Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

വ്യാഴാഴ്‌ച, മേയ് 12, 2011

ഇസ്ലാമിലെ ദൈവ വിശ്വാസം !!!

പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ ദൈവം സത്യദൈവം, സാക്ഷാല്‍ദൈവം, പരമേശ്വരന്‍ എന്നിവക്കുള്ള അറബി നാമമാണ് 'അല്ലാഹു'. ഇസ്ലാം ഏറ്റവും പൂര്‍ണവും വിശിഷ്ടവുമായ ദൈവനാമമായി സ്വീകരിച്ചിട്ടുള്ളത് 'അല്ലാഹു'വിനെയാണ്. ഈ പദത്തിന് ബഹുവചനമോ ലിംഗഭേദമോ ഇല്ല. സാക്ഷാല്‍ ദൈവത്തെക്കുറിക്കാനല്ലാതെ മറ്റൊന്നിനും ഈ പദം ഉപയോഗിക്കാറുമില്ല. ഇസ്ലാമില്‍ ദൈവത്തിന് മറ്റനേകം നാമങ്ങള്‍കൂടി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയെല്ലാം ഗുണനാമങ്ങളാണ്. മറ്റു പലതിനും ഉപയോഗിച്ചു വരുന്നതാണിവ. അവക്ക് ബഹുവചനവും ലിംഗഭേദവും ഉണ്ട്. ഉദാ: റബ്ബ്, റഹ്മാന്‍, കരീം (നാഥന്‍, കാരുണികന്‍, ഉന്നതന്‍). അനറബി ഭാഷകളില്‍ 'അല്ലാഹു'വിന് സമാനമായ ഒറ്റപദം സുപരിചിതമല്ലാത്തതിനാല്‍ അറബികളല്ലാത്ത മുസ്ലിംകളും ദൈവത്തെ അവന്റെ ഏറ്റം വിശിഷ്ട നാമമായ 'അല്ലാഹു' എന്നുതന്നെ വിളിച്ചുവരുന്നു. അല്ലാഹു ഇസ്ലാംമതം അവതരിപ്പിക്കുന്ന ഒരു പ്രത്യേക ദൈവമാണെന്നും മുസ്ലിംകളുടെ മാത്രം ആരാധ്യനാണെന്നും ചിലര്‍ തെറ്റായി മനസ്സിലാക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ പ്രപഞ്ചത്തിന്റെ മുഴുവന്‍ ദൈവമാണ് അല്ലാഹു. സാക്ഷാല്‍ ദൈവം എന്ന അര്‍ഥത്തില്‍ എല്ലാ മതക്കാരും അറബിഭാഷയില്‍ അല്ലാഹു എന്ന പദം തന്നെയാണ് ഉപയോ ഗിക്കുന്നത്. ബൈബിളിന്റെ അറബി തര്‍ജമകള്‍ 'യഹോവ' എന്ന പദത്തിനുപകരം ഉപയോഗിക്കുന്നത് 'അല്ലാഹു' എന്നാണ്. ഇസ്ലാമിന് മുമ്പ് അറേബ്യയിലെ ബഹുദൈവവിശ്വാസികള്‍ എല്ലാ ദൈവങ്ങള്‍ക്കും മീതെ ഒരു പരമേശ്വരന്‍ ഉള്ളതായി വിശ്വസിച്ചിരുന്നു. ആ പരമേശ്വരനെ അവര്‍ വിളിച്ചിരുന്നതും അല്ലാഹു എന്നാണ്. ഈ പ്രപഞ്ചത്തിനു പിന്നില്‍ അതിനെ സൃഷ്ടിച്ചു പരിപാലിക്കുന്ന ഒരു മഹാശക്തിയുണ്ട്. അവനാണ് സാക്ഷാല്‍ ദൈവം. ഇസ്ലാമിന്റെ ഭാഷയില്‍ അല്ലാഹു. അവന്‍ അദൃശ്യനും അത്യുന്നതനും അതുല്യനുമാകുന്നു. "അവനെപ്പോലെ യാതൊന്നുമില്ല'' (ഖുര്‍ആന്‍ 42: 11). "കണ്ണുകള്‍ അവനെ കാണുന്നില്ല. കണ്ണുകളെ അവന്‍ കാണുന്നു'' (6: 103). "അവന്‍ അത്യുന്നതനും അതിഗംഭീരനുമാകുന്നു' (2: 255). മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ക്ക് ഗോചരമാകുന്ന സകലത്തില്‍നിന്നും ഭിന്നമാകയാല്‍ മനുഷ്യന് അവന്റെ രൂപം സങ്കല്‍പ്പിക്കാനാവില്ല. മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്‍ രൂപരഹിതമാകുന്നു. അതിനാല്‍ അവന്റെ ചിത്രമെഴുതാനോ പ്രതിമയുണ്ടണ്ടാക്കാനോ കഴിയില്ല; പാടില്ല. മനുഷ്യന്‍ അവന്റെ പേരില്‍ ഉണ്ടാക്കുന്ന ചിത്രങ്ങളും പ്രതിമകളുമൊന്നും അവന്റെതാവുകയുമില്ല.മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക


E-mailPaysU

വ്യാഴാഴ്‌ച, മേയ് 05, 2011

മൊഴി മുത്തുകള്‍ - അദ്ധ്യാപകവൃത്തി

റഹ്‌മത്തുല്‍ലില്‍ആലമീന്‍ അഥവാ ഈ ലോകങ്ങള്‍ക്ക്‌ മുഴുവന്‍ അനുഗ്രഹമായി അവതരിച്ച അന്ത്യ പ്രവാചകര്‍ മുഹമ്മദ്‌ നബി (സ) തങ്ങളുടെ വചനങ്ങളില്‍ നിന്ന് / മൊഴിമുത്തുകളില്‍ നിന്ന് എനിയ്ക്കും നിങ്ങള്‍ക്കുമായി ഈ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യുന്നതിനു അല്ലാഹുവിന്റെ അനുഗ്രഹത്തിനു പ്രാര്‍ത്ഥിക്കുന്നു. കൂടുതല്‍ അറിയാന്‍ ഈ ബ്ലോഗിലേക്ക് പോയി നോക്കൂ ! ഇവിടെ ക്ലിക്ക് ചെയൂ !

(ത്യശ്ശൂര്‍ ജില്ലയില്‍ നെടുമ്പുര നിവാസി., അബുദാബി-യില്‍ മുമ്പ് ജോലി ! (താന്‍ ആരാണെന്ന് അറിയുന്നതാണ്‌ ഏറ്റവും വലിയ അറിവ്‌ .പക്ഷെ ഇന്ന് അധികപേര്‍ക്കും അതറിയില്ല.. അക്കൂട്ടത്തില്‍ ഈ ഞാനും. - ബ്ലോഗ്ഗര്‍. ) കടപ്പാട് : മൊഴിമുത്തുകള്‍ ബ്ലോഗില്‍ നിനുള്ളവ !

ശൈഖ് രീഫാഈ ;ധന്യ ജീവിതത്തിൽ നിന്നൊരല്പം

* ടാപ്പുകൾ അനാവശ്യമായി തുറന്നിടാതിരിക്കുക * അനാവശ്യമായ വൈദ്യുദി ഉപയോഗം ഒഴിവാക്കുക * സാധാരണ ബൾബുകൾ ഒഴിവാക്കി പകരം സി.എഫ്‌.എൽ ഉപയോഗിക്കുക *കംപ്യൂട്ടറുകൾ ഉപയോഗിക്കാത്ത സമയത്ത്‌ ഓഫ്‌ ചെയ്യുക ** എഡിറ്റ്‌ചെയ്യൂ">





2011, ഏപ്രില്‍ 15, വെള്ളിയാഴ്ച

ജമാദുൽ അവ്വൽ 12 ശൈഖ്‌ രിഫാഈ വഫാത്ത്‌ ദിനം ശൈഖ്‌ അഹ്മദുൽ കബീർ അർരിഫാഈ(ഖ.സി) ആത്മീയ രംഗത്തെ അണയാത്ത ജ്യോതിസ്സാണ്‌. അദ്ദേഹത്തിന്റെ പ്രകീർത്തനങ്ങൾ അയവിറക്കുന്ന കാവ്യമാണ്‌ പ്രസിദ്ധമായ രിഫാഈ മാല. രിഫാഈ ശൈഖിന്റെ പ്രശസ്തമായ പല കാവ്യങ്ങളുടെയും അടിസ്ഥാനത്തിലാണ്‌ ഈ കൃതി രചിച്ചതെന്നു ഗ്രന്ഥകർത്താവ്‌ പറയുന്നുണ്ട്‌. “അവർ ചൊന്ന ബൈതിന്നും തൻബീഹ്‌ തന്നിന്നും അങ്ങനെ സിർറുൽ മക്നൂനിന്നും കണ്ടോവർ” ശൈഖിന്റെ രചനകൾക്കുപുറമെ തൻബീഹ്‌, സിർറുൽ മക്നൂൻ തുടങ്ങിയ കൃതികൾ അവലംബിച്ചാണ്‌ കാവ്യരചന നടത്തിയിട്ടുള്ളതെന്ന്‌ അർഥം. എന്നാൽ ഇവിടെ നാം ഗ്രഹിക്കേണ്ട വസ്തുത, മേൽ മാലയിൽ ഒരിക്കലും ശൈഖന്റെ ജീവിതത്തെ പൂർണമായും അവതരിപ്പിച്ചിട്ടില്ല എന്നതാണ്‌. പാരാവാരം പോലെ കിടക്കുന്ന ആ മഹദ്ജീവിതത്തിൽ നിന്ന്‌ അൽപ്പം മാത്രം കോറിയിടാനേ ഏതൊരു രചയിതാവിനും കഴിയൂ. ഇക്കാര്യം മാല കർത്താവ്‌ തന്നെ ഉണർത്തുന്നുണ്ട്‌. “മേൽമയിൽ തൊപ്പം പറയുന്ന ഞാനിതിൽ മേൽമ പറകിലോ മട്ടില്ല എന്നോവർ” ശരീഅത്തിന്റെ പ്രയോക്താവ്‌ ബഹുവന്ദ്യനായ ശൈഖ്‌ ജീലാനി(റ) ശരീഅത്തിന്റെ ശക്തനായ വക്താവും പ്രയോക്താവുമായിരുന്നുവെന്നാണ്‌ ചരിത്രം. രിഫാഈ മാലയിൽ നിന്നു തന്നെ ഇക്കാര്യം ബോധ്യമാകും. ത്വരീഖത്തിനും ശൈഖിനുമൊന്നും ശരീഅത്തിനോട്‌ വിധേയത്വം ആവശ്യമില്ലെന്ന തെറ്റായ പ്രചാരത്തിനു രിഫാഈ ജീവിതത്തിൽ യാതൊരു വിലയുമില്ല. ശൈഖവർകൾ ജീവിച്ച 105 കൊല്ലവും ശരീഅത്തനുസൃതമായി തന്നെയായിരുന്നു ജീവിതം. അതിന്റെ ഫലമാകട്ടെ തികഞ്ഞ സംതൃപ്തിയോടെ വിയോഗം പൂകാനും അവിടത്തേക്കായി. കവി തന്നെ അതേപ്പറ്റി പറയട്ടെ. ശൈഖ് രീഫാഈ ;ധന്യ ജീവിതത്തിൽ നിന്നൊരല്പം ക്ലിക്ക് ഹിയര്‍ ടോ റീഡ് & ക്ലിക്ക് ഹിയര്‍ ടോ റീഡ് !

അദ്ധ്യായം-68-സൂറത്തുൽ ഖലം-ഭാഗം-03

അള്ളാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്ന സത്യ വിശ്വാസികൾക്ക് പരലോകത്ത് വിഷമം തൊട്ടുതീണ്ടാത്ത പരിപൂർണ്ണ സുഖം മാത്രം ലഭിക്കും.എന്നാണ് അള്ളാഹു പറയുന്നത്. പ്രയാസമനുഭവിച്ചിരുന്ന മുസ്ലിംകളെ പരിഹസിച്ച് ഞങ്ങളാണ് ഈ മുസ്ലിംകളേക്കാൾ അള്ളാഹുവിന്റെ അടുത്ത് സ്വീകാര്യതയുള്ളവർ അത് കൊണ്ടാണ് ഞങ്ങൾക്ക് ധനവും മുസ് ലിംകൾക്ക് ദാരിദ്ര്യവും ലഭിച്ചത് എന്ന് ഖുറൈശി നേതാക്കൾ പറഞ്ഞിരുന്നു അതിന്റെ മറുപടിയാണ് പരലോകത്ത് സത്യവിശ്വാസികൾക്ക് അള്ളാഹു സുഖം മാത്രമുള്ള ആരാമങ്ങൾ നൽകും എന്ന് ഉണർത്തിയത്.പരലോക നന്മയെക്കുറിച്ച് പ്രതിപാദിക്കുന്നത് കേട്ടാൽ ഖുറൈശികൾ പറയും പരലോകത്ത് അങ്ങനെ നേട്ടമുണ്ടെങ്കിൽ അവിടെയും നമുക്ക് തന്നെയാവും നേട്ടം ഏറ്റവും ചുരുങ്ങിയത് അവർക്ക് ലഭിക്കുമ്പോലെയെങ്കിലും നമുക്കും ലഭിക്കും എന്ന് അവർ പറഞ്ഞതിന്റെ മറുപടിയാണ് താഴേ സൂക്തം(ഖുർത്വുബി18/184). കൂടുതല്‍അറിയാന്‍ ബ്ലോഗിലേക്ക് പോയി നോക്കൂ !

എൻഡോസൾഫാൻ നിരോധനം മനുഷ്യരെല്ലാം മരിച്ചു തീർന്നിട്ടാവരുത്‌-കാന്തപുരം

കടപ്പാട്: സുന്നി സന്ദേശം ബ്ലോഗ്‌
കാസർകോട്‌: കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ എൻഡോസൾഫാൻ നിരോധിക്കുകയുള്ളൂവെന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന പ്രധാന മന്ത്രിയെന്ന നിലയിൽ ന്യായമാണെങ്കിലും ആ പഠനം ജനങ്ങളെല്ലാം എൻഡോസൾഫാൻ ബാധിച്ച്‌ മരിച്ചു തീരും വരെ നീട്ടിക്കൊണ്ട്‌ പോകരുതെന്നും കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ എൻഡോസൾഫാൻ അടിയന്തിരമായി നിരോധിക്കാൻ നടപടി സ്വീകരിക്കണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടു. കാസർകോട്‌ പുതിയ ബസ്സ്റ്റാന്റ്പരിസരത്ത്​‍്‌ എൻഡോ സൾഫാൻ വിരുദ്ധ കൂട്ടായ്മയായ ഒപ്പ്‌ മരച്ചോട്ടിൽ ഒപ്പ്‌ ചാർത്തി സംസാരിക്കുകയായിരുന്നു കാന്തപുരം. എൻഡോസൾഫാൻ പോലുള്ള മാരക കീടനാശിനികൾ മനുഷ്യരിലും പ്രകൃതിയിലും ഉഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായ പഠന റിപ്പോർട്ടുകൾ പുറത്ത്‌ വന്നിട്ടും കൃഷി വകുപ്പ്‌ സാങ്കേതികതയിൽ പിടിച്ചു തൂങ്ങുന്നത്‌ ശരിയല്ല. 25ന്‌ ജനീവയിൽ നടക്കുന്ന സ്റ്റോക്ഖോം കൺവെൻഷനിൽ എൻഡോസൾഫാൻ നിരോധനത്തിന്‌ അനുകൂലമായ നിലപാട്‌ സ്വീകരിക്കണം. മനുഷ്യനെയും പ്രകൃതിയേയും കൊന്നു കൊണ്ടുള്ള വികസനമല്ല നമുക്ക്‌ വേണ്ടത്‌. മാരകമായ കീടനാശിനികൾക്കനുകൂലമായി ചില കോണുകളിൽ നിന്നുയരുന്ന ശബ്ദം മനുഷ്യത്വരഹിതമാണ്‌. കൂടുതല്‍ വായിക്കാന്‍ ബ്ലോഗിലേക്ക് സഞ്ചരിക്യൂ !

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത