Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

ഞായറാഴ്‌ച, ഫെബ്രുവരി 21, 2016

Juma'a At a glance

അഞ്ഞൂറ് പേര്‍ പങ്കെടുത്ത ഒരു ജുമാ നമസ്കാരം കഴിഞ്ഞാല്‍ അതില്‍ നാനൂറു പേരും ഖത്തീബ് സലാം വീട്ടിയ ഉടന്‍ സ്ഥലം വിടുന്നു. ഏതാണ്ട് എണ്‍പതോളം പേര്‍ ദുആ ചെയ്തതിനു ശേഷവും സ്ഥലം വിടുന്നു. ഇനി ഒരു ഇരുപതു പേര്‍ അവിടെ ബാക്കി ഉണ്ട്. അതില്‍ പതിനഞ്ചു പേര്‍ കൂടുതല്‍ നേരം പല നിസ്കാരങ്ങളും നിര്‍വഹിച്ചു അവിടെ തന്നെ കുറെ നേരം കഴിയുന്നു, അല്ലെങ്കില്‍ ഖുറാന്‍ ഓതി പ്രാര്‍ഥിക്കുന്നു, അല്ലാഹുവിനോട് കരഞ്ഞു കൊണ്ട് ദുആ ചെയ്യുന്നു. ബാക്കി അഞ്ചു പേര്‍ പള്ളിയുടെ അകത്തളത്തില്‍ നീങ്ങിക്കിടക്കുന്ന പായകള്‍ നേരെയാക്കുന്നു, പുറത്തു കിടന്ന മുസല്ലകള്‍ എടുത്തു യഥാസ്ഥാനത്തു കൊണ്ട് വെക്കുന്നു. പള്ളി വൃത്തിയാക്കുന്നു.

നേരത്തെ പറഞ്ഞ നാനൂറു പേര്‍ എന്തിനാണ് നിസ്കാരം കഴിഞ്ഞ ഉടനെ ഇറങ്ങി നടന്നത്? വല്ലിടത്തും പോവാന്‍ ഉണ്ടോ? വിശന്നിട്ടാണോ? ഇനി എത്ര തന്നെ വിശന്നാലും തിരക്കുണ്ടെങ്കിലും ഒരു അഞ്ചു മിനിട്ട് കൂടി പള്ളിയില്‍ ഇരിക്കുന്നതില്‍ നിന്നും അവരെ തടയുന്നത് ആരാണ്. പിശാചു തന്നെ. ആ പോവുന്ന നാനൂറു പേരില്‍ ഭൂരിഭാഗവും പള്ളിയില്‍ വന്നതും നിസ്കാരം തുടങ്ങാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി ഉള്ളപ്പോള്‍ മാത്രമാണ്. വിശിഷ്ടമായ ജുമാ നിസ്കാരത്തിനു പോലും അവര്‍ പള്ളിയില്‍ ചിലവഴിക്കുന്നത് പരമാവധി പതിനഞ്ചു മിനിട്ട് ആണ്. രാത്രി വൈകും വരെ ആടാനും പാടാനും രസിക്കാനും ഓണ്‍ലൈനില്‍ ഇരിക്കാനും സമയം കണ്ടെത്തുന്നവര്‍, ആ കാര്യങ്ങളില്‍ ഒരു ബോറടിയും ഇല്ലാത്തവര്‍ പള്ളിയില്‍ കയറുന്ന ഉടനെ പുറത്തേക്കുള്ള വഴി നോക്കി ഇരിക്കാന്‍ തുടങ്ങുന്നു. എന്നാല്‍ അവിടെ അവസാനം ബാക്കിയായ ഇരുപതു പേരോ? അവര്‍ക്ക് തിരക്കില്ല. അവര്‍ക്ക് പോവാന്‍ ഉള്ള സ്ഥലങ്ങളില്‍ അവര്‍ പതിയെ പോവും. അവര്‍ക്ക് ഇബാദത്ത് കഴിയുന്നത് വരെ വിശക്കില്ല. കാരണം അവര്‍ പരലോക സുഖം ആഗ്രഹിക്കുന്നവരാണ്. അവര്‍ക്കറിയാം ജീവന്‍റെ തുടിപ്പ് ഏതു നിമിഷവും അവസാനിക്കുമെന്നും അപ്പോള്‍ വെറും ഒരു മാംസ പിണ്ഡം മാത്രമായിരിക്കും നാമെന്നും, മരണത്തിന് ശേഷം ഇഹലോകത്ത് ചെയ്ത പുണ്യ കര്‍മങ്ങള്‍ മാത്രമേ പരലോകത്ത് സാക്ഷിയായി ഉണ്ടാവൂ എന്നും.

സ്വാലിഹ്‌ നബി(അ) തന്റെ ജനതയോട്‌ ചോദിച്ച കാര്യം അല്ലാഹു ഉദ്ധരിക്കുന്നു:

“എന്റെ ജനങ്ങളേ, നിങ്ങള്‍ എന്തിനാണ്‌ നന്മയേക്കാള്‍ മുമ്പായി തിന്മക്ക്‌ തിടുക്കം കൂട്ടുന്നത്‌? നിങ്ങള്‍ക്ക്‌ അല്ലാഹുവിനോട്‌ പാപമോചനം തേടിക്കൂടേ? എങ്കില്‍ കാരുണ്യം ലഭിക്കുമല്ലോ.” (ഖുര്‍ആന്‍ 27:46)


അഹങ്കരിക്കാൻ മാത്രം നമ്മിൽ ഒന്നുമില്ല. . . .ശ്വാസം നിലച്ചാൽ പുഴുത്ത്‌ നാറുന്ന വെറും ഒരു മാംസ കഷ്ണം മാത്രം ആണ് നാം !!!!
[കടപ്പാട്: Aslam Koduvally]

ശനിയാഴ്‌ച, ഫെബ്രുവരി 13, 2016

നിങ്ങളാണെങ്കിൽ ഈ രീതിയിൽ സ്ത്രീധനം വാങ്ങിക്കുകയോ, ചോദിക്കുകയോ ചെയ്യുമോ..??

🏡
വീട്ടിൽ വളർത്തിയ പശു ഒരിക്കൽ ഒരു സുന്ദരി പൈക്കിടാവിനെ പ്രസവിച്ചു.

ആ പൈക്കിടാവിനെ ഞാൻ രണ്ട് വർഷം
പുല്ലും, വൈക്കോലും, കാടിവെള്ളവും കൊടുത്ത് സ്നേഹത്തോടെ പരിപാലിച്ചു. വളർന്ന് വലുതായപ്പോൾ അതിനെ വിൽക്കാനായി തീരുമാനിച്ചു.

💰
വാങ്ങിക്കാൻ വന്ന ആൾ 40,000 രൂപ വില പറഞ്ഞു. ഞാൻ 50,000 രൂപക്ക് തർക്കിച്ചു, അങ്ങനെ അവസാനം 45,000 രൂപയ്ക്ക് ഉറപ്പിച്ചു. വെറും രണ്ടു വർഷം
പശുവിനെ വളർത്തിയ എനിക്കും ലാഭം, വാങ്ങിച്ച ആൾക്കും സന്തോഷം.

🏡
ഒരിക്കൽ വീട്ടിൽ പശുവിന്റെ ചാണകം
അധികമായപ്പോൾ ഒരു
വണ്ടിക്കാരനോട് അതെല്ലാം കോരികൊണ്ടു പോകാൻ പറ്റുമോ എന്ന് ചോദിച്ചു. ആ ചാണകം എടുത്തുകൊണ്ട്
പോയപ്പോൾ അയാൾ ഒരു കുട്ടക്ക് 50 രൂപ എന്ന കണക്കിൽ എനിക്ക് കാശ് ഇങ്ങോട്ട് തന്നു.

▶പിന്നൊരിക്കൽ നാല് കാലും ഒടിഞ്ഞ
ഒരു കസേര, ആക്രി സാധനങ്ങൾ എടുക്കാൻ വരുന്ന ഒരാൾക്ക് കൊടുത്തപ്പോൾ ആ പാഴ്വസ്തുവിനും കിട്ടി എനിക്ക് 20 രൂപ.

✅നമ്മൾക്ക് വേണ്ടാത്ത സാധനങ്ങൾ
കളയുന്നതിന് പകരം വേറൊരാൾക്ക്
കൊടുത്തപ്പോൾ നമ്മൾക്ക് പണം ഇങ്ങോട്ട് കിട്ടുന്നു, വളരെ സന്തോഷം
തോനുന്ന കാര്യം തന്നെ.

⏩വേറൊരിക്കൽ വീട്ടിൽ ഒരു എലി ചത്തതിനെ തുടർന്ന് വീടാകെ ഭയങ്കര
ദുർഗന്ദം. ഒരാളെ വിളിച്ച് ആ ചീഞ്ഞ എലിയെ കുഴിച്ചിട്ടതിന് അയാൾക്ക് 100 രൂപ കൊടുക്കേണ്ടി വന്നു..

എന്റെ പശു ചത്തപ്പോൾ, ശവം കുഴിച്ചിടാൻ ഒരാളോട് പറഞ്ഞപ്പോൾ
അയാൾ ചോദിച്ചത് 5000 രൂപ. ചത്ത പശുവിനെ കുഴിച്ചിടാൻ വേറെ വഴി
ഇല്ലാത്തതുകൊണ്ട് ഞാൻ അതും സമ്മതിച്ചു.

ഈ രണ്ടു സംഭവങ്ങളിലും, വീട്ടിൽ നിന്നും ആ ചത്ത മൃഗങ്ങളെ എത്രയും
പെട്ടെന്ന് ഒഴിവാക്കുക എന്നത് എന്റെ
നിവൃത്തിക്കേട് ആയതുകൊണ്ടാണ് ഞാൻ അങ്ങോട്ട് പണം കൊടുക്കേണ്ടി വന്നത്.

💍
ഇങ്ങനെയുള്ള ലോകത്താണ് ഒരുവൻ എന്റെ മോളെ കല്യാണം കഴിക്കാനായി എന്നോട് അഞ്ച് ലക്ഷം രൂപയും
സ്വർണ്ണവും ചോദിക്കുന്നത്.

👉
നിങ്ങൾ പറയൂ, എന്റെ മകൾ ആ ചത്ത
മൃഗങ്ങളേക്കാൾ നികൃഷ്ടമാണോ..

20-25 വർഷം എന്റെ ജീവനേക്കാൾ ഞാൻ സ്നേഹിച്ച മകളെയാണ് അവന് ഞാൻ നൽകുന്നത്, അവർ രണ്ടു പേർക്കും ഒരു പുതുജീവിതം തുടങ്ങാനായി.
💝
കല്യാണം കഴിഞ്ഞ് ഭർത്താവിന് എന്തെങ്കിലും അപകടം പറ്റിയാൽ ടോയിലറ്റിൽ പോകുമ്പോൾ ഒരു അറപ്പും ദേഷ്യവുമില്ലാതെ അവനെ സഹായിക്കാൻ ഈ ലോകത്ത് രണ്ടേരണ്ടു
ആൾക്കാർക്കെ കഴിയൂ. ഒന്ന് അവനെ പ്രസവിച്ച അമ്മ, പിന്നെ അവന്റെ
ഭാര്യക്കും മാത്രം.

🔹
ഒരു പ്രായം കഴിഞ്ഞാൽ പിന്നെ ഭാര്യയെ ആശ്രയിക്കാതെ പുരുഷന് വേറെ
നിവൃത്തിയില്ലാതാകും. അങ്ങനെയുള്ള ഒരു ഭാര്യയെ സ്വന്തമാക്കാനാണ് അവൻ ഈ ലക്ഷങ്ങൾ ചോദിക്കുന്നത്.

📢
പറയൂ സുഹൃത്തുക്കളെ, നിങ്ങളാണെങ്കിൽ ഈ രീതിയിൽ സ്ത്രീധനം വാങ്ങിക്കുകയോ, ചോദിക്കുകയോ ചെയ്യുമോ..

വ്യാഴാഴ്‌ച, ഫെബ്രുവരി 11, 2016

അബുഹുറയ്റ (റ)ല്‍ നിന്ന് നിവേദനം : നബി (സ) പറഞ്ഞു ?

അബുഹുറയ്റ (റ)ല്‍ നിന്ന് നിവേദനം : നബി (സ) 
പറഞ്ഞു :
"പുലര്‍ച്ചയിലും സന്ധ്യാസമയത്തും 
'സുബ്ഹാനല്ലാഹി വബിഹംദിഹീ' എന്ന് 
നൂറുപ്രാവശ്യം വല്ലവനും ചൊല്ലിയാല്‍ 
അതുപോലെയോ അതില്‍ കൂടുതലോ 
ചൊല്ലിയവനല്ലാതെ ഒരാള്‍ക്കും അന്ത്യദിനത്തില്‍ 
അവന്‍ കൊണ്ടുവന്നതിനേക്കാള്‍ ശ്രേഷ്ഠമായത് 
കൊണ്ടുവരാന്‍ സാധിക്കുകയില്ല."

വെള്ളിയാഴ്‌ച, ഫെബ്രുവരി 05, 2016

ചൊവ്വാഴ്ച, ഫെബ്രുവരി 02, 2016

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത