്ഞെടുക്കാം.
ആദ്യഘട്ടത്തില്‍ 100 പേരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഇതിലും കേരളത്തില്‍നിന്ന് ആരും തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല.
ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ് 67 സീറ്റും നല്‍കിയത്. തമിഴ്നാടിനും ആന്ധ്രപ്രദേശിനും ഓരോ സീറ്റ് നല്‍കി.
(courtesy: madhyamam)

വെള്ളിയാഴ്‌ച, ജൂലൈ 11, 2014

Azan Display now available in kerala !!

E-cap is a manufacturing unit established in 2003 at cochin.we are in the buisness of manufacturing unique and usefull electronic products.  "e-cap" vouches quality and excellence in our products for end customers.we cater a range of products that enable customers ease their daily lives. choose "e-cap" products that proves as an unconditional partner for your daily needs. for more details go here 

ചൊവ്വാഴ്ച, ജൂലൈ 01, 2014

Daily prayers !!


ബുധനാഴ്‌ച, ജൂൺ 04, 2014

നടി മോണിക്ക ഇസ്ലാം മതം സ്വീകരിച്ചു; സിനിമ ഉപേക്ഷിച്ചു !!

ചെന്നൈ: പ്രമുഖ തമിഴ്, മലയാളം നടി മോണിക്ക ഇസ്ലാം മതം സ്വീകരിച്ചു. എം.ജി റഹിമ എന്ന പേരാണ് അവര്‍ സ്വകരിച്ചിരിക്കുന്നത്. ഇസ്ലാം മതം സ്വീകരിച്ച മോണിക്ക സിനിമ ഉപേക്ഷിച്ചു എന്നും അറിയിച്ചു.

ഇസ്ലാമിക മതാചാരങ്ങളിലും വിശ്വാസങ്ങളിലും ആകൃഷ്ടയായാണ് താന്‍ മതം മാറിയതെന്ന് നടി അറിയിച്ചു. തന്റെ മതം മാറ്റത്തില്‍ വീട്ടില്‍ എതിര്‍പ്പില്ലെന്നും വിവാഹം ഉടനെയുണ്ടാകുമെന്നും അവര്‍ അറിയിച്ചു.

മലയാളത്തില്‍ തീര്‍ത്ഥാടനം, ഫാന്റം, 916 എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
(courtesy: chandrika)

ചൊവ്വാഴ്ച, ഫെബ്രുവരി 11, 2014

ഈ വിളക്കിന്‌ തിരി കൊടുക്കുക !! (From Facebook page)


ശക്തമായി മഴ പെയ്‌താലും കമഴ്‌ത്തിവെച്ച കലത്തിനകത്തേക്ക്‌ വെള്ളം കേറാറില്ലല്ലോ. തുന്നുവെച്ച കലത്തിലാണ്‌ വെള്ളം നിറയുക. അല്ലാഹുവില്‍ നിന്നിറങ്ങുന്ന മഴ എത്ര പെയ്‌താലും ചില ഹൃദയങ്ങള്‍ക്കുള്ളിലേക്ക്‌ അത്‌ പ്രവേശിക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല. നല്ല വിളക്ക്‌ അന്ധന്റെ കൈയില്‍ നല്‍കിയിട്ടെന്തു കാര്യം! അല്ലാഹുവില്‍ നിന്നുള്ള പുതുമഴയും പുലര്‍വെളിച്ചവുമാണ്‌ വിശുദ്ധ ഖുര്‍ആന്‍. പുതുമ തീരാത്ത പൂമഴയാണത്‌. വെറുതെ നനഞ്ഞുപോകാനുള്ളതല്ല ഈ മഴ. നമ്മുടെ ഉള്ളിന്റെയുള്ളില്‍ പടര്‍ന്നുകയറേണ്ടതാണ്‌.

വിശുദ്ധഖുര്‍ആനാണ്‌ `യഥാര്‍ഥ വെളിച്ചം' എന്ന്‌ അല്ലാഹു പറയുന്നു; വെളിച്ചമാണല്ലോ സത്യം. ഇരുട്ട്‌ എന്ന്‌ നാം വിളിക്കുന്നത്‌ വെളിച്ചമില്ലാത്ത അവസ്ഥയെയാണ്‌. ഇസ്‌ലാമില്ലാത്ത കാലഘട്ടത്തെ `ജാഹിലിയ്യത്ത്‌' എന്നാണ്‌ വിളിക്കുന്നത്‌. എങ്കില്‍ ജാഹിലിയ്യത്ത്‌ അവസാനിച്ചുവോ? ഇല്ല. ഇസ്‌ലാം എവിടെയൊക്കെ എത്തിയിട്ടില്ലയോ അവിടെയൊക്കെ ബാക്കിയുള്ളത്‌ ജാഹിലിയ്യത്താണ്‌. ബിലാലിനെ `കറുത്ത പെണ്ണിന്റെ മകനേ' എന്നു വിളിച്ച സ്വഹാബിയോട്‌ ``താങ്കളിലിനിയും ജാഹിലിയ്യത്ത്‌ ബാക്കിയുണ്ടെന്ന്‌'' തിരുനബി(സ) പറഞ്ഞല്ലോ. അപ്പോള്‍ ജാഹിലിയ്യത്ത്‌ എന്നാല്‍ ഒരു കാലഘട്ടമല്ല, ഒരു സന്ദര്‍ഭമാണ്‌. ആ സന്ദര്‍ഭം എവിടെയും ഇനിയുമുണ്ടാകും, നമ്മിലുമുണ്ടാകും. ജാഹിലിയ്യത്തിന്റെ കറകള്‍ കഴുകാന്‍ ഖുര്‍ആനാണ്‌ പോംവഴി.

അനേകം വെളിച്ചങ്ങളുടെ നടുവില്‍ നില്‌ക്കുന്ന മനുഷ്യരോടാണ്‌ `യഥാര്‍ഥ വെളിച്ച'ത്തെക്കുറിച്ച്‌ അല്ലാഹു പറയുന്നത്‌. സുന്ദരമായ വസ്‌ത്രം ധരിച്ചവരോട്‌ `തഖ്‌വയുടെ വസ്‌ത്ര'ത്തെക്കുറിച്ചും അല്ലാഹു പറഞ്ഞിട്ടുണ്ട്‌. എത്ര വെളിച്ചം ചുറ്റുമുണ്ടെങ്കിലും യഥാര്‍ഥ വെളിച്ചം ഉള്ളിലില്ലെങ്കില്‍ അകത്ത്‌ ഇരുട്ട്‌ പരക്കും. വേണ്ടത്ര വസ്‌ത്രം ധരിച്ചാലും `തഖ്‌വയുടെ വസ്‌ത്രം' ഇല്ലെങ്കില്‍ മറയില്ലാത്തവരായി മാറുന്നതു പോലെ.

ഡോക്‌ടര്‍ എഴുതിത്തന്ന മരുന്നുശീട്ട്‌ നമ്മള്‍ വായിക്കാറുള്ളത്‌ എങ്ങനെയാണ്‌? ഒട്ടും ഇഷ്‌ടമില്ലാതെ, അല്ലേ? എന്നാല്‍ നമുക്ക്‌ വളരെ പ്രിയപ്പെട്ട ഒരാള്‍ എഴുതിത്തന്ന കത്ത്‌ എങ്ങനെയാണ്‌ വായിക്കാറുള്ളത്‌? ഉള്ളുനിറഞ്ഞ ഇഷ്‌ടത്തോടെ വീണ്ടും വീണ്ടും വായിക്കും. പൊന്നുപോലെ സൂക്ഷിക്കും. വായിച്ച്‌ വായിച്ച്‌ മനപ്പാഠമാക്കും. എങ്കില്‍ അങ്ങനെയാണ്‌ അല്ലാഹുവിന്റെ സന്ദേശമായ ഖുര്‍ആന്‍ വായിക്കേണ്ടത്‌; തീരാത്ത ഇഷ്‌ടത്തോടെയും അടങ്ങാത്ത ആര്‍ത്തിയോടെയും.

എങ്ങനെയായിരുന്നു സ്വഹാബികള്‍ ഖുര്‍ആന്‍ വായിച്ചിരുന്നത്‌? ഇബ്‌നുമസ്‌ഊദ്‌(റ) പറഞ്ഞുതരുന്നു: ``പ്രവാചകനില്‍ നിന്ന്‌ പത്ത്‌ ആയത്തുകള്‍ ഞങ്ങള്‍ പഠിച്ചാല്‍ അതിലെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയിട്ടല്ലാതെ അതിനു ശേഷമിറങ്ങിയ ആയത്തുകള്‍ പഠിക്കാന്‍ പോയിരുന്നില്ല.'' (ബൈഹഖി-സുനനുല്‍ കുബ്‌റാ 3:170)

നമ്മോടുള്ള സ്‌നേഹം കൊണ്ടാണ്‌ പ്രിയങ്കരനായ അല്ലാഹു ഖുര്‍ആന്‍ തന്നത്‌. ഇനി അല്ലാഹുവിന്റെ സവിശേഷമായ സ്‌നേഹം ലഭിക്കുന്നവര്‍ ആരാണ്‌? തിരുനബി(സ) പറഞ്ഞു: ``ജനങ്ങളില്‍ അല്ലാഹുവിന്‌ വളരെ പ്രിയങ്കരരായ ചിലരുണ്ട്‌. ഖുര്‍ആനിന്റെ ആളുകളാണവര്‍.'' (നസാഈ-കുബ്‌റാ 80:31)

ഇബ്‌നു മസ്‌ഊദിന്റെ ശക്തമായ ഒരു താക്കീതുണ്ട്‌: ``ഖുര്‍ആന്‍ അനുസരിച്ച്‌ പ്രവര്‍ത്തിക്കാനാണ്‌ ആ ഗ്രന്ഥം നമുക്ക്‌ നല്‌കിയിട്ടുള്ളത്‌. എന്നാല്‍ ആളുകള്‍ അതിന്റെ പാരായണം തന്നെ ഒരു തൊഴിലായി സ്വീകരിച്ചിരിക്കുന്നു. ഒരക്ഷരം പോലും തെറ്റാതെ ചിലര്‍ ഖുര്‍ആന്‍ ആദ്യാവസാനം വായിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അതിന്നനുസരിച്ച്‌ ജീവിക്കാന്‍ അവര്‍ മറന്നുപോവുകയും ചെയ്യുന്നു.'' (ഇഹ്‌യാഉലുമിദ്ദീന്‍ 1:275)

ഖുര്‍ആന്‍ വായിക്കാത്തവര്‍ നമ്മില്‍ കുറവാണ്‌. നിത്യവും ആ ഖുര്‍ആനിലേക്ക്‌ നമ്മള്‍ ചെല്ലുന്നുണ്ട്‌. ദീര്‍ഘനേരം ആ വചനങ്ങള്‍ക്കൊപ്പം കഴിഞ്ഞിട്ടും വെറും കൈയോടെയാണ്‌ പലരും തിരിച്ചുപോരുന്നത്‌. പര്‍വതങ്ങളെപ്പോലും പ്രകമ്പനം കൊള്ളിക്കാന്‍ ശക്തിയുള്ളതാണ്‌ ഖുര്‍ആനിലെ വചനങ്ങള്‍ (അല്‍ഹശ്‌ര്‍ 21). എന്നിട്ടുമെന്താണ്‌ നമ്മുടെയുള്ളില്‍ ഒരു പ്രകമ്പനവും ഇല്ലാത്തത്‌?

``ഖുര്‍ആനില്ലാത്ത ഹൃദയം ആള്‍പ്പാര്‍പ്പില്ലാത്ത വീടുപോലെയാണ്‌'' എന്ന്‌ തിരുനബി മുന്നറിയിപ്പ്‌ നല്‌കുന്നുണ്ട്‌ (ഹാകിം 1:554). ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ ചിതലു കൂടും, മാറാല കെട്ടും, അഴുക്ക്‌ പെരുകും, ഇഴജന്തുക്കള്‍ കടന്നുകൂടും. ഖുര്‍ആനിന്റെ വെളിച്ചമെത്താത്തിടത്ത്‌ അഴുക്കും ഇരുട്ടും തങ്ങിനില്‍ക്കും.

ആറാം നൂറ്റാണ്ടും ആധുനിക നൂറ്റാണ്ടും തമ്മില്‍ വ്യത്യാസങ്ങള്‍ നിരവധിയുണ്ട്‌. ലോകം ആകെ മാറിപ്പോയിട്ടുണ്ട്‌. പക്ഷെ മാറിയത്‌ മുഴുവന്‍ പുറത്താണ്‌. അകത്തെ അഴുക്കും ഇരുട്ടും വര്‍ധിക്കുക തന്നെയാണ്‌. പുറത്ത്‌ എത്ര വെളിച്ചമുണ്ടെങ്കിലും അകത്തെ വെളിച്ചമാണ്‌ പ്രധാനം. നോക്കൂ, കടുത്ത ദാരിദ്ര്യം കാരണം തിരുനബി(സ)യുടെ വീട്ടില്‍ നാല്‌പതു ദിവസത്തോളം വിളക്കു കത്തിച്ചിരുന്നില്ല. പക്ഷേ, അതേ തിരുനബിയാണ്‌ ലോകത്തിനു മുഴുവന്‍ നിറഞ്ഞു കത്തുന്ന വെളിച്ചമായത്‌.

വായിച്ചു പുണ്യം നേടാന്‍ മാത്രമുള്ളതല്ല ഖുര്‍ആന്‍. അറബികള്‍ക്ക്‌ മാതൃഭാഷയില്‍ ഗ്രന്ഥം നല്‌കിയത്‌ അതുകൊണ്ടാണല്ലോ. പഠിച്ച്‌ ചിന്തിച്ച്‌ പകര്‍ത്താനുള്ളതാണ്‌ ഈ മഹാഗ്രന്ഥം. `നമസ്‌കരിക്കുക' എന്ന്‌ കല്‌പിക്കപ്പെട്ടപ്പോള്‍ തിരുനബി(സ) നമസ്‌കരിച്ചു. `വായിക്കുക' എന്ന കല്‌പന കിട്ടിയപ്പോള്‍ വായന പഠിച്ചില്ല. ഖുര്‍ആനിന്റെ വായന മറ്റൊരു വായനയാണ്‌.

കൂരിരുട്ടില്‍ നമ്മുടെ കൈയില്‍ സ്വര്‍ണം കൊണ്ടു നിര്‍മിച്ച വിളക്കുണ്ടായിട്ടെന്തു കാര്യം? ആ വിളക്കില്‍ വെളിച്ചമുണ്ടെങ്കിലേ ഗുണമുള്ളൂ. നമ്മുടെ കൈയിലെ സ്വര്‍ണ വിളക്കാണ്‌ ഖുര്‍ആന്‍. പലതരം ഇരുട്ടുകളില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ഈ വിളക്കില്‍ നിന്ന്‌ നാമെത്ര വെളിച്ചം പുണരുന്നുണ്ട്‌? നമ്മുടെ നെഞ്ചിലെ കൂരിരിട്ടിനെ കീറിമുറിക്കാന്‍ നമ്മള്‍ പഠിച്ച ഖുര്‍ആന്‍ കരുത്തു നല്‌കുന്നുണ്ടോ? മനപ്പാഠമായി വെറുതെ ഖുര്‍ആന്‍ ഉറങ്ങിക്കിടക്കുന്ന നെഞ്ചില്‍ തൊട്ട്‌ ചോദിച്ചു നോക്കൂ: ഈ വിളക്കിന്‌ തിരികൊടുത്താല്‍ നമ്മിലെ തിന്മകള്‍ക്ക്‌ തീപ്പിടിക്കും.
(courtesy: Tarbiyah)

വെള്ളിയാഴ്‌ച, ജനുവരി 24, 2014

വെള്ളിയാഴ്‌ച, ഡിസംബർ 20, 2013

Before nikah of fathima (R.) prophet given advices !!

1. ഭര്‍ത്താവിനു അനുസരണയില്ലാത്ത അഹങ്കാരിയായി നീ മാറരുത്.അങ്ങനെ മാറിയാല്‍ റബ്ബ് നിന്നെ ദാരിദ്രം കൊണ്ട് ശിക്ഷിക്കും.
2. ഭര്‍ത്താവിന്റെ അനുവാദമില്ലാതെ പുറത്തു പോകരുത്. ഇനിയെങ്ങാനും അങ്ങനെ പോയാല്‍ പോകുന്ന സ്ഥലങ്ങളിലെ ജീവികളെല്ലാം നിന്നെ ശപിക്കും.
3. ഭര്‍ത്താവ് കടന്നു വരുമ്പോഴോ, എവിടെക്കെങ്കിലും പുരപ്പെടുംപോഴോ മുഖം കറുപ്പിക്കാന്‍ പാടില്ല.

4. ഭര്‍ത്താവിന്റെ മുഖത്തു നോക്കിയിട്ട് ഇതു വരെ നിങ്ങളില്‍ നിന്നും ഒരു നന്മയും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞു പോകരുത്.അങ്ങനെ പറഞ്ഞാല്‍ നിക്കാഹ് കഴിഞ്ഞു ആ നിമിഷം വരെ നീ ചെയ്ത എല്ലാ നന്മയും ബാതിലായി പോകും.
5. ഒരു തരത്തിലും ഭര്‍ത്താവിനെ വേദനിപ്പിക്കാന്‍ പാടില്ല.6. ഭര്‍ത്താവു നിന്നെ വിളിക്കുകയാണെങ്കില്‍ എവിടെയായിരുന്നാലും നീ മറുപടി കൊടുക്കണം.അല്ലെങ്കില്‍ ആ കാരണത്താല്‍ നിന്റെ ഇബാദത്തുകള്‍ മുഴുവന്‍ ഭര്‍ത്താവിനു നല്‍കപ്പെടുന്നതാണ്.
7. ഭര്‍ത്താവിന്റെ പൊരുത്തത്തോടെ നിനക്ക് പ്രസവിക്കാനായാല്‍, നിന്റെ ശരീരത്തിലെ ഓരോ രോമങ്ങളുടെ അളവനുസരിച്ച് നിനക്ക് അല്ലാഹു പ്രതിഫലം നല്‍കുന്നതാണ്.
8. ഭര്‍ത്താവിന്റെ പൊരുത്തത്തോടെ 2 വയസ്സ് വരെ നിന്റെ കുഞ്ഞിനു നീ മുലപ്പാല് കൊടുക്കണം.എങ്കില്‍ 1000 ശഹീദിന്റെ കൂലി നിനക്ക് അള്ളാഹു നല്‍കുന്നതാണ്.
9. റുകൂഹും സുജൂടും ഒഴിച്ച് ബാക്കിയുല്ലെതെല്ലാം നിനക്ക് ഭര്‍ത്താവിനു മുന്നില്‍ ചെയ്യാവുന്നതാണ്.
10. നീ ഭര്‍ത്താവിനെ സ്നേഹിക്കുമ്പോള്‍ നിനക്ക് അനുഗ്രഹങ്ങളും വെറുത്താല്‍ അല്ലാഹുവിന്റെ ശാപവും വര്ഷിക്കുന്നതാണ്.
11. ഭര്‍ത്താവിനെ സന്തോഷിപ്പിച്ചാല്‍ 10 നന്മകളെ നിനക്കായി എഴുതുകയും, 70 തിന്മ നിന്നില്‍ നിന്നും മായ്ച്ചു കളയുന്നതുമാണ്.
12. നീ ഭര്‍ത്താവിന്റെ പോരുത്തതില്‍ വേണം മരിക്കാന്‍ എന്നാല്‍ നിനക്ക് അല്ലാഹുവിന്റെ സ്വര്‍ഗമുണ്ട്.
13. ഭര്‍ത്താവിനോടുള്ള വാക്കുകളും നോട്ടങ്ങളും സ്നേഹം അതികരിപ്പിക്കുന്നതാകണം.
14. ഈ ഉപദേശങ്ങള്‍ മരിക്കുന്നതിനു മുന്‍പ് നീ മറ്റുള്ളവര്‍ക്ക് എത്തിക്കണം...

ചൊവ്വാഴ്ച, ഡിസംബർ 10, 2013

തിങ്കളാഴ്‌ച, സെപ്റ്റംബർ 30, 2013

ചൊവ്വാഴ്ച, ജൂലൈ 23, 2013

ഖുര്‍ആന്‍ പാരായണം,ചെയ്യാം കേള്‍ക്കാം, മലയാളത്തില്‍ അര്‍ത്ഥം വായിക്കാം.....!!


എല്ലാവര്‍ക്കുംഎന്‍റെറംസാന്‍ആശംസകള്‍.....ഇന്റര്‍നെറ്റില്‍ ഖുറാന്‍ പാരായണം ചെയ്യാം,കേള്‍ക്കാം,മലയാളത്തില്‍ അര്‍ത്ഥം വായിക്കാം , ആവശ്യമുള്ള സൂറത്ത് [ പാഠം] തിരഞ്ഞെടുക്കാം , മുഴുവനായി തന്നെ മലയാളം ആയി വായിക്കാം , ഖുറാന്‍ ഡൌണ്‍ലോഡ് ചെയ്യാം , എല്ലാം ചെയ്യാവുന്ന ഒരു വ്യത്യസ്തമായ ഒരു സൈറ്റ്ആണ് ഇത്ഇവിടെ വന്നിട്ടുണ്ടോഎന്നറിയില്ല
പലകൂട്ടുകാര്‍ക്കും ഈ സൈറ്റിനെ കുറിച്ച അറിയാം , അറിയാത്തവര്‍ക്ക് ഉബകരിക്കും ഇതില്‍ നിന്നുംനമുക്ക് ആവശ്യമുള്ള കാര്യങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്,





1- നമുക്ക് ഏത് സൂറത്ത് ആണ് ആവശ്യമെങ്കില്‍ ഇവിടെ സേര്‍ച്ച്‌ എന്നുള്ളിടത്ത് ആ സൂറത്തിന്റെ പേര് ടൈപ് ചെയ്തു തിരഞ്ഞെടുക്കാം .
2-നാം ഒരു സൂറത്ത് തിരഞ്ഞെടുത്ത് ആ സൂറത്തിന്റെ ഏതെങ്കിലും പ്രത്യേക ആയത് , juzua , അല്ലെങ്കില്‍ ഏതെങ്കിലും പ്രത്യേക പേജ് ആവശ്യമെങ്കില്‍ ഇതില്‍ സെര്‍ച്ച്‌ ചെയ്യാം .
3-ഖുറാന്‍ പാരായണം ശ്രവിക്കാന്‍ ഇവിടെ play കൊടുത്താല്‍ കേള്‍ക്കാം . ചിലപ്പോള്‍ flash player ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും .
4-ഇനി ഈ ഓപ്ഷനില്‍ ഏത് ഭാഷയിലെ translate ആണോ ആവശ്യം അത് തിരഞ്ഞെടുക്കാം .മലയാളം ആണെങ്കില്‍ മലയാളം തിരഞ്ഞെടുക്കാം .
fixed translation box എന്നത് ടിക്ക് ഇട്ടാല്‍ ഖുറാന്‍ പാരായണം കേള്‍ക്കുന്നതോട് കൂടെ ,അല്ലെങ്കില്‍ പാരായണം ചെയ്യുന്നതിനോട് കൂടെ മലയാളത്തില്‍ , അല്ലെങ്കില്‍ വേറെ നാം ഉദ്ദേശിക്കുന്ന ഭാഷയില്‍ അതിന്റെ അര്‍ത്ഥം കൂടി കാണാന്‍ കഴിയും.
fixed translation box എന്നത് ടിക്ക് ഇട്ടാല്‍ ഖുറാന്‍ പാരായണം കേള്‍ക്കുന്നതോട് കൂടെ ,അല്ലെങ്കില്‍ പാരായണം ചെയ്യുന്നതിനോട് കൂടെ മലയാളത്തില്‍ , അല്ലെങ്കില്‍ വേറെ നാം ഉദ്ദേശിക്കുന്ന ഭാഷയില്‍ അതിന്റെ അര്‍ത്ഥം കൂടി കാണാന്‍ കഴിയും. നമ്മുടെ എല്ലാ നല്ല പ്രവര്‍ത്തികളും അള്ളാഹു സ്വീകരിച്ചു അവന്റെ സ്വര്‍ഗീയ പൂന്തോപ്പില്‍ നമ്മളെ എല്ലാം ഒന്നിച്ചു ചേര്‍ക്കുമാരാകട്ടെ.
ആമീന്‍,ഇവിടെഅമര്‍ത്തിയാല്‍ അവിടെഎത്താം......എനിക്കും കുടുംബത്തിനും എന്റെ ഗുരുക്കന്മാര്‍ക്കും എല്ലാം വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന ദുആ വസിയതോടെ ...

ബുധനാഴ്‌ച, മാർച്ച് 20, 2013

Hajj application: 5 applicant one helper.


²øá µÕùßW ²Kß‚í Ù¼í¼ßÈí ¥çÉfßAáK 70 ÕÏTí µÝßEÕVAí ²øá ØÙÞÏß ÎÄßæÏKí Ø¢ØíÅÞÈ Ù¼í µNßxß æºÏVÎÞX çµÞGáÎÜ ¿ß.®¢. ÌÞMá ÎáØÜcÞV ¥ùßÏß‚á. 70 ÕÏTí µÝßE ®ˆÞ ¥çÉfµVAᢠ³çøÞ ØÙÞÏß çÕÃæÎK ÈßÏÎÎÞÃí çµdw Ù¼í µNßxß §{Õí æºÏíÄÄí.

²øá µá¿á¢ÌJßÜáUÕV ²øá µÕùßW ¥çÉfßAáçOÞZ ®ˆÞÕVAᢠ³çøÞ ØÙÞÏßæÏ ©ZæM¿áJáKÄí dÉÏÞØÎÞÏßøáKá. §Äí çµdw Ù¼í µNßxßæÏ ¥ùßÏ߂߸áKáæÕKᢠ²øá µÕùßW ¥çÉfßAáK ®ˆÞÕçøÞ¿á¢ øµíÄÌtÎáU ²øÞæ{ ØÙÞÏßÏÞÏß Éøß·ÃßAÞæÎKÞÃá ÄàøáÎÞÈæÎKᢠæºÏVÎÞX ÉùEá.

ÉøÎÞÕÇß ¥FáçÉVAí ²øá µÕùßW ¥çÉfßAÞ¢. ÍÞøc, ÍVJÞÕí, ÎAZ, ÎøáÎAZ, ØçÙÞÆøBZ, çÉøAáGßµZ, ØçÙÞÆøB{áæ¿ ÎAZ ®KßÕæø ÎÞdÄçÎ ØÙÞÏßµ{ÞÏß Éøß·ÃßAâ. 
courtesy: manorama

തിങ്കളാഴ്‌ച, മാർച്ച് 04, 2013

'ഭൂമി വിഴുങ്ങിയ' ജെഫ്രി ബുഷിന് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു

ഫ്ലോറിഡ (യു.എസ്.): കിടപ്പുമുറിയില്‍ ഉറങ്ങിക്കിടക്കവെ ഭൂമി വിഴുങ്ങിയ ജെഫ്രി ബുഷിന് വേണ്ടിയുള്ള തിരച്ചില്‍ രക്ഷാപ്രവര്‍ത്തകര്‍ അവസാനിപ്പിച്ചു. 36-കാരനായ അദ്ദേഹം മരിച്ചതായാണ് രക്ഷാപ്രവര്‍ത്തകര്‍ കരുതുന്നത്. 

മൃതദേഹം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷയില്ലെന്ന് ഹില്‍ബറോ കൗണ്ടി അഡ്മിനിസ്‌ട്രേറ്റര്‍ മൈക്ക് മെറില്‍ പറഞ്ഞു. 

ഫേ്‌ളാറിഡയിലെ സെഫ്‌നറില്‍ വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. വീട്ടിലെ കിടപ്പുമുറിയില്‍ രൂപപ്പെട്ട ഗര്‍ത്തത്തിലേക്ക് ജെഫ്രി ബുഷ് ആണ്ടു പോവുകയായിരുന്നു. 

20 മീറ്റര്‍ ആഴവും 30 മീറ്റര്‍ വ്യാസവുമുള്ള ഗര്‍ത്തമാണ് കിടപ്പുമുറിയില്‍ രൂപപ്പെട്ടത്. സഹോദരന്‍ ജറമി ഗര്‍ത്തത്തില്‍ ഇറങ്ങി കുഴിച്ചു നോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. രക്ഷാപ്രവര്‍ത്തകരാണ് ജറമിയെ സ്ഥലത്തുനിന്ന് മാറ്റിയത്. ഗര്‍ത്തം വലുതാകാന്‍ സാധ്യതയുള്ളതിനാല്‍ സമീപവാസികളെ ഒഴിപ്പിച്ചിട്ടുണ്ട്. 

ഭൂമിക്കടിയില്‍ ദുര്‍ബലമായ പാറകളുള്ള ഫ്ലോറിഡ പ്രദേശത്ത് ഇത്തരം ഗര്‍ത്തങ്ങള്‍ രൂപപ്പെടാറുണ്ട്. എന്നാല്‍ അസാധാരണമായ ഗര്‍ത്തമാണ് ജെഫ്രി ബുഷിന്റെ വീട്ടില്‍ ഉണ്ടായതെന്ന് കൗണ്ടി അഡ്മിനിസ്‌ട്രേറ്റര്‍ മൈക്ക് മെറില്‍ പറഞ്ഞു.
(courtesy:mathrubhumi.com)

ചൊവ്വാഴ്ച, ഫെബ്രുവരി 12, 2013

Hajj - application cover numbers started to send applicant !

Ø¢ØíÅÞÈ Ù¼í ÙìØßWÈßKí Ù¼í ¥çÉfµVAí µÕV ÈOùáµZ ¥Ï‚á Äá¿Bß. ÉâøßMß‚ ¥çÉfµZ ÎÞV‚í 20 Õæø ØbàµøßAá¢.

70 ÕÏØí µÝßE ¥çÉfµøáU ¦Æc Ø¢ÕøÃ ÕßÍÞ·AÞVAá ÎÞdÄ¢ ØÙÞÏßÏáæ¿ Ìt¢ æÄ{ßÏßAáK çø~ ÎÄßæÏKí Ù¼í ÙìØí ¥ÇßµãÄV ¥ùßÏß‚á.

ശനിയാഴ്‌ച, ജനുവരി 05, 2013

Hajj; Grandson also travel for their grandfather with hajj perfom

Ù¼í¼ßÈá çÉÞµáK 70 ÕÏTí µÝßEÕVAí §Èß ÎáÄW ØÙÞÏßµ{ÞÏß çÉøAáGßµæ{ÏᢠæµÞIáçÉÞµÞ¢. çµdw Ù¼í µNßxßÏáæ¿ ÄàøáÎÞÈ¢ çµø{Jᑚ ²çGæùçMVAí dÉçÏÞ¼ÈæM¿á¢. 70 µÝßEÕVAí ØÙÞÏß çÕÃæÎKá ÈßVÌtÎÞAßÏßGáÎáIí. ØÙÞÏßÏÞÏß æµÞIáçÉÞµáKÕV ØçÙÞÆøBZ, ÎAZ, ÎøáÎAZ, ÍVJÞÕí, ÍÞøc ®KßÕøßW ¦æøCßÜᢠ¦ÏßøßAÃæÎKÄÞÏßøáKá ÈßÌtÈ. §ÄáÎâÜ¢ dÉÞÏçÎùßÏ ÉÜVAᢠ¥çÉfßAÞÈÞµÞJ ¥ÕØíÅÏáIÞÏßøáKá. ÎA{á¢ ÎøáÎA{ᢠçÈøçJ Ù¼í¼ßÈá çÉÞÏÕçøÞ ÈÞGßW §ˆÞJÕçøÞ ç¼ÞÜßÏáUÕçøÞ ¦ÏÄßÈÞW ÉÜøá¢ ØÙÞÏßæÏ µßGÞæÄ dÉÏÞØæMGßøáKá. çÉøAáGßµæ{ (ÎA{áæ¿ ÎAæ{) æµÞIáçÉÞµÞX ¥ÈáÎÄß ÈWµÃæÎKí Ø¢ØíÅÞÈ Ù¼í µNßxß ¦ÕÖcÎáKÏ߂߸áKá.

വ്യാഴാഴ്‌ച, ഡിസംബർ 13, 2012

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത