ഉറക്കം
ഒരു പകലിൽ രണ്ട് ഉറക്കം കറാഹത്തായതിനാൽ മധ്യാഹ്നത്തിനു മുമ്പ് ഉറങ്ങിയവർക്ക് ഈ സമയത്ത് ഉറക്കം കറാഹത്താണ്. (ഇഹ്യാ: 1/350).
*അസ്റ് മുതൽ സൂര്യൻ മഞ്ഞ നിറമാകുന്നത് വരെ*
ഇമാം ഗസ്സാലി (റ) പറയുന്നു: അല്ലാഹു ‘അസ്‌റിൻ്റെ സമയമാണെ സത്യം’ എന്നു പറഞ്ഞത് സായാഹ്നത്തെ ഉദ്ദേശിച്ചാണ്. മാത്രമല്ല അല്ലാഹു പറഞ്ഞ ‘അശിയ്യൻ’ എന്നതിൻ്റെ ബിൽഅശിയ്യി വൽ ഇശ്റാഖ് എന്നതിലെ അശിയ്യ് (സായാഹ്ന വേള) എന്നതിൻ്റെ വിവക്ഷ ഇതുതന്നെയാണ് (ഇഹ്യാ: 1/308).
അസ്‌റിൻ്റെ ബാങ്ക് വിളിച്ചു കഴിഞ്ഞാൽ ഇഖാമത്തിന് മുമ്പ് നബി(സ) നാലു റക്അത്ത് നിസ്കരിക്കാറുണ്ടായിരുന്നു. അവക്കിടയിൽ (രണ്ട് റക്അത്തിനു ശേഷം) സലാം ചൊല്ലിയിരുന്നു. സമീപസ്ഥരായ മലക്കുകൾക്കും അവരോടനുഗമിക്കുന്ന മുസ്‌ലിം, മുഅ്മിനുകൾക്കുമാണ് നബി(സ) സലാം ചൊല്ലിയിരുന്നത്. (തുർമുദി)
നബി(സ) ഇങ്ങനെ പ്രാർത്ഥിച്ചു: “അസ്‌റിനു മുമ്പ് നാലു റക്അത്ത് നിസ്കരിക്കുന്നവരിൽ അല്ലാഹു കാരുണ്യം ചൊരിയട്ടെ.”
ശേഷം അസ്റ് മേൽപറഞ്ഞ ചിട്ടയോടെ ജമാഅത്തായി നിസ്കരിക്കണം. അതിനു ശേഷം നിസ്കാരം വിലക്കപ്പെട്ടതിനാൽ ചിന്തിച്ചും അർത്ഥം ഗ്രഹിച്ചും ഖുർആൻ ഓതണം. അതിൽ ദിക്റ്, പ്രാർത്ഥന, ചിന്ത എന്നിവ ഉൾക്കൊള്ളുന്നുണ്ട്. (ഇഹ്‌യ: 1/308)
*സൂര്യൻ മഞ്ഞ നിറമായതുമുതൽ അസ്തമയം വരെ*
ഈ സമയം പ്രഭാതം മുതൽ സൂര്യോദയം വരെയുള്ള സമയത്തിനു സമാനമാണ്. ഉദയത്തിനു മുമ്പെന്നപ്പോലയാണല്ലോ അസ്തമയത്തിനുമുമ്പുള്ള സമയവും.
രാവിലെയും വൈകുന്നേരവും അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുക. (അർറൂം 17) എന്നതുകൊണ്ടുള്ള വിവക്ഷയാണിത്.
പകലിന്റെ അറ്റങ്ങളിൽ താങ്കൾ തസ്ബീഹ് ചൊല്ലുക. (ത്വാഹാ: 130) എന്നതിലെ പകലിന്റെ രണ്ടാമത്തെ അറ്റം കൊണ്ടുള്ള വിവക്ഷയും ഇതുതന്നെയാണ്.
ഹസനുൽ ബസരി(റ) പറയുന്നു: "പ്രഭാതത്തെക്കാൾ സായാഹ്നത്തിനായിരുന്നു പുണ്യാത്മാക്കൾ കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്."
പൂർവസൂരികളിലൊരാൾ പറയുന്നു: "അവർ പ്രഭാതത്തെ ഭൗതിക കാര്യങ്ങൾക്കും സായാഹ്നത്തെ പാരത്രിക കാര്യങ്ങൾക്കും നിശ്ചയിച്ചിരിക്കുന്നു." (ഇഹ്‌യ: 1/309).
വൈകുന്നേരമായാൽ നബി(സ)
أَللّٰهُمَّ بِكَ أَمْسَيْنَا وَبِكَ أَصْبَحْنَا وَبِكَ نَحْيَى وَبِكَ نَمُوتُ وَإِلَيْكَ النُّشُورُ (أبو دود 5068)
أَمْسَيْنَا وَأَمْسَى الْمُلْكُ لِلهِ وَالْحَمْدُ للهِ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ، رَبِّ أَسْأَلُكَ خَيْرَ مَا فِي هَذِهِ اللَّيْلَةِ وَخَيْرَ مَا بَعْدَهَا وَأَعُوذُ بِكَ مِنْ شَرِّ مَا فِي هَذِهِ اللَّيْلَةِ وَشَرِّ مَا بَعْدَهَا رَبِّ أَعُوذُ بِكَ مِنَ الْكَسَلِ وَسُوءِ الْكِبَرِ أَعُوذُ بِكَ مِنْ عَذَابِ النَّارِ وَعَذَابِ الْقَبْرِ (مسلم 2729)
أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ (ابن السني)
3 مرات
سْمِ اللهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ (ابو داود 5588)
നിർദ്ദേശിച്ച ധാരാളം ദിക്റുകളുണ്ട്. കഴിവിതും അത് പാരായണം ചെയ്യുക. കൂടുതൽ ദിക്റുകൾക്ക് അദ്കാറുന്നവവി) കാണുക.
പാപമോചനപ്രാർത്ഥനകൾ വർദ്ധിപ്പിക്കുക. അല്ലാഹു പറഞ്ഞു: “വൈകുന്നേരവും രാവിലെയും നിന്റെ പാപം പൊറുക്കാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുക. നിന്റെ റബ്ബിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ വാഴ്ത്തുക” (ഗാഫിർ 55) എന്ന സൂക്തത്തിൽ നിന്ന് ഇതുമനസ്സിലാക്കാം.
ഖുർആനിൽ പരാമർശിച്ച അല്ലാഹുവിന്റെ നാമങ്ങൾ ഉപയോഗിച്ച് പാപമോചനം നടത്തലാണ് ഏറ്റവും ഉത്തമം.
اَسْتَغْفِرُ اللهَ إِنَّهُ كَانَ غَفَّارًا اَسْتَغْفِرُ اللهَ إِنَّهُ كَا تَوَّابًا رَبِّ اغْفِرْ وَارْحَمْ وَأَنْتَ خَيْرُ الرَّاحِمِينَ فَاغْفِرْ لَنَا وَارْحَمْنَا وَأَنْتَ خَيْرُ الرَّاحِمِينَ فَاغْفِرْ لَنَا وَارْحَمْنَا وَأَنْتَ خَيْرُ الْغَافِرِينَ
എന്നിവ ഖുർആനിൽ വന്ന ഇസ്തിഗ്ഫാറുകളാണ്.
സൂര്യാസ്തമയത്തിനു മുമ്പ് ‘വശംസി വളുഹാഹാ’, ‘വല്ലൈലി ഇദാ യഗ്ശാ’, ‘മുഅവ്വദതൈനി’ എന്നിവ ഓതൽ സുന്നത്താണ്. അസ്തമനത്തോടെ പകലിലെ വിർദുകൾ അവസാനിച്ചു. അപ്പോൾ അതുവരെയുള്ള സ്ഥിതിഗതികൾ പരിശോധിച്ച് ആത്മവിചാരണ നടത്തണം. (ഇതോടെ ഒരു ദിവസം പൂർത്തിയായി).
കഴിഞ്ഞ ദിവസത്തേക്കാൾ കൂടുതൽ നന്മയൊന്നും ചെയ്യാതെയാണ് ഈ ദിവസം കഴിഞ്ഞുപോയതെങ്കിൽ അത് നഷ്ടം തന്നെയാണ്. ഇന്നലത്തേക്കാളും തിന്മ കൂടുതലാണെങ്കിൽ അയാൾ ശപിക്കപ്പെട്ടവനാണ്.
പകൽ മുഴുവൻ നന്മചെയ്യാൻ കഴിഞ്ഞിട്ടുള്ളവർക്ക് സന്തോഷമുണ്ടാകും. അതിനുള്ള സൗഭാഗ്യം ലഭിച്ചതിന് അല്ലാഹുവിനോട് നന്ദികാണിക്കണം. അല്ലാഹു തൗഫീഖ് നൽകട്ടെ.
