ബുധനാഴ്‌ച, ഫെബ്രുവരി 22, 2012

ഖുര്‍ആന്‍ കത്തിച്ച സംഭവം; അഫ്ഘാനിസ്ഥാനില്‍ പ്രതിഷേധം !!

µÞÌâZ: ÕßçÆÖ ææØÈßµV ¶áV¦X µJß‚áæÕK dÉºÞøÃæJ Äá¿VKá Äá¿V‚ÏÞÏ øIÞ¢ ÆßÕØÕᢠ¥Ëí·ÞÈߨíÅÞÈßW dÉÄßç×Ç¢. ¦ÏßøAÃAßÈí ¦{áµZ dÉçfÞÍJßW ÉæC¿áJá. æÉÞÜàØßÈᢠØáøfÞ ©çÆcÞ·ØíÅVAᢠçÈæø µæˆùßEá. ÄÜØíÅÞÈÎÞÏ µÞÌâ{ßW dÉÄßç×Ç dɵ¿ÈBZ È¿Jß. µÞùáµZAá çÈæøÏᢠµçÜïùáIÞÏß. dÉÇÞÈ çùÞÁáµZ ©ÉçøÞÇß‚á.dÉÄßç×ÇAÞV ¼ÜÞÆÞÌÞÆßW ÄÞÜßÌÞX çÈÄÞÕí Îሠ©ÎùßæÈ ¥ÈáµâÜß‚í ÎádÆÞÕÞµc¢ Õß{ß‚á. ¦{áµæ{ Éßøß‚á Õß¿ÞX æÉÞÜàØí æÕ¿ßÕ‚ÄÞÏᢠùßçMÞVGáµZ ©Ií. ¥dµÎØ¢ÍÕBZ ¥Çßµ¢ ùßçMÞVGí æº‡æM¿ÞJ æÙùÞGßÜᢠdÉÄßç×Ç dɵ¿ÈBZ ¥øçBùß.  ÌXd·ÞÎᑚ ÈÞçxÞ çÕcÞÎÄÞÕ{JßÈá ØÎàÉÎÞÃá µJßÏ ÈßÜÏßW ¶áV¦X µæIJßÏÄí.

ഹാജിമാരുടെ താമസം: ഇത്തവണ ഗ്രീന്‍ കാറ്റഗറി മാത്രം; ദൂരപരിധി 1500മീറ്ററാക്കി

ജിദ്ദ:  ഹാജിമാരുടെ താമസ സൗകര്യത്തിന്‍െറ കാര്യത്തില്‍ അന്തിമ തീരുമാനമായി. ഹറമിന് സമീപം ഗ്രീന്‍ കാറ്റഗറി മാത്രമേ ഉണ്ടാവൂ. മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന വൈറ്റ് കാറ്റഗറി പൂര്‍ണമായും എടുത്തുകളഞ്ഞു. ഹറമില്‍ നിന്ന് ഒന്നര കി.മീറ്റര്‍ ദൂരം വരെയായിരിക്കും ഗ്രീന്‍ കാറ്റഗറിയുടെ ദൂരപരിധി. മുമ്പ് 1200മീറ്റര്‍ വരെയായിരുന്നു ഇത്.  വിവിധ ദൂരപരിധിക്കുള്ളില്‍ താമസിക്കുന്നവരില്‍നിന്ന് ഏകീകൃത ചാര്‍ജ് ഈടാക്കുന്നതിലെ നീതികേട് കഴിഞ്ഞവര്‍ഷം തന്നെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
കഴിഞ്ഞ മാസം ദല്‍ഹിയില്‍ ചേര്‍ന്ന ഹജ്ജ് അവലോകന യോഗത്തില്‍ ഈ വിഷയത്തില്‍ മുന്നോട്ടുവെച്ച നിര്‍ദേശം രണ്ടാഴ്ച മുമ്പ് ജിദ്ദയില്‍ ചേര്‍ന്ന  ഉന്നത തല യോഗം സവിസ്തരം ചര്‍ച്ച ചെയ്തിരുന്നു. വിദേശകാര്യ സെക്രട്ടറി, സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അടക്കമുള്ള ഹജ്ജ് മിഷന്‍ സാരഥികള്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി നേതൃത്വം എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ വൈറ്റ് കാറ്റഗറി എടുത്തുകളയുന്നതോടെ ഉണ്ടാവുന്ന പ്രയാസങ്ങളാണ് കാര്യമായും ചര്‍ച്ചക്ക് വന്നത്. അവസാനം കേന്ദ്ര വിദേശകാര്യമന്ത്രിയുടെ അന്തിമ തീര്‍പ്പിനായി വിഷയം വിടുകയാണത്രെ ഉണ്ടായത്.  വൈറ്റ് കാറ്റഗറി ഒഴിവാക്കുകയും ഗ്രീന്‍ കാറ്റഗറിയുടെ ദൂര പരിധി കൂട്ടുകയും ചെയ്തതോടെ അതനുസരിച്ച് കെട്ടിടങ്ങള്‍ വാടക്ക് എടുക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. പത്രങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ഈ മാസം 15ന്  പ്രസിദ്ധീകരിക്കുകയുണ്ടായി. ഫെബ്രുവരി 25തൊട്ട് മുതവ്വിഫുമാര്‍, കെട്ടിട ഉടമകള്‍, കെട്ടിടങ്ങള്‍ വാടകക്ക് നല്‍കുന്ന അംഗീകൃത ഗ്രൂപ്പുകള്‍ എന്നിവരില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങും.
കഴിഞ്ഞ വര്‍ഷം 52,000ഹാജിമാരെയാണ് ഗ്രീന്‍ വിഭാഗത്തില്‍ താമസിപ്പിച്ചത്. വൈറ്റ് വിഭാഗത്തില്‍ 14,000പേരേയും. അതുകൊണ്ട് തന്നെ ഇത്തവണ 60,000-65,000പേര്‍ക്കെങ്കിലും ഹറമിന് സമീപം താമസ സൗകര്യം കണ്ടത്തെുകയാണ് ലക്ഷ്യമെന്ന് ഹജ്ജ് കോണ്‍സല്‍ ബി.എസ് മുബാറക്ക് ‘ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു. അല്ലാത്ത പക്ഷം കൂടുതല്‍ പേരെ ഹറമില്‍നിന്ന് ഏഴുകി.മീറ്റര്‍ അകലെ അസീസിയയില്‍ താമസിപ്പിക്കേണ്ടിവരും. പോയ വര്‍ഷം 61,000ഹാജിമാരെയാണ് അസീസിയില്‍ താമസിപ്പിച്ചത്. തരക്കേടില്ലാത്ത കെട്ടിടം അവിടെ ലഭ്യമാണെങ്കിലും ഹറമിലേക്കും തിരിച്ചുമുള്ള വാഹനഗതാഗതം വലിയൊരു സാഹസം തന്നെയാണ്്. പ്രായമായവര്‍ക്കും രോഗികള്‍ക്കും അസീസിയയില്‍നിന്നുള്ള യാത്ര ക്ളേശകരമാണെന്ന കാര്യം ഹജ്ജ് മിഷന്‍ വൃത്തങ്ങള്‍ തന്നെ സമ്മതിക്കുന്നു.ഹറമിന് സമീപം കെട്ടിടങ്ങള്‍ കണ്ടത്തെുക കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഹാജിമാരെ താമസിപ്പിച്ച ഒട്ടനവധി കെട്ടിടങ്ങള്‍ ഹറം വികസനത്തിനായി പൊളിച്ചുകൊണ്ടിരിക്കയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 60,000 ഹാജിമാരുടെ താമസസൗകര്യമെങ്കിലും ഇപ്പോള്‍ ഹറമിന്‍െറ പരിസരത്ത് നഷ്ടമായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതു മനസ്സിലാക്കി കെട്ടിട ഉടമകള്‍ വാടക കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. മാത്രമല്ല;  ഏറ്റവും കൂടുതല്‍ ഹാജിമാരെ കൊണ്ടുവരുന്ന ഇന്തോനേഷ്യയും പാകിസ്താനും ഒരു മാസം മുമ്പേ കെട്ടിടങ്ങള്‍ കണ്ടത്തൊന്‍ പരക്കം പാച്ചില്‍ തുടങ്ങിയിരിക്കയാണ്. ഇന്ത്യന്‍ ഹാജിമാരില്‍ അരലക്ഷം പേര്‍ക്കെങ്കിലും ഇത്തവണ ഹറമിന് സമീപം അക്കമഡേഷന്‍ ലഭിക്കുകയാണെങ്കില്‍ വലിയ ഭാഗ്യമായിരിക്കും. ഇന്ത്യ വിപണിയിലിറങ്ങുമ്പോഴേക്കും കുറെ നല്ല കെട്ടിടങ്ങള്‍ മറ്റു രാജ്യങ്ങള്‍ കൈവശപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ടാവുമെന്നാണ് മുന്‍കാല അനുഭവം.

ശനിയാഴ്‌ച, ഫെബ്രുവരി 18, 2012

മുഹമ്മദ് നബിയുടെ (SAW) വാക്കുകള്‍ !!

  • സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.
  • ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.
  • ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.
  • അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
  • നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്‍ല്‍കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.
  • ദരിദ്രന് ന്‍ല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും ബന്ധം ചേര്‍ത്തതിന്റെതും.
  • മതം ഗുണകാഷയാകുന്നു.
  • മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.
  • കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പ്പെട്ടവനല്ല.
  • വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
  • വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം.
  • ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പരയരുത്.
  • നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
  • നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.
  • നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.
  • മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.
  • നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.
  • ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം.
  • ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.
  • പരസ്പരം കരാറുകള്‍ പലിക്കണം.
  • അതിഥികളെ ആദരിക്കണം.
  • അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
  • ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്..
  • തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.
  • വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍.
  • അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക.
  • ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല.
  • മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.
  • നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.
  • ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.
  • നിങ്ങള്‍ കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും
  • സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.
  • ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖ പ്രസന്നയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും.
  • ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗ രാജ്യത്തേക്കടുപ്പിക്കും.
  • അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
  • സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്..
  • ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.
  • ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേര്‍ക്കുന്നതിനുമാണ്.
  • മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്.
  • കോപം വന്നാല്‍ മൌനം പാലിക്കുക.
  • നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്....
  • മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണയമുണ്ട്.
  • നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക.
  • നിങ്ങള്‍ക്ക് ള്‍ഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദി കേടാണ്.
  • മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
  • ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.
  • തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും.
  • കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ച് കൊടുക്കരുത്.
  • ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
  • മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.
  • കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു
  • പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും.
  • മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം.
  • സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല.
  • പ്രഭാത പ്രാര്‍ത്ഥന ക്ഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്. 
  • (courtesy: http://bayangarabittugal.blogspot.in/search/label/%E0%B4%88%E0%B4%A6%E0%B5%8D%E2%80%8C%20%E0%B4%9A%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D_



--

ഹദീസ് ഗവേഷണം: മലബാര്‍ രീതിശാസ്ത്രവുമായി മലയാളി !!

പേരിനൊപ്പം മലബാറുകാരന്‍ എന്നെഴുതിവെച്ചിട്ടും ഡോ. ഹംസ അബ്ദുല്ല എന്ന് കേട്ടാല്‍ മലയാളികള്‍ കൈമലര്‍ത്തും. പക്ഷേ ഈ ചോദ്യം അറബിയറിയുന്ന ഏതെങ്കിലും രാജ്യത്താണെങ്കില്‍ കേള്‍ക്കുന്നവര്‍ എഴുന്നേറ്റ് നിന്നാദരിക്കും. അത്രമേല്‍ മുസ്ലിം ലോകം അറിയുന്ന പണ്ഡിതനാണ് കണ്ണൂര്‍ സ്വദേശി ഡോ. ഹംസ അബ്ദുല്ല മലബാരി. ഇദ്ദേഹത്തിന്‍െറ പുസ്തകങ്ങളെ ആസ്പദമാക്കി മാത്രം അറബിയില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. നാല് പതിറ്റാണ്ടോടടുത്ത വിദേശവാസത്താല്‍ ജന്മനാട്ടില്‍ അപരിചിതനായ ഹംസ കേരള സര്‍വകലാശാല അറബിക് വിഭാഗം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഹദീസ് സെമിനാറില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ച തിരുവനന്തപുരത്തത്തെിയിരുന്നു.
ഹദീസ് ഗവേഷണത്തില്‍ ലോകം അംഗീകരിച്ച പണ്ഡിതനാണിദ്ദേഹം. ഹദീസ് നിരൂപണ മേഖലയില്‍ പൂര്‍വകാല പണ്ഡിതരുടേതടക്കം പഠനങ്ങളെയും ഗവേഷണങ്ങളെയും വിമര്‍ശവിധേയമാക്കിയാണ് ഇദ്ദേഹം ശ്രദ്ധേയനായത്. ഹദീസ് നിരൂപണ ശാഖയില്‍ മന്‍ഹജുല്‍ മലൈബാരി (മലബാരി രീതിശാസ്ത്രം) എന്നറിയപ്പെടുന്ന ഗവേഷണ രീതിതന്നെ അദ്ദേഹം വികസിപ്പിച്ചു. ഹംസയുടെ പഠനങ്ങളെ എതിര്‍ത്തും അനുകൂലിച്ചും പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍ നിരവധി. പ്രമുഖ സൗദി പണ്ഡിതന്‍ സഹ്റാനി മാത്രം രണ്ട് പുസ്തകങ്ങള്‍ രചിച്ചു. ബുഖാരി, മുസ്ലിം പോലുള്ളവരെക്കുറിച്ച പഠനങ്ങള്‍ വിമര്‍ശാത്മക വിശകലനത്തിന് വിധേയമാക്കിയത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
കണ്ണൂര്‍ തളിപ്പറമ്പിനടുത്ത് പട്ടുവത്ത് 1952ല്‍ ജനിച്ച ഹംസ  വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍നിന്ന് ബിരുദമെടുത്തശേഷം 1975ല്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റിയില്‍ ഉപരിപഠനത്തിനായി കേരളം വിട്ടതാണ്. കൈറോയില്‍നിന്ന് മക്കയിലെ ഉമ്മുല്‍ഖുറാ യൂനിവേഴ്സിറ്റിയിലത്തെിയ ഹംസ അവിടെ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. 500 വര്‍ഷത്തിലേറെ പഴക്കമുള്ള ഹദീസ് ഗ്രന്ഥങ്ങളുടെ കൈയെഴുത്ത് ഗ്രന്ഥങ്ങളും അപ്രകാശിത പുസ്തകങ്ങളും നിരൂപണവിധേയമാക്കി നടത്തിയ പഠനത്തിനായിരുന്നു ഡോക്ടറേറ്റ്.24 വര്‍ഷമായി വിവിധ സര്‍വകലാശാലകളില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുന്നു. 2000 മുതല്‍ ദുബൈയിലെ കോളജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ആന്‍ഡ് അറബിക്കില്‍ ഇസ്ലാമിക പഠനവിഭാഗം തലവനാണ്. ലോക ഹദീസ് ഗവേഷണ രംഗത്ത് ആധികാരികമായി പരിഗണിക്കപ്പെടുന്ന ദുബൈ അന്താരാഷ്ട്ര ഹദീസ് സെമിനാറിന്‍െറ സെക്രട്ടറി ജനറലാണ്. അറബിയില്‍ പത്തോളം പുസ്തകങ്ങളും നിരവധി ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എട്ട് സര്‍വകലാശാലകളുടെ ഗവേഷണ മൂല്യനിര്‍ണയ സമിതിയില്‍ അംഗമായ ഹംസ അബ്ദുല്ലയുടെ പുസ്തകങ്ങള്‍ വിവിധ സര്‍വകലാശാലകളില്‍ ബിരുദാനന്തര ബിരുദത്തിന് പഠിപ്പിക്കുന്നുമുണ്ട്.
(courtesy:madhyamam.com)

വ്യാഴാഴ്‌ച, ഫെബ്രുവരി 16, 2012

മുസ്ലീങ്ങള്‍ സ്ഥലം വാങ്ങുന്നതിന് വിലക്ക് !!

ഭാവനഗര്‍: ഹിന്ദു ഭൂരിപക്ഷമുള്ള പ്രദേശത്തെ സ്ഥലമോ കെട്ടിടങ്ങളോ മുസ്ലീങ്ങള്‍ക്കു വില്‍ക്കുന്നതിനെ 
സംഘപരിവാരസംഘടനകള്‍ വിലക്കുന്നതായി പരാതി.ആറുമാസം മുമ്പ് ഭാവനഗറിലെ 
ക്രെസന്റ് സര്‍ക്കിളിലുള്ള ചൈതന്യ എന്ന ബംഗ്ലാവ് വില്‍ക്കാന്‍ വേണ്ടി ഒരു ഡോക്ടര്‍ ശ്രമിച്ചതാണ് 
അവസാനത്തെ സംഭവം. ബംഗ്ലാവ് ഒരു മുസ്ലീമിനു വില്‍ക്കാന്‍ വേണ്ടി ഡോക്ടര്‍ കരാറുറപ്പിച്ചതറിഞ്ഞ് 
സംഘം വീട്ടിലെത്തുകയും കച്ചവടത്തില്‍ നിന്നു പിന്‍വാങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
വിസമ്മതിച്ചതോടെ വീടിനു മുന്നില്‍ കുത്തിയിരിപ്പ് തുടങ്ങിയ സംഘം പ്രാര്‍ത്ഥന തുടങ്ങി. ഒടുവില്‍ മറ്റു 
മാര്‍ഗ്ഗങ്ങളില്ലാതെ ഡോക്ടര്‍ക്ക് കരാരില്‍ നിന്നു പിന്‍വാങ്ങേണ്ടി. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ മേഖലയിലെ 
പത്തോളം വന്‍കിട കച്ചവടങ്ങളാണ് ഈ സംഘം ഇടപെട്ട് ഒഴിവാക്കിയത്. വിശ്വഹിന്ദുപരിഷത്തിലെയും 
ബജ്‌റങ് ദളിലെയും ആര്‍എസ്എസിലെയും ശിവസേനയിലെയും പ്രവര്‍ത്തകള്‍ ഉള്‍പ്പെട്ടതാണ് സേതുബന്ധ് 
മിത്ര മണ്ഡല്‍ എന്ന ഈ സംഘം.
(courtesy: http://malayalam.oneindia.in/news/india/) 

ചൊവ്വാഴ്ച, ഫെബ്രുവരി 07, 2012

നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്‌!' !!

അല്‍ഖമയെ തിരുനബിക്കിഷ്‌ടമായിരുന്നു. ഭക്തനും വിശുദ്ധനുമായ സ്വഹാബി. സുന്നത്തുകളോട്‌ അങ്ങേയറ്റത്തെ പ്രതിബദ്ധതയുള്ള സത്യവിശ്വാസി. അല്‍ഖമ മാരകരോഗം പിടിപെട്ടു കിടപ്പിലായി. അദ്ദേഹത്തിന്റെ ഭാര്യ നബിയുടെ അരികിലെത്തി വിവരം പറഞ്ഞു. ഉമറിനെയും അലിയെയും ബിലാലിനെയും റസൂല്‍ പറഞ്ഞയച്ചു. അവര്‍ അല്‍ഖമയെ പരിചരിച്ചു. മരണം കാത്തുകിടക്കുന്നതിനാല്‍ കലിമ ചൊല്ലിക്കൊടുത്തു. പക്ഷേ, അല്‍ഖമയ്‌ക്ക്‌ അതേറ്റു ചൊല്ലാന്‍ കഴിയുന്നില്ല. ബിലാല്‍ വേഗം റസൂലിന്റെ അരികിലെത്തി വിവരം പറഞ്ഞു: ``റസൂലേ, അല്‍ഖമയ്‌ക്ക്‌ കലിമ ചൊല്ലാന്‍ കഴിയുന്നില്ല!'' തിരുനബി കുറേ ആലോചിച്ച ശേഷം ചോദിച്ചു: ``അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോ?'' ബിലാലിന്റെ മറുപടി: ``അദ്ദേഹത്തിന്റെ പിതാവ്‌ നേരത്തെ മരിച്ചിട്ടുണ്ട്‌. വൃദ്ധയായ ഉമ്മ അവിടെയുണ്ട്‌.'' ``ശരി. ആ മാതാവിന്റെ അടുത്ത്‌ ചെന്ന്‌ എന്റെ സലാം പറയുക. കഴിയുമെങ്കില്‍ എന്റെ അടുത്ത്‌ വരാനും പറയുക. അല്ലെങ്കില്‍ ഞാന്‍ അവരുടെ അടുത്തേക്ക്‌ ചെല്ലാം.''
റസൂലിന്റെ നിര്‍ദേശം കേട്ടപ്പോള്‍, ഉടന്‍ ആ ഉമ്മ തിരുനബിയുടെ അരികിലെത്തി. റസൂല്‍ അവരെ ആദരവോടെ സ്വീകരിച്ചിരുത്തി. അല്‍ഖമയുടെ പെരുമാറ്റത്തെക്കുറിച്ച്‌ അന്വേഷിച്ചു. ആ വൃദ്ധമാതാവ്‌ പറഞ്ഞു:
``എന്റെ മകന്‍ അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിച്ച്‌ ജീവിക്കുന്നവനാണ്‌, റസൂലേ! എന്നാല്‍ എന്നോടുള്ള പെരുമാറ്റം നല്ല രീതിയിലല്ല. അതിനാല്‍ എനിക്കവനോട്‌ ചെറിയ വെറുപ്പുണ്ടായിരുന്നു. പലപ്പോഴും അവന്റെ ഭാര്യയുടെ മുമ്പില്‍ വെച്ച്‌ എന്നോട്‌ കയര്‍ത്തിരുന്നു.'' തിരുനബി പറഞ്ഞു: ``അതെ, അതുതന്നെയാണ്‌ അല്‍ഖമയ്‌ക്ക്‌ കലിമ ചൊല്ലാന്‍ കഴിയാത്തത്‌.'' തുടര്‍ന്ന്‌, അല്‍ഖമയെ തീയില്‍ ചുട്ടെരിക്കാന്‍ ബിലാലിനോട്‌ റസൂല്‍ കല്‍പിച്ചു. ``അല്ലാഹുവിന്റെ ദൂതരേ, അതുവേണ്ട. എനിക്കത്‌ സഹിക്കാനാവില്ല റസൂലേ'' -ആ ഉമ്മ കരഞ്ഞു പറഞ്ഞു. ``അല്ലാഹുവിന്റെ ശിക്ഷ ഇതിലേറെ കഠിനമാണ്‌. നിങ്ങളവന്‌ മാപ്പുനല്‍കിയാല്‍ അവന്‍ രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ അവന്റെ നമസ്‌കാരവും നോമ്പും സല്‍ക്കര്‍മങ്ങളുമെല്ലാം നഷ്‌ടത്തിലാകും''

അവര്‍ മകന്‌ മാപ്പുനല്‍കി; ഉമ്മയല്ലേ! തിരുനബി(സ) ബിലാലിനെ വീണ്ടും അല്‍ഖമയുടെ അടുത്തേക്കയച്ചു. ബിലാല്‍ എത്തിയപ്പോള്‍ വ്യക്തമായി കലിമ ചൊല്ലുന്നുണ്ടായിരുന്നു. ആ വിശുദ്ധ വചനങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കെ, അല്‍ഖമ ഇഹലോകത്തോട്‌ യാത്ര പറഞ്ഞു. തിരുനബി(സ) തന്നെയായിരുന്നു മയ്യിത്ത്‌ നമസ്‌കാരത്തിന്‌ നേതൃത്വം നല്‍കിയത്‌.
ഉമ്മയോളം വരില്ല മറ്റൊന്നും എന്നതാണ്‌ ഈ ചരിത്രത്തില്‍ നിന്നുള്ള പാഠം. പരിഗണനയില്‍ പ്രധാനം ഉമ്മയ്‌ക്കാണ്‌. പ്രായമേറും തോറും പരിഗണന വര്‍ധിക്കണം. ഉമ്മയും ഉപ്പയും നമ്മുടെ ജീവിതത്തിന്‌ അലങ്കാരമാണ്‌. അവരുടെ സഹവാസം മഹാഭാഗ്യമാണ്‌. അവരുടെ പ്രാര്‍ഥനകള്‍ നമുക്ക്‌ കാവലാണ്‌. ആ കൈത്തലങ്ങള്‍ ആശ്വാസത്തിന്റെ മേഘവര്‍ഷമാണ്‌. അവര്‍ കൂട്ടിനുണ്ടെങ്കില്‍ അതിലേറെ വലിയ സമ്പത്തില്ല. അവരുടെ സന്തോഷത്തേക്കാള്‍ മികച്ച ലക്ഷ്യമില്ല. അവര്‍ക്കായുള്ള പ്രാര്‍ഥനയേക്കാള്‍ ഉന്നതമായ പ്രത്യുപകാരവുമില്ല!
പ്രായമായ തേനീച്ചയെ മറ്റു തേനീച്ചകള്‍ കുത്തിപ്പുറത്താക്കാറുണ്ട്‌. മനുഷ്യരിലും ചിലര്‍ ഇങ്ങനെയായിട്ടുണ്ട്‌. പ്രായമേറും തോറും നമ്മുടെ നെഞ്ചിലേക്കടുപ്പിക്കേണ്ടവരാണ്‌ ഉമ്മയും ഉപ്പയും. അവരില്‍ നിന്ന്‌ തിരിച്ചൊന്നും കിട്ടാത്ത സന്ദര്‍ഭമാണ്‌ വാര്‍ധക്യം. അപ്പോഴാണ്‌ മക്കളില്‍ നിന്ന്‌ അവര്‍ക്ക്‌ കൂടുതല്‍ തിരിച്ചുകിട്ടേണ്ടത്‌. വൃദ്ധരായ ഉമ്മയോ ഉപ്പയോ ജീവിച്ചിരുന്നിട്ടും സ്വര്‍ഗം ലഭിക്കാന്‍ ഭാഗ്യമില്ലാത്തവര്‍ ഏറ്റവും വലിയ നാശമുള്ളവരാണെന്ന്‌ നബി(സ) പറയുന്നുണ്ട്‌. കേവലമൊരു മാംസക്കഷ്‌ണം മാത്രമായിരുന്ന നമ്മെ സംരക്ഷിച്ച്‌ പരിപാലിച്ച്‌ വളര്‍ത്തിയെടുത്തവരാണവര്‍. അന്ന്‌, അതവര്‍ക്കൊരു വലിയ പരീക്ഷണമായിരുന്നു. ഇന്നവര്‍ വാര്‍ധക്യത്തിലാണ്‌; ഈ പരീക്ഷണം അവര്‍ക്കുള്ളതല്ല, നമുക്കുള്ളതാണ്‌. അവരുടെ ശരീരത്തില്‍ നിന്ന്‌ ചോരയും നീരുമെല്ലാം വറ്റിപ്പോയിരിക്കുന്നു. ചുക്കിച്ചുളിഞ്ഞ ശരീരമാണിന്ന്‌. എവിടെയാണ്‌ ആ ചോരയും നീരുമെല്ലാം?

ഇതാ മക്കളുടെ തുടുത്തു സുന്ദരമായ ശരീരത്തില്‍ അതുണ്ട്‌. അവര്‍ കരഞ്ഞത്‌, കഷ്‌ടപ്പെട്ടത്‌, ഉറക്കമിളച്ചത്‌, കാത്തിരുന്നത്‌ എല്ലാം നമ്മെയായിരുന്നു; നമ്മെ മാത്രം! പക്ഷേ, ഇന്ന്‌ അധിക വീടുകളിലും അനാഥരായി കിടക്കുന്നത്‌ മാതാപിതാക്കളാണ്‌. ഒന്ന്‌ തളരുമ്പോള്‍, ക്ഷീണിക്കുമ്പോള്‍ കൈപിടിക്കേണ്ടവര്‍ അവരുടെ അരികിലില്ല! അതെ, കൈത്താങ്ങാകേണ്ടവരെല്ലാം കൈവിട്ടിരിക്കുന്നു! വാര്‍ധക്യത്തില്‍ ഉമ്മയെ പരിചരിച്ചതിന്റെ കാരണത്താല്‍ സ്വര്‍ഗസ്ഥനായ ഒരാളെക്കുറിച്ച്‌ ഉമറിനോട്‌ തിരുനബി പറയുന്നുണ്ട്‌. അയാളെ കണ്ടാല്‍ പ്രാര്‍ഥനയ്‌ക്ക്‌ വസിയ്യത്ത്‌ ചെയ്യണമെന്നും നിര്‍ദേശിച്ചു. അദ്ദേഹത്തിന്റെ പ്രാര്‍ഥനകള്‍ അല്ലാഹു കേള്‍ക്കും! `കാരുണ്യത്താലുള്ള എളിമയുടെ ചിറക്‌' അവര്‍ക്ക്‌ താഴ്‌ത്തി നല്‍കണമെന്നാണ്‌ (17:23) അല്ലാഹുവിന്റെ നിര്‍ദേശം. ഉമ്മയെ അവഗണിച്ചതു കാരണം അപകടത്തിലായ, മഹാനായ സത്യവിശ്വാസി ജുറൈജിന്റെ കഥ തിരുനബി(സ)യും പറഞ്ഞുതന്നു. (മിന്‍ഹാജുസ്സ്വാലിഹീന്‍ 785,786)

നമുക്ക്‌ ജന്മം നല്‍കിയവര്‍, പേരിട്ടവര്‍, കല്ലും മുള്ളും തട്ടാതെ കാത്തു വളര്‍ത്തിയവര്‍, പിശുക്കില്ലാതെ സ്‌നേഹിച്ചവര്‍, നമുക്കായി ഏറ്റവും ദു:ഖിച്ചവര്‍, സന്തോഷിച്ചവര്‍..... എല്ലാം അവര്‍ക്ക്‌ തിരിച്ചു നല്‍കുക. ..........നിങ്ങളോര്‍ക്കുക.
(courtesy:M.kunhi,kolavayal mail)

ബുധനാഴ്‌ച, ഫെബ്രുവരി 01, 2012

ഖുറാന്‌ ഭാരം 500 കിലോഗ്രാം!!

വിശുദ്ധ ഗ്രന്ഥമായ ഖുറാന്റെ ഏറ്റവും വലിയ കൈയെഴുത്ത്‌ പ്രതി നിര്‍മ്മിച്ച്‌ അഫ്‌ഗാനിസ്‌ഥാനിലെ മൊഹമ്മദ്‌ സബീര്‍ ഖേദ്രി വാര്‍ത്തകളില്‍ സ്‌ഥാനം നേടുകയാണ്‌. ഖേദ്രിയും ഒന്‍പത്‌ സഹായികളും ചേര്‍ന്ന്‌ അഞ്ച്‌ വര്‍ഷംകൊണ്ടാണ്‌ ലോകത്തിലെ ഏറ്റവും വലിയ ഖുറാന്‍ നിര്‍മ്മിച്ചത്‌. യുദ്ധം തകര്‍ത്ത അഫ്‌ഗാനില്‍ സംസ്‌കാരം നശിച്ചിട്ടില്ല എന്ന സന്ദേശം ലോകത്തെ അറിയിക്കുകയാണ്‌ ഇവരുടെ ലക്ഷ്യം.

റഷ്യയിലെ ടാടാര്‍സ്‌ഥാന്‍ പ്രദേശത്ത്‌ പ്രദര്‍ശിപ്പിച്ച ഖുറാനാണ്‌ ലോകത്തില്‍ ഏറ്റവും വലുത്‌ എന്ന ബഹുമതി സ്വന്തമാക്കിയിരുന്നത്‌. എന്നാല്‍, ഖേദ്രി ഇത്‌ പഴങ്കഥയാക്കി. ഖേദ്രിയും സംഘവും നിര്‍മ്മിച്ച 218 താളുകളുളള വിശുദ്ധ ഗ്രന്ഥത്തിന്‌ 500 കിലോഗ്രാം ഭാരമാണുളളത്‌. 2.28റ്റ1.55 മീറ്റര്‍ വലുപ്പമുളള ഇതിന്റെ കവറിനായി മാത്രം 21 ആടുകളുടെ തോല്‍ ഉപയോഗിച്ചു. സ്വര്‍ണ ലിപികളില്‍ എഴുതിയിരിക്കുന്ന ഖുറാന്റെ താളുകള്‍ മനോഹര നിറങ്ങള്‍ ഉപയോഗിച്ച്‌ ആകര്‍ഷകമാക്കിയിരിക്കുന്നു. വലുപ്പം പോലെ തന്നെ ഖുറാന്‍ നിര്‍മ്മിക്കുന്നതിനായി ഖേദ്രി ചെലവിട്ട തുകയും കുറച്ച്‌ കൂടുതലാണ്‌ - 465,000 ഡോളര്‍!

2009 ല്‍ ഖുറാന്റെ നിര്‍മ്മാണം പൂര്‍ത്തിയായി എങ്കിലും ഇത്‌ പ്രദര്‍ശിപ്പിക്കാനുളള സ്‌ഥലം ശരിയാകാത്തത്‌ കാരണം രണ്ട്‌ വര്‍ഷത്തോളം ഖേദ്രി ഇക്കാര്യം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. കാബൂളിലെ ഒരു സാംസ്‌കാരിക കേന്ദ്രത്തിലാണ്‌ ലോകത്തിലെ ഏറ്റവും വലിയ ഖുറാന്‍ സൂക്ഷിച്ചിരിക്കുന്നത്‌.
(courtesy:mangalam.com)