Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

വെള്ളിയാഴ്‌ച, ജനുവരി 29, 2016

പരിശുദ്ധ ഖുറാൻ ഇറങ്ങിയ ഹിറാ ഗുഹ !!!

വ്യാഴാഴ്‌ച, ജനുവരി 28, 2016

അശ്ലീലത കാണാതിരിക്കാന്‍ !!

1.400 വര്‍ഷം പഴക്കമുള്ള ഖുര്‍ആനുഷെരീഫ് നിങ്ങള്‍ കണ്ടിട്ടുണ്ടോ എല്ലാവരും കണ്ടോളു ??

ചൊവ്വാഴ്ച, ജനുവരി 26, 2016

അത്യാത്ഭുതം ..... വിശുദ്ധ ഖുർആൻ എവിടെ നിന്നും ചോദിച്ചാലും പാരായണം ചെയ്യാൻ കഴിയുക. !!

അത്യാത്ഭുതം .....
വിശുദ്ധ ഖുർആൻ എവിടെ നിന്നും ചോദിച്ചാലും പാരായണം ചെയ്യാൻ കഴിയുക.
ഏത് നിയമം ചോദിച്ചാലും പറയാൻ കഴിയുക.
വാക്കുകളുടെ എണ്ണം പോലും പറയാൻ കഴിയുക.
ഇതിലേറെ എന്താണ് വിശ്വസിക്ക് ഈ ലോകത്ത് വേണ്ടത്....?


Zam Zam water More information ??

1979-ല്‍ സഊദി രാജവംശത്തിലെ നാലാമത്തെ കണ്ണിയായ ഖാലിദ് ബിന്‍ അബ്ദില്‍ അസീസ് സംസം കിണറിനെ കുറിച്ച് ഒരു പഠനം നടത്തുകയുണ്ടായി. കിണര്‍ ശുദ്ധീകരിക്കുകയും സംസമിന്റെ ജലനിരപ്പ് അടിത്തട്ടു വരെ താഴ്ത്തിയതിനു ശേഷം ചുവരുകളില്‍ നിരീക്ഷണം നടത്തുക, കിണര്‍ ശുദ്ധീകരിക്കുക തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ ലക്ഷ്യം. യഹ്‌യാ കോശക് എന്ന പ്രശസ്തനായ എഞ്ചിനീയറായിരുന്നു അതിന്റെ ചുമതല ഏല്പിക്കപ്പെ’ത്. അതിനാല്‍ കിണറ്റിലെ സംസം മുഴുവന്‍ വറ്റിച്ചു കളയാനുതകുന്ന നാല് മോട്ടോര്‍ പമ്പുകള്‍ സജ്ജമാക്കി. മിനുട്ടില്‍ എണ്ണായിരം ലിറ്റര്‍ എന്ന തോതില്‍ നാലു മോട്ടോര്‍ പമ്പുകളും ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. കിണറിന്റെ നിരപ്പില്‍ നിന്ന് 3.23 മീറ്റര്‍ മാത്രം താഴെ നിന്നിരുന്ന ജലനിരപ്പ് 13.39 മീറ്റര്‍ വരെ താഴ്ന്നു. കിണറിലേക്ക് ഉറവകള്‍ ഒഴുകിയെത്തുന്ന നിരപ്പായിരുന്നു അത്. എന്നാല്‍ ജലനിരപ്പ് താഴ്ന്ന് ഈ അളവിലെത്തിയപ്പോഴേക്കും ജലം ഉയര്‍ന്നു പൊങ്ങി. ആ ഭൂനിരപ്പില്‍ നിന്നും കിണറിന്റെ മുഖത്തോട് 3.29 മീറ്റര്‍ അടുത്തെത്തുന്നതു വരെ ഒരിഞ്ച് പോലും വെള്ളം താഴോട്ടിറങ്ങിയില്ല. കിണറിന്റെ വീതി നാലു മീറ്ററാണെന്നും ആഴം പതിനാലു മീറ്ററാണെന്നും കണ്ടെത്തിയെതൊഴിച്ചാല്‍ സംസം കിണര്‍ വറ്റിക്കാനുള്ള ശ്രമം അവിടെ വിഫലമാവുകയായിരുന്നു. സംസം കിണറിന്റെയും പുണ്യതീര്‍ഥത്തിന്റെയും അമാനുഷിക സ്പര്‍ശം അടയാളപ്പെടുത്തുന്ന ഒരു തെളിവായി ഈ സംഭവം ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നു.

മൊത്തം മുപ്പത് മീറ്റര്‍ താഴ്ചയുള്ള സംസം കിണറിന്റെ താഴ് ഭാഗത്ത് 17.2 മീറ്ററോളം ഗ്രാനൈറ്റ് പാറകളാണ്. പാറകളില്ലാത്ത മുകള്‍ഭാഗം 12.8 മീറ്ററോളം പടുത്തുയര്‍ത്തപ്പെട്ട നിലയിലാണ്. കിണറിന്റെ ചുറ്റളവ് എല്ലാ ഭാഗങ്ങളിലും ഒരുപോലെയല്ല.

ഞായറാഴ്‌ച, ജനുവരി 24, 2016

കളിയല്ല ദാമ്പത്യം, ഇതാ വിജയമന്ത്രങ്ങൾ... !!


വേണ്ടായിരുന്നു........!!!


വിവാഹിതരായ സ്ത്രീയും പുരുഷനും ജീവിതത്തിലെപ്പോഴെങ്കിലും പറയാനിടയുള്ള ഒരു വാക്കാണിത്. ഈ വിവാഹജീവിതമേ വേണ്ടായിരുന്നു, വിവാഹത്തിനു മുൻപ് എന്തുരസമായിരുന്നു! ഉത്തരവാദിത്തങ്ങളില്ല, എന്തു ചോദിച്ചാലും വാങ്ങിത്തരുന്ന അച്ഛനമ്മമാരുടെ സ്നേഹത്തിന്റെ ധാരാളിത്തം, കുറ്റപ്പെടുത്തലില്ല, വഴക്കില്ല, കൂട്ടുകാരൊന്നിച്ച് ചിരിച്ചുല്ലസിച്ച് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് കഴിയാം. മൂടിപ്പുതച്ചുകിടന്നുറങ്ങാം , സിനിമ കാണാം, വായിക്കാം , കറങ്ങാം. അതിനൊക്കെ തടസമായൊരു കല്യാണം. വേണ്ടായിരുന്നു അത്.


ഇങ്ങനെ ഉറച്ചുതീരുമാനിക്കാൻ ലോകത്തൊരു മനുഷ്യനും കഴിയില്ല. വിവാഹം ദൈവീകമാണ്. മാമുനിമാരെയും,തോഴിമാരെയും മാൻപേടയെയും മുല്ലവള്ളികളെയും കണ്ടുവളർന്ന ശകുന്തളയും പിതാവിനെ മാത്രം കണ്ടുവളർന്ന ഋശ്യശൃംഗനും പക്ഷേ പ്രായത്തിന്റെ ആവശ്യവും ആകർഷണീയതയും കൊണ്ടാണ് ഇണകളെ കണ്ട് അഭിരമിച്ചത്.പറഞ്ഞാൽ തീരാത്ത ആകർഷണീയതയുണ്ട് ഈ വിവാഹബന്ധത്തിന്. ദൈവം ആദത്തെ ഉറക്കിക്കിടത്തി വാരിയെല്ലിൽനിന്നു ഹവ്വായെ സൃഷ്ടിക്കുന്നു. ജന്മാന്തരങ്ങളുടെ കെട്ടുപാടുകളുള്ള ബന്ധമെന്ന വിശ്വാസം– ഇണയെ എപ്പോഴാ തീരുമാനിക്കപ്പെട്ടിരിക്കുന്നു എന്നർഥം. സ്ത്രീയും പുരുഷനും ചേരുമ്പോൾ മാത്രം പൂർണമാകുന്ന മനുഷ്യജീവിതം.വിവാഹം ആ അർഥത്തിൽ പൂർണതയ്ക്കു വേണ്ടിയുള്ള മനുഷ്യന്റെ അന്വേഷണത്തിന്റെ സമാപ്തി.

ബുധനാഴ്‌ച, ജനുവരി 20, 2016

വർഷങ്ങൾ പഴകമുള്ള ഖുർആൻ പ്രസ്സ് ചെയ്യ്‌ത്‌ നോക്കിയപ്പോൾ കണ്ടത് മക്കയുടെ രൂപ്പം.. !!


ശനിയാഴ്‌ച, ജനുവരി 16, 2016

പൂഴി പണിയെടുക്കുന്ന ബംഗാളിക്ക്‌ഖുര്‍ആനിലെ മുപ്പത്‌ ജൂസും മനപാഠമാണ്‌ !!

വ്യാഴാഴ്‌ച, ജനുവരി 14, 2016

U A E ഗവൺമെന്റിന്റെ സാംസ്‌കാരിക വകുപ്പ് അബുദാബി നാഷണൽ തിയേറ്ററിൽ സംഘടിപ്പിച്ച ജാഇസത്തുൽ ബുർദ !!

ശനിയാഴ്‌ച, ജനുവരി 09, 2016

ഈത്തപഴം, മുന്തിരി, അത്തിപഴംഎന്നിവയുടെ ഗുണങ്ങൾ !!

രോഗങ്ങൾ ശിഫയാകാൻ റസൂൽ (സ) പഠിപ്പിച്ച ദുആ..!!

വ്യാഴാഴ്‌ച, ജനുവരി 07, 2016

മുഹമ്മദ് നബി (സ) അലി (റ) വിനു പറഞ്ഞുകൊടുത്ത ഉപദേശങ്ങള്‍ ??


1. സുബഹിക്കും സൂര്യോദയത്തിനുമിടയില്‍ ഉറങ്ങരുത്. അസറിനും മഗ്രിബിനുമിടയിലും ഉറങ്ങരുത്. മഗ്രിബിനും ഇഷാക്കുമിടയിലും ഉറങ്ങരുത്.
2. പിശുക്കന്മാരായ ആളുകളുടെ കൂടെ ഇരിക്കുന്നത് ഒഴിവാക്കുക.
3. ഇരിക്കുന്ന ആളുകളുടെ ഇടയില്‍ ഉറങ്ങരുത്.
4. ഇടതു കൈ കൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യരുത്.
5.പല്ലുകളുടെ ഇടയില്‍ നിന്ന് പുറത്തെടുത്ത ഭക്ഷണം തിന്നരുത്.
6. വിരലുകളുടെ കെനുപ്പുകള്‍ പൊട്ടിക്കരുത്.
7. രാത്രിയില്‍ കന്നാടിയില്‍ നോക്കരുത്.
8. നമസ്കരിക്കുമ്പോള്‍ ആകാശത്തേക്ക് നോക്കരുത്.
9. വിസര്‍ജ്യ സ്ഥലത്ത് തുപ്പരുത്.
10. പല്ലുകള്‍ കരി കൊണ്ട് വൃത്തിയാക്കരുത്.
11. ഇരിക്കുക പിന്നെ ട്രൗസറുകള്‍ അണിയുക.
12.പല്ല് കൊണ്ട് ഉറപ്പുള്ളസാധനങ്ങള്‍ കടിച്ചു പൊട്ടിക്കരുത്.
13. ഭക്ഷണം ചൂടുണ്ടെങ്കില്‍ അതിലേക്കു ഊതരുത്.
14. മറ്റുള്ളവരുടെ പാഴ്ച്ചകകളിലേക്ക് നോക്കരുത്.
15.ബാങ്കിന്റെയും ഇകാമാത്തിന്റെയും ഇടയില്‍ സംസാരിക്കരുത്.
16. വിസര്‍ജ്യ സ്ഥലത്ത് വെച്ച് സംസാരിക്കരുത്.
17.നിന്റെ സുഹൃത്തുകളെ പറ്റി കഥകള്‍ പറയരുത്.
18. നിന്റെ സുഹൃത്തുകളെ നീ ദേഷ്യപ്പെടുത്തരുത്.
19. നടക്കുമ്പോള്‍ പിന്നിലേക്ക്‌ തുടര്‍ച്ചയായി തിരിഞ്ഞു നോക്കരുത്.
20. നടക്കുമ്പോള്‍ കാലുകളുടെ അടയാളം പതിക്കരുത്.
21. സുഹൃത്തുക്കളെ പറ്റി സംശയാലു ആകരുത്.
22. ഒരിക്കലും കളവു പറയരുത്.
23. മണത്തു നോക്കി ഭക്ഷിക്കരുത്.
24. മറ്റുള്ളവര്‍ക്ക് മനസ്സിലാവുന്ന വിധത്തില്‍ വ്യക്തമായി സംസാരിക്കുക.
25. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കുക.
26.സ്വയം തീരുമാനമെടുക്കരുത്, അറിവുള്ളവരോട് ചോദിക്കുക.
27.സ്വയം ആത്മാഭിമാനം കൊള്ളരുത്.
28. നിന്റെ ഭക്ഷണത്തെ പറ്റി ഒരിക്കലും ദുഖിക്കരുത്.
29. സ്വയം വീമ്പ് പറയരുത്.
30. പിച്ചക്കാരെ പിന്തുടരരുത് / വിരട്ടരുത്.
31. അധിധികളെ നന്നായി നല്ല മനസ്സോടെ സല്കരിക്കുക.
32. ദാരിദ്യമായിരിക്കുമ്പോള്‍ ക്ഷമയുള്ളവനായിരിക്കുക.
33. നല്ല കാര്യങ്ങള്‍ക്ക് സഹായിക്കുക.
34.നിന്റെ തെറ്റുകളെ പറ്റി ചിന്തിക്കുക, പശ്ചാത്തപിക്കുക.
35. നിന്നോട് തെറ്റ് ചെയ്തവരോട് നീ നല്ലത് ചെയ്യുക.
36.നിനക്ക് ഉള്ളത് കൊണ്ട് ത്രിപ്ടിപ്പെടുക.
37. അധികം ഉറങ്ങരുത്, അത് ഓര്‍മക്കേടിന് കാരണമാവും,
38. ഒരു ദിവസം നൂറു പ്രവശ്യമെന്കിലും പാശ്ചതാപിക്കുക.
39. ഇരുട്ടത്ത് ഭക്ഷണം കഴിക്കരുത്.
40. വായ നിറയെ ഇട്ടു ഭക്ഷിക്കരുത്.

ബുധനാഴ്‌ച, ജനുവരി 06, 2016

നാം ഖുര്‍ആന്‍ എടുക്കുമ്പോള്‍ പിശാച് വിറക്കുന്നു.ഖുര്‍ആന്‍ തുറക്കുമ്പോള്‍..........................?

ഒരാൾ വൃത്തിയുള്ള വസ്ത്രം ധരിച്ചു പ്രഭാത നമസ്ക്കാരത്തിനായി അതിരാവിലെ പള്ളിയിലേക്ക് പുറപ്പെട്ടു. വഴിക്ക് വെച്ച് കാല്‍ വഴുതി അയാള്‍ താഴെ വീണു. വീട്ടില്‍ തിരികെ പോയി വസ്ത്രത്തിലെ ചളി കഴുകി വൃത്തിയാക്കി അയാള്‍ വീണ്ടും പള്ളിയിലേക്ക് നടന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ വീണ്ടും ചളിയില്‍ വഴുതി അയാള്‍ താഴെ വീണു. വീട്ടില്‍ പോയി ഒരിക്കല്‍ കൂടി വസ്ത്രം മാറ്റി ശരീരം വൃത്തിയാക്കി പിന്നെയും പള്ളിയിലേക്ക് നടന്നു. മൂന്നാം തവണ പള്ളിയിലേക്കുള്ള യാത്രയില്‍ അയാള്‍ തെന്നി വീണ സ്ഥലത്ത് ഒരാള്‍ ഒരു വിളക്കുമായി നില്‍പ്പുണ്ടായിരുന്നു. അതിനെ കുറിച്ച് തിരക്കിയപ്പോള്‍ അപരിചിതന്‍ പറഞ്ഞു താങ്കള്‍ രണ്ടു തവണ ഇവിടെ വീഴുന്നത് ഞാന്‍ കണ്ടിരുന്നു. മൂന്നാമതും വീഴാതിരിക്കാന്‍ ഒരു വിളക്ക് കൊണ്ട് വന്നതാണ്‌. അപരിചിതനോട് നന്ദി പറഞ്ഞു രണ്ടുപേരും പള്ളിയിലേക്ക് പോയി. പള്ളിയില്‍ പ്രവേശിക്കാതെ പുറത്തു നിന്ന അപരിചിതനോട് പലവട്ടം നമസ്ക്കരിക്കാന്‍ അകത്തേക്ക് ക്ഷണിച്ചെങ്കിലും അയാള്‍ വിസമ്മതിച്ചു പുറത്തു തന്നെ നിന്നു. ഒടുവില്‍ നിര്‍ബന്ധിച്ചപ്പോള്‍ അയാള്‍ പറഞ്ഞു. എനിക്ക് അകത്തു പ്രവേശിക്കാന്‍ കഴിയില്ല . ഞാന്‍ പിശാചാണ്. ഇത് കേട്ട് വിശ്വാസി അമ്പരന്നു പോയി. ശൈത്താന്‍ കഥ വിവരിച്ചു. താങ്കള്‍ ആദ്യ തവണ വീഴുകയും വീട്ടിലേക്കു മടങ്ങി പോയി വസ്ത്രം മാറി തിരിച്ചു വരികയും ചെയ്തപ്പോള്‍ താങ്കളുടെ സകല പാപങ്ങളും അല്ലാഹു പൊറുത്തു തന്നു. താങ്കള്‍ രണ്ടാമത് വീഴുകയും അത് താങ്കളെ വീട്ടില്‍ നില്‍ക്കാന്‍ പ്രേരിപ്പിക്കാതിരിക്കയും വീണ്ടും വസ്ത്രം മാറി ശരീരം വൃത്തിയാക്കി പള്ളിയിലേക്ക് തപ്പി തടഞ്ഞു വരികയും ചെയ്തപ്പോള്‍ താങ്കളുടെ ഉറ്റവരുടെ പാപങ്ങളും അല്ലാഹു പൊറുത്തു തന്നു. മൂന്നാമത്തെ തവണയും താങ്കള്‍ വെളിച്ചം ഇല്ലാത്തതിനാല്‍ വീഴുകയും അങ്ങിനെ തിരികെ പോയി വീണ്ടും പള്ളിയില്‍ വരികയും ചെയ്തിരുന്നെങ്കില്‍ ഒരു പക്ഷെ സകല മനുഷ്യരുടെയും പാപങ്ങള്‍ അല്ലാഹു പൊറുത്തു കൊടുക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. അത് ഒഴിവാക്കാനാണ് ഞാന്‍ താങ്കള്‍ക്ക് വെളിച്ചം കാണിച്ചു തന്നത്. നിസ്വാര്‍ത്ഥമായ പ്രവര്‍ത്തിയില്‍ അല്ലാഹു എത്ര മാത്രം അനുഗ്രഹം ചൊരിയുന്നുണ്ട് എന്ന് നാം അറിയാതെ പോകുന്നു. നാം ഖുര്‍ആന്‍ എടുക്കുമ്പോള്‍ പിശാച് വിറക്കുന്നു.ഖുര്‍ആന്‍ തുറക്കുമ്പോള്‍ പിശാച് നിരാശയോടെ അകലുന്നു. ഖുര്‍ആന്‍ ഓതുമ്പോള്‍ പിശാച് കോപിതനായി ഓടിമറയുന്നു.
ഇത് ഫോര്‍വേഡ്‌ ചെയ്യുക
''ഒരു നന്മ അറിയിച്ചു കൊടുക്കുന്നവന്‍ ആ നന്മ ചെയ്യുന്നവനെ പോലെയാണ്....

ശനിയാഴ്‌ച, ജനുവരി 02, 2016

മാഷാഅള്ളാ - ഇതാണ് റായാലിറ്റിഷോ !!

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത