ശനിയാഴ്‌ച, ഓഗസ്റ്റ് 29, 2015

നിരീശ്വരവാദം ഉപേക്ഷിച്ച് മലേഷ്യന്‍ മോഡല്‍ ഇസ്ലാം സ്വീകരിച്ചു. !!

ക്വാലാലംപൂര്‍: മലേഷ്യക്കാരിയായ പ്ലേബോയ് മോഡല്‍ ഇസ്‌ലാം മതം സ്വീകരിച്ചു. രാജ്യമെങ്ങും ആരാധകരുള്ള ഫെലിക്‌സിയ യീപ്പ് ആണ് പുതിയ ജീവിത മാര്‍ഗമായി ഇസ്‌ലാം സ്വീകരിച്ചത്. കുത്തഴിഞ്ഞ ജീവിതത്തിന് പേരുകേട്ട മക്കാവു ദ്വീപിലെ ഒരു ക്ലബ്ബില്‍ 'പ്ലേബോയ് ബണ്ണി' ആയിരുന്ന ഫെലിക്‌സിയയുടെ മതംമാറ്റത്തിന് സാക്ഷ്യം വഹിക്കാന്‍ നൂറുകണക്കിന് ആരാധകര്‍ മേലാവതി നഗരത്തിലെ ഹിദായത്ത് സെന്ററിലെത്തിയിരുന്നെങ്കിലും മറ്റൊരു കേന്ദ്രത്തില്‍ വെച്ചാണ് അവര്‍ ശഹാദത്ത് (സാക്ഷ്യം) സ്വീകരിച്ചത്. പിന്നീട് ഫേസ്ബുക്കിലൂടെ ഇക്കാര്യം അവര്‍ വെളിപ്പെടുത്തുകയായിരുന്നു.നിരീശ്വരവാദിയായിരുന്ന താന്‍ പല മതവിശ്വാസങ്ങളും പരീക്ഷിച്ച ശേഷമാണ് ഇസ്‌ലാം തെരഞ്ഞെടുത്തതെന്നും ദൈവവുമായി തന്നെ അടുപ്പിച്ച മതം ഇതാണെന്നും ഫെലിക്‌സിയ നേരത്തെ വ്യക്തമാക്കിയിരുന്നു: 'രണ്ടു വര്‍ഷത്തോളം ഞായറാഴ്ചകളില്‍ ഞാന്‍ കത്തോലിക്കാ ചര്‍ച്ചുകളില്‍ പോകാറുണ്ടായിരുന്നു. ക്രിസ്തുമതത്തെ മനസ്സിലാക്കാന്‍ ഞാന്‍ ശ്രമം നടത്തി. പിന്നീട് കുവാന്‍ യിന്നിനെയും മറ്റും ആരാധിച്ച് ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്താനും ശ്രമിച്ചു. പിന്നീട് ഞാന്‍ ബുദ്ധമത ആചാരങ്ങളും പരീക്ഷിച്ചു. എന്നാല്‍ എന്റെ മനസ്സ് ഒരിക്കലും ദൈവത്തോട് അടുത്തില്ല. ഇന്ന് എന്റെ ജീവിതത്തില്‍ നിര്‍ണായകമാണ്. ഇസ്ലാമാശ്ലേഷണം പുനര്‍ജന്മം പോലെയാണ്. ഇത്തവണ എന്റെ ജന്മദിനം റമസാന്‍ അഞ്ചിനാണ് എന്നതും ആകസ്മികമാണ്'.

ഹജ്ജിനു സേവകരാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി !!

കോഴിക്കോട്: ഹജ്ജിനു സന്നദ്ധ സേവകരാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയതായി പരാതി. മലബാറിലെ വിവിധ ജില്ലകളില്‍ നിന്നായി തൊള്ളായിരത്തോളം പേരാണ് തട്ടിപ്പിനിരയായത്. പാസ്‌പോര്‍ട്ടും 20000 രൂപയുമാണ് ഒരാളില്‍ നിന്ന് ഈടാക്കിയത്. ഇടനിലക്കാര്‍ കൂടിയ ചിലയിടങ്ങളില്‍ ഇത് 25000ഉം 30000വുമാണ് വാങ്ങിയത്.ക്ലീനിംഗ് ജോലിക്കൊപ്പം ഉംറക്കും അവസരം നല്‍കുമെന്നതായിരുന്നു പ്രലോഭനം. മക്കയില്‍ നിന്ന് മടങ്ങുമ്പോള്‍ 45000രൂപ തിരികെ ലഭിക്കുമെന്നും വാഗ്ദാനമുണ്ട്. ഹജ്ജാജികള്‍ക്ക് സേവനം ചെയ്യാനുള്ള അവസരം ലഭിക്കുന്നതായ വാര്‍ത്ത വേഗത്തില്‍ പരക്കുകയും കൂട്ടത്തോടെ ആവശ്യക്കാരെത്തുകയായിരുന്നു. ഒന്നിേലറെ ട്രാവല്‍ ഏജന്‍സികളുടെയും ഒട്ടേറെ ഇടനിലക്കാരുടെയും കൈവശമാണ് പണവും പാസ്‌പോര്‍ട്ടും ഏല്‍പിച്ചത്. മലബാര്‍ മേഖലയിലുള്ള ഇടനിലക്കാര്‍ മുഖ്യമായും മുക്കം സ്വദേശി ജാബിറിന്റെ കൈവശമാണ് പാസ്‌പോര്‍ട്ടും പണവും നല്‍കിയത്.

ഞായറാഴ്‌ച, ഓഗസ്റ്റ് 09, 2015

ഷേവിംഗ്‌ ചെയ്യുന്നത്‌ അനിസ്ലാമികമെന്ന്‌ ഫത്‌വ !!

ദേവ്‌ബന്ദ്‌: ഷേവിംഗ്‌ ചെയ്യുന്നത്‌ അനിസ്ലാമികമെന്ന്‌ ദേവ്‌ബന്ദ്‌ ദാറുല്‍ ഉലൂമിന്റെ ഫത്‌വ. മറ്റൊരാളുടെ താടി സമുദായത്തിലെ ഒരാള്‍ ഷേവ്‌ ചെയ്യുന്നതും വിശ്വാസത്തിന്‌ എതിരാണെന്ന്‌ ഫത്‌വ പറയുന്നു. ഉത്തര്‍പ്രദേശിലെ ശഹരണ്‍പൂരില്‍ ബാര്‍ബര്‍ ഷോപ്പ്‌ നടത്തുന്ന മുഹമ്മദ്‌ ഇര്‍ഷാദ്‌, മുഹമ്മദ്‌ ഫുര്‍ഖാന്‍ എന്നിവരുടെ അപേക്ഷ പരിഗണിച്ചാണ്‌ ഇന്ത്യയില്‍ ഇസ്ലാം മത വിശ്വാസികളുടെ പരമോന്നത പണ്ഡിത സഭകളിലൊന്നായ ദേവ്‌ബന്ദ്‌ ദാറുല്‍ ഉലൂമിന്റെ ഫത്‌വ.

തിങ്കളാഴ്‌ച, ഓഗസ്റ്റ് 03, 2015

ശരിഅത്ത് മാര്‍ഗത്തില്‍ മ്യൂച്വല്‍ ഫണ്ടിലുമുണ്ട് അവസരം !!

ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപത്തിന് സമയമില്ലാത്തവര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. മ്യൂച്വല്‍ ഫണ്ടുകളിലും സമ്പൂര്‍ണ ശരിഅത്ത് അധിഷ്ഠിത ഫണ്ടുകള്‍ ഇന്ന് ലഭ്യമാണ്. ടാറ്റാ എത്തിക്കല്‍ ഫണ്ട്, ടോറസ് എത്തിക്കല്‍ ഫണ്ട് എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്. 
ടാറ്റാ മ്യൂച്വല്‍ ഫണ്ടിന്റെ എത്തിക്കല്‍ ഫണ്ട് (ഠമമേ ഋവേശരമഹ എൗിറ) 2011 സപ്തംബറിലാണ് സമ്പൂര്‍ണ ശരിഅത്ത് അധിഷ്ഠിത ഫണ്ടായി മാറിയത്. അതിന് മുമ്പ് ടാറ്റ സെലക്ട് ഇക്വിറ്റി ഫണ്ട് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ടി.സി.എസ്., എച്ച്.സി.എല്‍. ടെക്‌നോളജീസ്, ആല്‍സ്‌റ്റോം, മാരുതി സുസുക്കി, ബ്രിട്ടാനിയ എന്നിവയാണ് ഈ ഫണ്ടിന്റെ ശേഖരത്തില്‍ ഏറ്റവുമധികമുള്ള ഓഹരികള്‍. 5,000 രൂപയാണ് ചുരുങ്ങിയ നിക്ഷേപം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, 24 ശതമാനം റിട്ടേണ്‍ ആണ് ഈ ഫണ്ട് നിക്ഷേപകര്‍ക്ക് നല്‍കിയത്. 
ടോറസിന്റെ എത്തിക്കല്‍ ഫണ്ട് (Taurus Ethical Fund) രാജ്യത്തെ ആദ്യ സമ്പൂര്‍ണ ശരിഅത്ത് അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടാണ്. ഈ ഫണ്ടിന്റെ ശേഖരത്തില്‍ ഏറ്റവുമധികം നിക്ഷേപമുള്ളത് മാരുതി സുസുക്കി, ഇന്‍ഫോ എഡ്ജ്, ഇന്‍ഫോസിസ്, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍, ഒ.എന്‍.ജി.സി. എന്നീ ഓഹരികളിലാണ്. 2009ല്‍ തുടങ്ങിയ ഈ ഫണ്ട് ഇപ്പോള്‍ 24.44 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്നു. ഈ ഫണ്ടിലെ നിക്ഷേപകര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 21.9 ശതമാനം നേട്ടമുണ്ടായി. 
ഈ രണ്ട് മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ക്കും പുറമെ, ഗോള്‍ഡ്മാന്‍ സാക്‌സിന്റെ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടും (ഇ.ടി.എഫ്.) ഉണ്ട്, ശരിഅത്ത് മാര്‍ഗത്തിലുള്ള നിക്ഷേപത്തിന്. ഗോള്‍ഡ്മാന്‍ സാക്‌സ് സി.എന്‍.എക്‌സ്. നിഫ്റ്റി ശരിഅ ബീസ് ഫണ്ട് (Goldman Sachs CNX Goldman Sachs CNX BeES) എന്ന പേരിലാണ് ഇത്. ബെഞ്ച്മാര്‍ക്ക് മ്യൂച്വല്‍ ഫണ്ടിന്റേതായിരുന്നു ഈ പദ്ധതി. ബെഞ്ച്മാര്‍ക്കിനെ ഗോള്‍ഡ്മാന്‍ സാക്‌സ് ഏറ്റെടുത്തതോടെയാണ് ഫണ്ടിന്റെ പേര് മാറിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 12.3 ശതമാനം റിട്ടേണ്‍ നല്‍കി ഈ ഇ.ടി.എഫ്. 
ഈ മൂന്ന് പദ്ധതികളില്‍ ഒതുങ്ങുന്നതല്ല, ശരിഅത്ത് അധിഷ്ഠിത മ്യൂച്വല്‍ ഫണ്ട് നിക്ഷേപ അവസരങ്ങള്‍. ബാങ്കിങ്, ധനകാര്യ സേവനം, മദ്യം, സിഗരറ്റ്, പന്നിയിറച്ചി, വിനോദം എന്നീ മേഖലകളിലെ ഓഹരികളില്‍ നിക്ഷേപമില്ലാത്ത സമ്പൂര്‍ണ ഓഹരി അധിഷ്ഠിത ഫണ്ടുകള്‍, സെക്ടറല്‍ ഫണ്ടുകള്‍ എന്നിവയും മുസ്‌ലിങ്ങള്‍ക്ക് നിക്ഷേപിക്കാവുന്ന മാര്‍ഗങ്ങളാണ്. എന്നാല്‍ ഇവയില്‍ തന്നെ 1012 ശതമാനം വരെ ഹറാമായ മേഖലകളില്‍ നിക്ഷേപിക്കാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ഫണ്ടുകളിലെ നിക്ഷേപത്തിലൂടെ കിട്ടുന്ന വരുമാനത്തിന്റെ 1012 ശതമാനം പാവപ്പെട്ടവര്‍ക്കോ യത്തീംഖാനകള്‍ (അനാഥമന്ദിരങ്ങള്‍) ക്കോ സദഖ (ദാനം) യായി നല്‍കണമെന്ന് മുസ്‌ലിം പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. സമ്പത്ത് ശുദ്ധീകരിക്കാനാണിത്. ഉയര്‍ന്ന വരുമാനക്കാര്‍ക്ക് പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റ് (പി.എം.എസ്.) മാര്‍ഗത്തിലും നിക്ഷേപത്തിന് അവസരമുണ്ട്